Wednesday, 25 March 2020

എൻ കരസ്പർശം നൽകി തൂലിക ചലിപ്പിച്ച്തീക്ഷ്ണമായൊരീ ജീവിതാനുഭവങ്ങളിൽ
കൂട്ടായി വന്നൊരു തൂലികേ മനോജ്ഞമാം കഥകളോ കാവൃങ്ങളോ
നീയാൽ ചമച്ചില്ലെന്നാകിലും ,ഹൃത്തിലെ തീയണച്ചൊരാ കൂട്ടുകാരി യല്ലയോ
എനിക്കിനി , സൗഹൃദത്താൽ മനസ്സ് സ്നേഹാർദ്രമാകണം,
പുതുനാമ്പുകളെ പുൽകി തളിരിടുമാ കവിതകൽ രചിച്ചീടണം
വറ്റിത്തുടങ്ങുമ നന്മകൽ തൻ ,ചിത്തത്തിനു നേർചിന്തയേകണം, സൗഹൃദത്തിൻ നേർവരയേകാണo
വിവേചനങ്ങളറിയാത്തവിരഹം തൊട്ടറിയാത്ത മനുഷ്യനൊന്നാകുമീ വരികൾക്കിടയിലൂടെ
തിളങ്ങണം അഖിലം സ്നേഹമാവണം സന്തോഷത്തിലേറും നിമിഷങ്ങളിൽ നേരിൻ പുതു ഭാവനകളോടെ
നന്മയാം ജീവിത കവിതകൾ രചിക്കണം. എന്നാത്മാവും ശരീരവുമൊന്നീടാകലാൽ
ആത്മസഖി നിന്നിലുടെയെൻ ചിന്തകൾ സ്വതന്ത്രമാകട്ടെ എഴുതി വെക്കുമോരോ അക്ഷരങ്ങ പൂക്ക ളുമിപ്പോൾ നേർത്തൊരു പുഞ്ചിരി നൽകിയോ ,പുസ്തകതാളിലേക്കോ മിഴിനീർ പൊഴിച്ചിരുന്നേക്കാം..
മണ്ണിന്മേൽ പൊഴിയുമാ അവസാന താളിൽ ഹൃത്തിന് രുധിരമേകുമീ അക്ഷരങ്ങൾ

Tuesday, 17 March 2020

എപ്പോഴോ എരിഞ്ഞടഞ്ഞ കൺപോളതാഴ്വരയിലകപ്പെട്ടു വഴിതെറ്റിയ മേഘശകല

ത്തിൻ തളർച്ച തോന്നിയെന്നാകിലും ആകാശത്തിനും കായൽപ്പരപ്പിനുമിടയിലെ ജീവന്റെ

ജാലകചി ല്ലി നിടിയിലൂടെ ഞാനതു കണ്ടു.മേലെ നീലവാനിൽ പായും

വെൺമേഘ കൂട്ടത്തിലൊന്നായിമാറിയോരാത്മാവ് പൊഴിച്ചവളുടെ വിലാപത്തിന്ന‐

ശ്രുകണങ്ങൾ മഴനീർ കണങ്ങളായി,ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കു

ആകാശമേഘമായ് പുനർജനിയ്ക്കാം,ഉദയസൂര്യൻറെ ആദ്യകിരണങ്ങൾ

നമ്മെ പുല്കിയുണർത്തുമ്പോൾവിടർന്ന മിഴികളും തെളിഞ്ഞ മനസ്സുമായി

നിറഞ്ഞുനില്‍പ്പൂ മേൽ വീണതൂമഞ്ഞ്,വെൺമേഘം പോൽ പുഞ്ചിരിതൂകാം
 തീവണ്ടിയിതോരോന്നും  നൊന്തുനീറുന്ന പാളങ്ങൾക്ക് മുകളിലേറി
സഞ്ചരിക്കുന്നപരിചിതമായഉലകമേ .എത്രയോടിയാലും
ട്രെയിൻ  ചിലഓർമ്മകളിൽ കിതച്ചുനില്ക്കും.
ഒരേ  സമാന്തര പാളത്തിലൂടെ എത്രവട്ടമാണ്നാം കടന്നുപോയിട്ടുളളത്
ചതിയുടെ ട്രാക്കിലെന്നറിയാതെയാവും ഈ ട്രെയിനുകളോടുന്നത്
ചൂളംവിളിച്ച് കുതിക്കുംപുതിയ ആളുകള്‍ കയറും അവരോടൊത്ത്എഗൈൻ  യാത്രയാണ് പുതിയ ദൂരത്തേക്ക്   തീവണ്ടി പുതിയ ദൂരങ്ങള്‍ താണ്ടും   ഗതകാല സ്മരണ  താണ്ടി  ഏറെ പിന്നിലാകും ഉളള് കത്തി നീറി പുകയുന്നുണ്ടാവാംപുറമെ ചിരിച്ചുല്ലസിച്ച് ചൂളംവിളിച്ച് യാത്ര തുടരണം.. ഞാനുമങ്ങനെതന്നെ..
കാരണം നാം തീവണ്ടികളാണ്..
മാരി വില്ലിതളുകളിൽ മൗനം മാറോട്ചേർന്നീടവേ
വേനൽ മഴ മൗനം പുൽകി പിറന്നീടുന്നു...
 നവീന  കാഴ്ചകളാൽ വാചാലമാം
കരാംഗുലി  സ്പർശമം മൗനങ്ങളൊക്കെയും
   നവ  മൃദു സ്പർശനത്താൽവിരിയും മലർ മൊട്ടുകളായ് കാത്തു നിൽക്കുന്നു...

Monday, 9 March 2020

നാളെയുടെ പുതു പുലരിയിൽ നിറം മങ്ങിയ സൗഹൃദങ്ങൾ സ്ഥാനo മാറാം ...
നിറമുള്ള ലോകത്തു നിറമില്ലാത്ത ജീവിത സ്വപ്‌നങ്ങൾ കാണുന്നവരുമുണ്ടാകിലും
പിന്നെ അവർ തൻ ചിന്തകൾ ഒരുപാട് നിറങ്ങൾ ഉണ്ടായിരുന്നീടിലും .
ദിനങ്ങളായീ ബ്രഷിൽ ജീവിത ചായം തൊട്ടിട്ട് ,.ഇനിയൊരു തവണ വരയ്ക്കണം ചുണ്ടിലെ മായാ പുഞ്ചിരി ചായക്കൂട്ടിനാകില്ല.വരച്ചു തീ൪ക്കുവാനീ ജീവിതം അഭിനയിച്ചു തീ൪ക്കണമോരോ രംഗവും
തിരശ്ശീല വീഴും വരെ ,വസുധാ നിൻ സ്തനങ്ങൾ അതിരു കുറിക്കുന്നൊരാ താഴ്വാരമായിരുനെന്റെ ക്യാൻവാസ്,അവിടെ നിന്നൊരീ ജീവിതത്തിന്റെ നിറമുള്ള ചിത്രങ്ങൾ വരച്ചു തുടങ്ങിയത്.
ഈ താഴ്വാരത്തിലൂടെ വെള്ളയിൽ നിന്നും കറുപ്പിലൂടെ പല വർണ്ണം പിന്നിട്ട് ചുവപ്പിലെത്തിയതോ
ഏഴ് വർണ്ണങ്ങളുണ്ടെങ്കിലും അത് മഴവില്ലിൻ അഴക് തന്നില്ല ഒഴുകിവന്നിതാ ഹോളി

സൗഹൃദങ്ങൾക്ക് ചായം പൂശാൻ സമയമായി അതിനായീ പുതിയ നിറക്കൂട്ടുകൾ വേണമെന്നിരിക്കെ

Sunday, 8 March 2020

കത്തുന്ന സൂര്യനായുംസത്യമായും പൊരുതുന്ന ശക്തിയാണ് അവൾ മഞ്ചാടിക്കുരുക്കൾ പോലോരായിരം- മോഹസ്വപ്നങ്ങളുംആശകളും നിറഞ്ഞ പെണ്മനസ്സ്കളിപ്പാട്ടമായി കരുതാതിരിക്കുകയിനിമൺകുടംപോലെ ഉടക്കാതിരിക്കുക.അവൾക്കുംവേദനിക്കും- .ഓർമകൾ താലോലിച്ചോമോഹിച്ചോ അവൾതന്നുലകിൽ സ്വപ്നങ്ങൾകണ്ട് നടന്നീടട്ടെ ,പറക്കാനാകാശങ്ങൾ വിലക്കപ്പെട്ട കാലംഅതോർ വേണം ആഗ്രഹങ്ങളെ ഉള്ളിൽ ഒതുക്കി സ്വന്തം ചിറകുകൾക്ക്‌ വിലങ്ങിട്ടവളാർക്കോവേണ്ടി ചിലപ്പോൾ കളിക്കൂട്ടുകാരിയാവാൻ കൊതിക്കുമവൾപരിഭവചൂടേൽപ്പിച്ചു രസിക്കും, പിണക്കങ്ങളുടെ വേലിയേറ്റങ്ങൾ- തീർക്കുംവാക്കുകൾ തൻഓളങ്ങൾതീർത്തു- നനയിക്കും.,മുഖം തിരിച്ചാൽ നഷ്ടമാവുന്നത് വിലമതിക്കാനാവാത്തൊരു കൂട്ടാവും. രൂപത്തിനും ഭാവങ്ങൾക്കുമപ്പുറമവൾക്കൊരു മനസ്സുണ്ട്‌..പെണ്ണ്പിറന്നിരുന്നെങ്കിലീയുല കത്തിനുപെങ്ങളാകാം.പ്രണയിനിയാവാം, ഭാര്യയാവാം,അമ്മയാവാം ഒരു ജന്മമ നുഭവിക്കുന്ന വേദനകൾ സ്വർഗ്ഗംകൊണ്ട്‌ യാത്രയാവാം അമ്മയെക്കാൾ പുണ്യംനിറഞ്ഞ വനിതയെ ഇനിയുമീയുലകിൽ കണ്ടില്ല പ്രകാശകിരണത്തിൻ നാളമായ്സഹനത്തിൻ അഗ്നിയായ് ഉരുകിത്തീരുമൊരുമെഴുകുതിരിയായീ നാരീ ജന്മംസഹനത്തിന്റെ തടവറയിൽ നിന്നുയരുന്ന അമർത്തിയനിലവിളികളിൽ നിന്നൊരാ അശ്രുവെന്ന് ഉപമയിൽ നിന്ന് അബലയെന്നപേരിൽശാക്തീകരണ മന്ത്രങ്ങളിലൂടെയെനിയീശക്തിസ്വരൂപിണിയായ്- തിളക്കം കൂട്ടണംഅഭിമാനത്തിന്റെകുങ്കുമ തിലകംചാർത്തിജന്മംനടത്തിടണം പുത്രിയായിരിക്കുമ്പോൾ വാത്സല്യം കാണിക്കേണം ,സഹോദരിയാകുമ്പോൾ പരിഗണിച്ചിടേണം പത്നിയായിരിക്കുമ്പോൾ സ്നേഹo കൊടുക്കേണംഅമ്മയാവുമ്പോൾ സ്നേഹത്തിനൊപ്പംബഹുമാനവും കൊടുക്കേണം Note:- വനിത " ആദരിക്കപ്പെടേണ്ടത് ഈ ഒരു ദിവസം മാത്രമല്ലെന്നോർക്കുക

Thursday, 5 March 2020

കൊതിച്ചു പോവുകയാണെൻ മനമിതാ ബാല്യത്തിൻ കുസൃതിയിലേക്ക് മടങ്ങണമെനിക്ക്..
ഏട്ടനെ കള്ളനാക്കിയോരാ പുളിയുറുമ്പിന് മാമ്പഴം കട്ടെടുക്കണമെനിക്ക്ഉ പിന്നെയാ ഉ ത്സവപറമ്പിലെ കാഴ്ചകൾ ഒന്നൊഴിയാതെ കാട്ടിതന്ന് കൈ നിറയെ കുപ്പിവള്ളകൾ വാങ്ങി തരണമെനിക്ക്..
നിഷ്കളങ്ക ബാല്യത്തിൻ ചാപല്യമിതെ ന്നെനിക്കേകിയില്ലേ ഒരു നാൾ ദിനാന്തരേ
ഒരു മാത്ര നിനച്ചിരിന്നു പോയ്. പുസ്തകത്താളിൽ നീയൊളിപ്പിച്ച മയിൽപീലികൾ..
പൊന്നിൻ  ആർക രശ്മിയിൽ അമ്പിളി മായവെ വിസ്മയത്തിൻ പകൽ തുറന്നീടവെ എങ്ങോ  മരുപ്പച്ച കുടികൊള്ളുമ  വിജനമാം വീഥി മാടി വിളിക്കവെ കണ്ടു ഞാനിന്ന് സായന്തനത്തിലായ് പുതിയ ഛായങ്ങൾ  നാട്യമെത്ര നടിച്ചു നടന്നാലും അഹം നിന്നിൽ പടർത്തിയ ഹുങ്കിനാൽ അടിതെറ്റി വഴികൾ പിഴച്ചു പോയ് സ്വയം  തീർത്ത അവ്യക്ത ചിന്തയിൽ അവസരങ്ങളിൽ, മൗനം തളം കെട്ടി നിൽക്കുമീ അകത്തളങ്ങളും,വിരുന്നെത്താൻ മടിച്ചോ രാ    പൊൻ പുലരൊളികളും.ജാലക കമ്പിയിൽ തെരുപ്പിടിച്ചാരെയോ പ്രതീക്ഷിച്ചു നിന്നു മൂകം വൃഥാ. സ്വപ്നങ്ങൾ, നോവുകൾ, മോഹങ്ങൾ കൊണ്ടു തീർത്തൊരാ ശ്രുതികളിൽ വിഷാദ രാഗം  കേളുമാ  മൊഴികളിൽ മൗനം  തുളുമ്പി  നിന്നോ
അഴലിൻ നിഴലായ് നീയൊതുങ്ങി നിന്നോ,.വിജനമാം വീഥി തൻ വിദൂരതയിലേക്ക് മിഴി പാകിനീയിന്നാരേ യോ തിരയുന്നു..മുന്നിലുള്ളത് ഈ വിജനമാo    വഴി മാത്രം. അഴലിനെയെല്ലാം  കടലിലെറിഞ്ഞ്, ചിന്തകളെ പെറുക്കിയെടുത്ത് വളപ്പൊട്ടുകൾക്കും മയിൽപ്പീലിത്തുണ്ടുകൾക്കുമൊപ്പം ചേർത്ത് വെച്ച് ഒരു യാത്ര പോകുവാൻ  എൻ  മനം തുടി കൊള്ളി ടുന്നു 

Tuesday, 3 March 2020



നടപ്പിലോട്ടും വേഗതയില്ലാ വളവും തിരിവുമില്ലാത്തൊരീ
പാതയിലൂടെ പോക്കുവെയിലേറ്റ്പോകവേ ...മുത്തശ്ശന്റെ വിരൽ പിടിച്ചി
അമ്പലമുറ്റവും ഉത്സവ പറമ്പുംസ്മൃതിയാനം ചെയതുമാ ൽത്തറയിലിരുനന്നീ
സായന്തനക്കാട്ടിലാ മയനക്കമൊഴിവാകയാൽ , വർത്തമാനത്തിലേറിയീ ചെമ്മൺ പാതയിലൂടെ
പാതി നനഞ്ഞൊരീ , കലികാലത്തിന്റെ വഴിനടപ്പിലെപ്പോഴോഭാവിയെ പറ്റി വ്യാകുലപ്പെടാതെ
മടങ്ങി വരവിന്റെ വഴികളിലെവിടെയോ നഷ്ടപ്പെട്ട പാദുകം പരതിപ്പരതി അസ്തമയത്തിന്റെ
ഇരുൾ വഴികളിൽ നീണ്ട്നിവർന്നോരാ കുത്തുവിളക്കു തെളിയും, പാലമരത്തിൽ മുല്ലവള്ളി
പടർന്ന മുറ്റത്തെ കാവിൽ.ഇരുണ്ടയാമത്തിലേറിയതിന് സ്വപ്നത്തിലേക്ക്
തിട്ടമില്ലാത്ത യാത്രയാൽ ,കാലം കണ്ണുകെട്ട,വെളിച്ചപ്പാടായി
ഉറഞ്ഞു തുള്ളുമ്പോളുമവൻ ,ഭഗവതിയാണിവനെന്നാരോ കുട്ടിക്കാലത്തു ചൊന്നതാകയാൽ
ഇവിടെ ഞാനിരിക്കുന്നുപിൻവിളക്കെന്ന പോലവേ ,കുങ്കുമപ്പട്ടിട്ടു പൊന്നാഭരണം
ചൂടുന്ന ദേവിക്കു ഗുരുതി വേണോ.,എന്നൊരാത്മ ഹർഷം നിറഞ്ഞൊരാ , കുത്തു വിളക്കിൽ ദുഖത്തിന് എണ്ണകൾ ജ്വാലകളാൽ എരിഞ്ഞടങ്ങവേ...

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...