Sunday, 23 February 2020

തെരുവോരങ്ങളിൽ


 ഒറ്റയ്ക്കാണെന്നൊരു  തോന്നൽ വരുമ്പോൾ  മന , കണ്ണോടിചീടുകയേ  തെരുവീഥിയിൽ
 ഒറ്റയ്ക്ക് പുഞ്ചിരിച്ച് കൊണ്ട് ജീവിച്ചു തീർക്കുന്നുണ്ട് ഒരു പാട് കുരുന്നുകൾ
പട്ടിണി പാവങ്ങൾ.ഒരു കുട നിവരും കുടയുടെ കീഴിൽ
ഒരു പാ.. വിരിയുടെ അരുകും പറ്റി.കണിയും കാണും.
കൈ കൂപ്പി നിൽക്കും, കുരിശു വരക്കും  മനുഷ്യനെ കാണാം
"നിസ്കാരം  ചെയ്യും മുഖങ്ങളും കാണും. ആർക്കും
ഒന്നിച്ചുറങ്ങാൻ ഭയമോ ഇല്ല.ചോര ചിതറും തെരുവോരങ്ങളിൽ ആർത്തു രസിക്കും
ചില  മതവെറിയന്മാർ.,അഴിഞ്ഞുലഞ്ഞചേലയാൽ മറച്ചിരിക്കും ചില സത്യങ്ങൾ
നുണ കൊണ്ട് മാറി മാറി  വിശ്വാസഭംഗപ്പെടും....
ആർത്തലച്ചു വരുന്നവ ആർത്തട്ടഹസിച്ച്
തെരുവോരങ്ങളിൽ ഭ്രാന്തൻ ചിന്തകളാൽ അലഞ്ഞു നടക്കും.
തലച്ചോറ് ചിതലരിച്ചവർക്കിടയിൽ
ഇന്ദ്ര ലോക സുഖവുമായ് തെരുവോരങ്ങളിൽ
കൂട്ടി വച്ച മനുഷ്യസ്നേഹത്തിലേക്ക്
ആരോ ചെളി തെറിപ്പിച്ചു. രാത്രിയുടെ ഇരുളിൽ
കാമത്തിന്റെ വെളിച്ചവുമായിവരുന്നൊരീ കൂട്ടം ഇല്ലെന്നാകിൽ
ശാലഭഞ്ജികയും ഉണ്ടാകുമെന്നില്ല  ഏതുമേ

Thursday, 20 February 2020

പാർവണം നീരാട്ടിനെത്തും ദേവകന്യകൾ തൻ അനുരാഗത്താലൊളി കണ്ണെറിയും ക്ഷേത്ര ചുമരിതിൽ സഹസ്രദീപം തെളിയും നിന്നെത്തേടുമെൻ നയനങ്ങൾ നിലാവിൽ മറ്റൊരു തിരിനാളമാകും വിശ്വകർമ്മാവൊരുക്കുന്നു ക്ഷേത്രസന്നിധിയിൽ സുന്ദരമാംശുഭ്രശിൽപ്പങ്ങക്കിടയിൽ നിൻചാരുത കുസുമസുന്ദരംകുംഭമാസനിലാവെനിയ്ക്കേറെയിഷ്ടം ഇടവഴിതിരിയുമമ്പലത്തറയിൽ ഞാനും പിന്നെനീയും കൂടെഭാവനതൻ കാലടിവെച്ചിട്ടോനിന്നെനോക്കിച്ചിരിച്ചെൻ പ്രണയംനിന്നിൽ ലയിച്ചുംഞാൻനിന്നെമോഹിച്ചതിൻപ്രതീകമായ് വഴിക്കണ്ണില്‍,ക്ഷേത്ര നടയിലൂടെൻ ലക്ഷ ദീപം,തെളിച്ചു,ഞാന്‍ ഹൃദയത്തില്‍സ്നേഹത്തിന്‍പൂത്താലവുമര്‍പ്പണമിന്നുതീര്‍ഥമായി അകതാരിൽതാരകങ്ങൾപൊട്ടിച്ചിരിച്ചിടുംകുളിർകാറ്റ് വീശിടും നിശീഥിനിമുല്ലകൾപൂക്കുംവീണ്ടുമിതാജന്മഗേഹത്തിൻ ജാലകത്തിലൂടെഎന്നിട്ടുംനീയെന്തേ,മനത്താൽമീരയാകും വന്നതില്ലിതെൻമുന്നിലൊരിക്കലെങ്കിലുമീ ദേവാ !

Friday, 14 February 2020

തണുത്തുറഞ്ഞുറഞ്ഞ ധവളമായ കൈകളാൽ മഞ്ഞിൻ ഭവനം മാടി വിളിക്കവേ
കടിഞ്ഞൂൽകനി പോലരുമയാം പ്രണയത്തെ ശ്വാസംമുട്ടിച്ചു കെടുത്തിയ, ഓർമ്മകളുടെ നോവുന്ന മുറിപ്പാടുകളെ ബലിയിടാതെ കൊന്നു തള്ളിയ കൊടും ശൈത്യമാവാമിത്‌
തിരക്കുകൾക്കിടയിലൂടെ ഒറ്റയാൾനടത്തമവസാനിച്ചിടം യാത്രികനെ, വരിക്കും
അസ്ഥികൾ കഴയ്ക്കുമാ ശീതളിമയാൽ, തണുത്തുറഞ്ഞ പച്ചമരങ്ങൾ കൂട്ടിയിടാം .. അപാരമാർന്നൊരാ
കൊടും ശൈത്യത്തിന്റെ പുതപ്പേകി.പൊയീഇടം ഹിമശൈലഭൂവിലെ പ്രശാന്തി,
പിന്നൊരർത്തിരമ്പുന്ന മന:ശാന്തി അവാച്യാനുഭൂതിനല്കുന്ന അനാദി തൻ
സൂക്ഷ്മകിരണങ്ങൾ ശിരസ്സിലൂട്ടൊഴുകി മൂലാധാരത്തിലേക്ക് ഇഴഞ്ഞിറങ്ങുമീ തരിപ്പിൽ, അണ്ഡകടാഹവിസ്തൃതിയിലേക്ക് മനം ധ്യാനലീനമായി.ദിന രാത്രങ്ങളുമറിയാതെ
എത്രയോ ദിനങ്ങൾ ആ ഹിമശൈലം മടിത്തട്ടിലേറാം !

തുടരാതിരിക്കട്ടെ പുൽവാമ വീണ്ടും
ജനനിതൻ പ്രാണരക്ഷക്കായ് സ്വജീവൻ കൊടുത്ത
വീര പുത്രന്മാർ നിങ്ങൾ പുൽവാമ തൻ മണ്ണിൽ
ജീവത്യാഗം ചെയ്തധീര ജവാന്മാർ നിങ്ങള്
ഇനിയീ ഭാരത ജനനിയെ
വധിക്കാമെന്ന മോഹം കേവലം വ്യാമോഹമെന്നറിയുക
ഉള്ളം നിറയെ സ്വഭൂമിയോടുള്ള പ്രണയം മാത്രം വച്ചൊരാ പഴമയുടെ മഞ്ഞ താളുകളിൽ
പൊടിഞ്ഞമരുന്നു...മജീദും സുഹ്റയും,
മേഘസന്ദേശവും ,പ്രണയദിനത്തിൽ
സ്വപ്രാണൻ നൽകി പ്രധിരോധിക്കുമാ വീരരെ
ഭാരതപുത്രന്മാർ തൻ മനസ്സുകളിൽ
മരണമില്ലാ വീരർ നിങ്ങൾ
നിങ്ങൾ തൻ ജീവത്യാഗം ബലിയർപ്പിച്ചൊരാ കുടുംബത്തിലെന്ന പോൽ
വിളിച്ചിടു മനമേന്നുമേ ജയ്‌ ജവാൻ ജയ്‌ ഭാരത്‌ ❤️

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...