Sunday, 4 February 2024

ലെ _ ലഡാക്ക് _ഡയറി പാർട്ട് -6 ( #ഉയർന്നചുരങ്ങളുടെനാട് )

ആല്‍ച്ചിയില്‍ നിന്നും ഒരു മണിക്കൂറിന്‍െറ യാത്രയുണ്ട് ലേ പട്ടണത്തിലേക്ക്.വഴിയില്‍ എങ്ങും കാഴ്ചകളുടെ വസന്തമാണ്.ലേയില്‍ എത്തും വരെ വിവിധ വര്‍ണ്ണങ്ങളിലും രൂപങ്ങളിലും ഉള്ള മണല്‍ക്കുന്നുകള്‍ നമുക്ക് കാണാം.സ്വര്‍ണ്ണ നിറത്തിലും ചുവപ്പു രാശി പടര്‍ന്നതും നീലിമയാര്‍ന്നതുമായ ചെറിയ ചെറിയ കുന്നുകള്‍.അവക്കെല്ലാം കാവലാള്‍ പോലെ ദൂരെ ദിക്കുകളില്‍ മഞ്ഞില്‍ മേലാപ്പ് ചൂടി ഗിരിശൃംഗങ്ങളും.ബുദ്ധരൂപങ്ങള്‍,ഹരിത രഹിതമായ പര്‍വ്വതങ്ങള്‍,കാറ്റില്‍ പറക്കുന്ന പ്രാര്‍ത്ഥന കൊടിക്കൂറകള്‍-ഇതെല്ലാമാണ്. ഓരോ കുന്നിന്‍ മുകളിലും ''ഓം മണി പത്മേ ഹും'' മന്ത്രങ്ങളെഴുതിയ പ്രയര്‍ ഫ്ലാഗുകള്‍ കാണാം. ഐ. ഐ. എം പൂര്‍വ്വ വിദ്യാര്‍ത്ഥി ട്രെക്കിങ്ങിനു വേണ്ടി ലേസര്‍മോ ലാ ട്രെക്കിംഗ് ആയി യാത്ര തുടങ്ങിയതായിരുന്നു സമയത്തിന്റെയും , ആരോഗ്യ പ്രശ്നങ്ങൾ, ഉയർന്ന ഉയരത്തിലുള്ളതും വെല്ലുവിളി നിറഞ്ഞതുമായ ഭൂപ്രദേശങ്ങൾ എന്നിവ കാരണം രജിസ്ട്രേഷനുകളിൽ പലരും പിന്മാറിയെങ്കിലും ട്രെക്കിംഗുമായി മുന്നോട്ട് പോകാൻ ഞങ്ങൾ ആറ് പേരും തീരുമാനിച്ചു. ലേസർമോ ലാ ട്രെക്ക് വെല്ലുവിളി നിറഞ്ഞതും എന്നാൽ പ്രതിഫലദായകവുമായ അനുഭവമാണ്. പ്രകൃതിദൃശ്യങ്ങൾ കേവലം വിസ് മയാവഹമാണ് , പാസിൽ എത്തിച്ചേർന്നശേഷം ലഭിച്ച നേട്ടത്തിന്‍റെ വികാരം പറഞ്ഞറിയിക്കാനാവില്ല. വെല്ലുവിളി നിറഞ്ഞതും പ്രതിഫലദായകവുമായ ട്രെക്കിംഗ് അനുഭവത്തിനായി ഏതൊരാളും ഈ ട്രെക്കിംഗ് അനുഭവിക്കണമെന്ന് ഞാന്‍ വളരെ നിര്‍ദ്ദേശിക്കുന്നു. ട്രെക്കിംഗ് നടക്കുന്ന ഓരോ ദിവസവും റൂട്ട് മാപ്പ്, ഉയരം മാപ്പ്, ദൂരം എന്നിവയുടെ ഒരു അവലോകനം ഇവിടെയുണ്ട്: 3 മത് ദിവസം :-: ലേയില്‍ നിന്ന് മോര്‍ബുകിലേക്ക് (ട്രാവല്‍ ദൂരം - 70 കിലോമീറ്റര്‍, 1 മണിക്കൂര്‍) നടന്ന് 1 (ട്രക്ക് ദൂരം 6 കി. മോർബുക്ക് ഉയരം (4,000 മീറ്റർ / 13,14 അടി), ക്യാമ്പ് 1 ഉയരം (4,600 മീറ്റർ /15,091 അടി) മോര്‍ബുക്കില്‍ നിന്ന് ആദ്യത്തെ ക്യാമ്പിലേക്ക് 6 കിലോമീറ്റര്‍ ട്രെക്കിംഗ് നടക്കുന്നുണ്ട്. 600 മീറ്റര്‍ ഉയരത്തിലാണ് ഞങ്ങള്‍ എത്തിയത്. ഈ പാത സാധാരണയായി വരണ്ടതും ക്രമേണ വരണ്ടതുമാണ്. ഞങ്ങൾ ഒരു ചെറിയ വേഗതയിൽ എഴുന്നേറ്റു ഉച്ചക്ക് 2 മണിക്ക് ക്യാമ്പിൽ എത്തി.ഇടയ്ക്കു വച്ച് ഭക്ഷണം കിട്ടിയത് പകൽ പാക്ക് ചെയ്തആളായിരുന്നു അത് അത്ര പിടിച്ചില്ല ചെറിയ പണിയും ഛർദ്ദിയും ആയി 4 മത് ദിവസം (4,600 മീറ്റര്‍/15,091 അടി) മുതല്‍ ലേസര്‍മോ ലാ ലാ ലാ ലായുടെ സൗത്ത് ബേസ് ക്യാമ്പിലേക്ക് (5,050 മീറ്റര്‍/16,568 അടി) ട്രെക്കിംഗ് ദൂരം 6 കിലോമീറ്റര്‍ ടെന്റ് ഫിക്സ് ചെയ്ത് രാത്രിയുടെ സൗന്ദര്യം ആസ്വദിച്ച് നക്ഷത്രങ്ങളെണ്ണി അവിടെക്കഴിയാൻ ശക്തമായ ശീതകാറ്റും സമയവും വലിയ വിലങ്ങുതടിയായി മാറി ഞങ്ങൾ നന്നായി വിശ്രമിച്ചു, വെള്ളം കുടിച്ചു, ചിത്രങ്ങൾ എടുത്തു, സഹയാത്രികരുമായി ചാറ്റ് ചെയ്തു. അതൊരു രസകരമായ സംഘമായിരുന്നു. ക്രമേണ ഞങ്ങൾ ഉയർന്നുവന്നപ്പോൾ ഭൂപ്രകൃതി മാറി. ഞങ്ങള്‍ തുടര്‍ച്ചയായി വേഗത നിലനിര്‍ത്തി ഉച്ചഭക്ഷണത്തിനായി നിര്‍ത്തി. ട്രെയിൽ ആരംഭത്തിൽ 1 വാട്ടർ സ്ട്രീം മാത്രമേയുള്ളൂ, അതിനാൽ ട്രെക്കിംഗ് ആരംഭിക്കുന്നതിന് മുമ്പ് 2 കുപ്പി വെള്ളം കൊണ്ടുപോകുക. (4,600 മീറ്റര്‍/15,091 അടി) മുതല്‍ ലേസര്‍മോ ലാ ലാ ലായുടെ ദക്ഷിണ ബേസ് ക്യാമ്പിലേക്ക് (5,050 മീറ്റര്‍/16,568 അടി) മലകയറി.നമ്മുടെ ക്യാമ്പ്ലെ രാത്രികൾക്കു ശേഷം രാവിലെ. ഞങ്ങളുടെ ഗ്രൂപ്പിൽനിന്നുള്ള 2 പേര് ഞാനും അജയോടും വേണ്ടത്ര സുഖമില്ല, അതുകൊണ്ട് ട്രെക്കിങ് കുറയ് ക്കേണ്ടിവന്നു. ഈ തീരുമാനം എടുക്കുന്നതും തിരിച്ചുപോകുന്നതും അവരെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിപരമായിരുന്നു. ട്രെക്കിങ്ങ് ലീഡുമായി ചര്‍ച്ച നടത്തി കൂടുതല്‍ മുന്നോട്ട് പോകാനോ തിരികെ പോകാനോ തീരുമാനിക്കണം. പര്‍വതങ്ങള്‍ എവിടെയും പോകുന്നില്ല, അതുകൊണ്ട് നമുക്ക് തിരിച്ചു പോകാം. അങ്ങനെ തിരിച്ചു നടന്നു സമയക്കുറവും കൂടാതെ മാരത്തോൺ ടൂർണമെന്റ് കാരണം റോഡ് വഴി ബ്ലോക്ക് ചെയ്തരുന്നു പ്രതികൂല കാലാവസ്ഥയും കാരണം നുബ്രവാലിയും പാങോങ് തടാകവും കാണാൻ സാധിച്ചില്ല. ഇനിയൊരിക്കൽ പോണം അവിടുത്തെ ദേശീയ ഭക്ഷണം മാഗിയാണെന്ന് തോന്നുന്നു.... ബിസ്കറ്റും മാഗിയുമല്ലാതെ ഒരു ഭക്ഷണം ഇവിടങ്ങളിൽ അചിന്തനീയമാണ്...ചായക്കടയിൽ വച്ച് തായ് വാനിൽ നിന്ന് ലഡാക്ക് കാണാൻ വന്ന ചെങ്ങിനെ പരിചയപ്പെട്ടു... പുള്ളി പത്തിരുപത് ദിവസമായി വീട്ടിൽ നിന്നിറങ്ങിയിട്ട്..... ഇന്നത്തെ ലക്ഷ്യം കർദുംഗ്ല ആയിരുന്നു. രാവിലെ 10 മണിയോടെ ഞങ്ങൾ ലഡാക്കിൽ നിന്നും കർദുംഗ്ലയിലേക്ക് സൈന്യം ട്രക്കുകൾ കയറുന്നതും റോഡ് വീതികൂട്ടുന്ന ജോലികൾ കാരണം ആ പ്രദേശത്ത് റോഡ് അടച്ചതും കാരണം ഖാർദുങ് ലാ പാസിന് ചുറ്റും ഒരു ഗതാഗതക്കുരുക്ക് ഉണ്ടാകാം. അതിനാൽ ലേ / ദീക്ഷിറ്റിൽ നിന്ന് നേരത്തെ ആരംഭിക്കാൻ ശ്രദ്ദിക്കുക , അങ്ങനെ ഉച്ചയ്ക്ക് മുമ്പ് പാസ് മുറിച്ചുകടക്കേണം. അതിനുശേഷം റോഡ് ജോലികൾ വേഗത്തിലാകുകയും നിറത്തു പണിക്കു സ്ഫോടനം ആരംഭിക്കുകയും ചെയ്യുന്നു. രാവിലെ 8.30 ഓടെ ലേയിൽ നിന്ന് ഞങ്ങൾ യാത്ര ആരംഭിച്ചു . മാർക്കറ്റ് ഏരിയയിലൂടെ കടന്നുപോയ ഉടനെ നുബ്ര താഴ്‌വരയിലേക്കുള്ള റോഡ് ആരംഭിച്ച് ഈ സ്ഥലത്ത് നിന്ന് ഒരു ഇടത് തിരിവ് എടുക്കുന്നു. ഏകദേശം 6 കിലോമീറ്റർ ഡ്രൈവിന് ശേഷം ഖാർദുങ് ലാ പാസിലേക്കുള്ള കയറ്റം ആരംഭിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന മോട്ടോർ ചെയ്യാവുന്ന റോഡാണ് പാസ് എങ്കിലും, ഈ ഹിൽ റോഡിൽ വാഹനമോടിക്കുന്നത് ചാങ് ലാ പാസ് ഉൾപ്പെടെയുള്ള ഹിമാലയത്തിലെ അറിയപ്പെടാത്ത ചില പാസുകൾ പോലെ ബുദ്ധിമുട്ടുള്ള കാര്യമല്ല. പാസിന് സമീപമുള്ള ഉയരം, ഗതാഗതക്കുരുക്ക്, കാലതാമസം എന്നിവയാണ് വാഹനങ്ങളിൽ സഞ്ചരിക്കുന്ന സഞ്ചാരികളെ AMS രോഗത്തിന് ഇരയാക്കുന്നത്. സൗത്ത് പുല്ല ആർമി ക്യാമ്പിൽ, ഐ എൽ പി പരിശോധിക്കുകയും അതിന്റെ പകർപ്പ് സൈനിക അധികൃതർക്ക് നൽകുകയും ചെയ്തു. ചുരത്തിന് താഴെയുള്ള സൗത്ത് പുല്ലയ്ക്ക് ശേഷം നോർത്ത് പുല്ല ആർമി ക്യാമ്പിലേക്കുള്ള റോഡ് അവസ്ഥ (ഏകദേശം 30 കിലോമീറ്റർ ദൂരം) ഒരു അഴുക്ക് നിറഞ്ഞ റോഡായിരുന്നു.ചില പാച്ചുകൾ ഓടിക്കാൻ വളരെ പരുക്കനാണ്. ഈ ഭാഗത്ത് റോഡിന് വെളിയിൽ താഴ്വരയിൽ സംരക്ഷണമോ കാവൽ പാളങ്ങളോ ഉണ്ടായിരുന്നില്ല. . ഈ രണ്ട് സ്ഥലങ്ങളിലും ടോയ്‌ലറ്റ് സൗകര്യമുണ്ട്. രാവിലെ 11.30 ഓടെ ഖാർദുങ് ഗ്രാമത്തിലെത്തി ചായ. വിശ്രമം. വളഞ്ഞു പുളഞ്ഞ് നിൽക്കുന്ന റോഡിലൂടെ യാത്ര തുടങ്ങി. പ്രത്യേക പാസ്സ് എടുത്താണ് യാത്ര. മുകളിലേക്ക് പോകുംതോറും മനോഹരമായ കാഴ്ചകളുമായി മലകളുടെ വിന്യാസം. തണുപ്പ് കൂടിക്കൂടി വരുന്നു.മഞ്ഞുകണങ്ങൾ സൂര്യരശ്മികൾ തട്ടി തിളങ്ങി നിൽക്കുന്നു.മലകൾ ഒന്നൊന്നായി മഞ്ഞ് പുതച്ച് നിൽക്കുകയാണ്.പിന്നെ പിന്നെ തൂവെള്ള വസ്ത്രമുടുത്ത് നിൽക്കുന്ന മഞ്ഞു മലകൾ മാത്രം. ഹിമാലയൻ ബൈക്കുകളിൽ പതുക്കെ നീങ്ങുന്ന റൈഡർമാർ.ഏകദേശം ലഡാക്കിൽ നിന്നും അമ്പത് കിലോമീറ്റർ ദൂരമുണ്ട് കർദുംഗ്ലയിലേക്ക്.രണ്ട് മണിക്കൂർ സമയം. ഇതാ ഇപ്പോൾ ആഹ്ലാദത്തിന്റെ കൊടുമുടിയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡിലൂടെ സഞ്ചരിച്ച് ഞങ്ങളും എത്തിയിരിക്കുന്നു;സ്വപ്ന ലക്ഷ്യത്തിലേക്ക്. കർദുംഗ്ല , അവിടെ വച്ചിട്ടു പരിചയപ്പെട്ട ഗുലാം ഹുസൈൻ തന്റെ നാടായ തുരത്തുക പക ബോര്ഡറില് നിന്നും ഇന്ത്യയിലെത്തി പൗരനായ കഥ പറഞ്ഞു താങ്ങിലെ താമസക്കാരനായ 78 കാരൻ ഗുലാം ഹുസൈനെ ഞങ്ങളിവിടെ വെച്ച് കണ്ടു . ഉണങ്ങിയ ആപ്രിക്കോട്ട് വിൽക്കാനായിരുന്നു ഈ വൃദ്ധൻ അവിടെ വന്നത്. അയാൾ ഓർമ്മകൾ ചികഞ്ഞെടുത്തു. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും രാജ്യം മാറിയ ഒരു പറ്റം ജനങ്ങളുടെ കഥകളാണ് ഈ മണ്ണിന് പറയാനുള്ളത്. 1971 ഡിസംബർ 14 രാത്രിയോടെ ഇന്ത്യൻ സൈന്യം തുർതുക്ക് വളയുകയും കീഴ്പെടുത്തുകയും ചെയ്തു . ഇതോടെ പാക്ക് പട്ടാളം ചെറുത്ത് നിൽപ്പ് സാധ്യമല്ലാത്തതിനാൽ അവിടെ വിട്ടു പോകുകയും പിറ്റേന്ന് ഇന്ത്യൻ സൈന്യം ചാലുംഗ, താഷി ,താങ് ,ഗ്രാമങ്ങൾ കൂടി എളുപ്പത്തിൽ കീഴടക്കുകയും ചെയ്തു . അതോടെ പാക്ക് പട്ടാളം പരാജയം സമ്മതിക്കുകയും വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തു . ഈയൊരു പിടിച്ചടക്കലിന് മറ്റൊരു കാരണവും ഉണ്ടായിരുന്നു. പോയിന്റ് 18402 എന്ന തന്ത്ര പ്രധാനമായ പിക്കറ്റ് പോയിന്റ് അതുവരെയും പാകിസ്ഥാന്റെ കൈവശം ആയിരുന്നു . അത് തിരിച്ചു പിടിക്കുകയായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ ലക്ഷ്യം.അതിന്റെ മുകളിൽ നിന്നും നോക്കിയാൽ തോയ്സെ യിലുള്ള ഇന്ത്യൻ എയർ ഫീൽഡ് മുതലുള്ള മുഴുവൻ സ്ഥലവും താഴ്വരകളും വീക്ഷിക്കാം എന്നതായിരുന്നു . കൂടാതെ ഇന്ത്യ ചൈന നിയന്ത്രണ രേഖക്ക് അടുത്തുള്ള സ്ഥലവും കൂടിയാണ് ഈ പ്രദേശം . പാകിസ്ഥാൻ ഗ്രാമമായ ഫർണു വും താങ്ങും ഇരട്ട ഗ്രാമങ്ങളാണ് . അതായത് ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും എപ്പോഴും ഇഴ ചേർന്ന് ജീവിച്ചു വരുന്നതായിരുന്നു . അതിൽ നിന്നും താങ് ഇന്ത്യ പിടിച്ചു .ഷായോക്ക് നദിയുടെ അങ്ങേ കരയിലുള്ള ഫർണു പാകിസ്താന്റെ കയ്യിലും ആയി ആ യുദ്ധത്തോടെ . അവിടുത്തെ ജനങ്ങൾ കാലികളെ മേക്കാനും ബന്ധുക്കളെ കാണാനും ജോലിക്കും ആയി അങ്ങോട്ടും ഇങ്ങോട്ടും പോയ്കൊണ്ടേയിരുന്നിരുന്നു ആ യുദ്ധം വരെ . ഡിസംബർ 15 ഓടെ താങ്ങിലേക്ക് വന്നവർ ഇവിടെ പെട്ടുപോയി . അക്കൂട്ടത്തിൽ കാലികളെ മേക്കാനായി വന്നതായിരുന്നു ഗുലാം ഹുസൈൻ എന്നയാളും. അന്നയാൾക്ക് 25 -26 വയസ് കാലമായിരുന്നു . ഭാര്യയും രണ്ടു കുട്ടികളും ഫർണുവിലായിരുന്നു. ഇന്ത്യൻ പട്ടാളം ഒരാളെയും നിന്നിടത്തു നിന്നും പോകാൻ അനുവദിച്ചില്ല . മൊത്തം ജനങ്ങളും ആകെ പരിഭ്രാന്തിയിലായി . പട്ടാളം ഷയോക്ക് നദിക്കരയിൽ ഇരുമ്പ് വേലി കെട്ടി . രാജ്യങ്ങളുടെ അതിർത്തി മാറ്റി വരച്ചു . വേലിക്കരികെ നിന്ന് കൊണ്ട് ഫർണുവിലേക്ക് നോക്കി ഉറക്കെ കരയാനേ ഗുലാമിനും സാധിച്ചുള്ളൂ . ഭാര്യയും ചെറിയ രണ്ട് കുട്ടികളും പാക്കിസ്ഥാനിലും ഇയാൾ ഇന്ത്യയിലുമായി വിഭജിക്കപ്പെട്ടു . അത് പോലെ രക്ഷിതാക്കൾ ഇവിടെയും കുട്ടികൾ പാകിസ്താനിലും ആയവരും തിരിച്ചും ആയ കഥകൾ നിരവധിയാണ് . ഇയാളുടെ മാതാ പിതാക്കൾ മരണപെട്ടപ്പോഴും ഒരു നോക്ക് കാണാൻ ഇയാൾക്ക് സാധിച്ചില്ല . ഒരുപക്ഷെ അറിയാൻ പോലും പറ്റിയിട്ടുണ്ടാവില്ല. വിഭജനത്തിന്റെ മറ്റൊരു കഥയാണിത് . ബന്ധങ്ങൾ മുറിച്ചു മാറ്റപ്പെട്ട വലിയൊരു വിഭാഗം ജനങ്ങളുടെ ദുഃഖ കഥ . കാല ചക്രം തിരിഞ്ഞപ്പോൾ പലരും പലതും മറന്നു . മാറ്റങ്ങളോട് പൊരുത്തപ്പെട്ടു . അതിനു ഇന്ത്യൻ പട്ടാളത്തിന്റെ പങ്ക് പറയാതിരിക്കാൻ വയ്യ . കാശ്മീരിൽ വലിയൊരു ജനവിഭാഗം സൈന്യത്തെ എതിർക്കുമ്പോൾ , ഇവിടെ ജനങ്ങൾ സൈന്യത്തെ നെഞ്ചോട് ചേർക്കുന്നു . തണുപ്പ് കാലങ്ങളിൽ മൈനസ് 30 വരെ തണുത്തു വിറക്കുമ്പോൾ , സൈന്യം റേഷൻ നൽകുന്നു .കമ്പിളി നൽകുന്നു .അതോടൊപ്പം ഒരു സുരക്ഷിതത്വ ബോധവും ..ആ വിശ്വാസത്തിലാണ് ഈ നാട്ടുകാർ . എന്തിനേറെ പറയുന്നു ഇവിടത്തെ കുട്ടികൾക്ക് വേണ്ടി സ്കൂൾ നടത്തുന്നത് പോലും പട്ടാളം ആണ് . എല്ലാ വീടിനും നിർബന്ധമായും underground ഉണ്ടാവണം എന്നത് സർക്കാർ നിയമമാണ് . പാകിസ്ഥാൻ ഷെൽ ആക്രമണത്തിൽ നിന്നും രക്ഷക്ക് വേണ്ടിയാണിത് . ഇതിനുള്ള ധന സഹായവും സർക്കാർ നൽകും . കാർഗിൽ യുദ്ധ കാലത്ത് ഒട്ടേറെ ഷെല്ലുകൾ ഇവിടങ്ങളിൽ പതിച്ചുവെങ്കിലും ആളപായം ഉണ്ടായില്ല. അതിനു കാരണക്കാരൻ തുർതുക്ക് യുദ്ധത്തെ നയിച്ച ചേവാങ് റിഞ്ചൻ എന്ന മേജറുടെ വാക്കുകളാണ് . തുർതുക്ക് പിടിച്ചെടുത്ത രാത്രിയിൽ ഇവിടുത്തെ സ്ത്രീകളും കുട്ടികളും അവരെ പട്ടാളം ഉപദ്രവിക്കും എന്ന് കരുതി അവരെല്ലാം ഒരു ഗള്ളിയിൽ ഒളിച്ചിരിക്കുയായിരുന്നു . എന്നാൽ ഗ്രാമവാസികൾക്ക് അവരുടെ സുരക്ഷിതത്വത്തെക്കുറിച്ച് ഉറപ്പുനൽകാൻ മേജർ റിഞ്ചെന് കഴിഞ്ഞു, "ഇന്ത്യൻ സൈന്യം നിങ്ങളെ എല്ലാവിധത്തിലും സഹായിക്കും. നിങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും തിരികെ കൊണ്ടുവരിക. അവർ നമ്മുടെ അമ്മമാരെയും സഹോദരിമാരെയും പോലെയാണ്. അവരുടെ സുരക്ഷയുടെ ഉത്തരവാദിത്തം എനിക്കായിരിക്കും, ഇവിടെയുണ്ടെങ്കിൽ ഞാൻ അവരോട് പറയും. ഞങ്ങളോടൊപ്പം വന്ന ഏതെങ്കിലും സൈനികന്റെയോ പൗരന്റെയോ ഭാഗത്ത് എന്തെങ്കിലും മോശം പെരുമാറ്റം ഉണ്ടായാൽ, മോശമായി പെരുമാറുന്ന വ്യക്തിക്കെതിരെ ഞാൻ അച്ചടക്ക നടപടി സ്വീകരിക്കും. ആ ധൈര്യം ഇന്നും ഇവിടുത്തെ ജനങ്ങൾ നെഞ്ചോട് ചേർത്തിയിരിക്കുന്നു. ആ വാക്കുകൾ ആയിരുന്നു ഒരു കലാപം പൊട്ടിപുറപ്പെടാതെ ഇന്ത്യക്കൊപ്പം നില്ക്കാൻ ഈ ജനങ്ങളെ പ്രേരിപ്പിച്ചതും . ഗുലാം ഓർത്തെടുത്തു പറഞ്ഞു .. എങ്കിലും ഒരുമാസകാലം കഴിഞ്ഞപ്പോൾ താല്പര്യമുള്ളവർക്ക് സ്വന്തം റിസ്കിൽ പാകിസ്താനിലേക്ക് പോകാൻ അവസരം നൽകിയെങ്കിലും 12 പേർ തിരിച്ചു പാക്കിസ്ഥാനിലേക്ക് പോയി . അവരുടെ കുടുംബത്തെ ഇങ്ങോട്ട് കൊണ്ടുവരാനാണ് പോയതെങ്കിലും പാകിസ്ഥാൻ അതനുവദിച്ചില്ല . അതിനാൽ പിന്നീട് ആരും തന്നെ ഇവിടെനിന്നും പോയില്ല . മാത്രമല്ല മെച്ചപ്പെട്ട ഒരു ജീവിതവും അവർ ആഗ്രഹിച്ചിട്ടുണ്ടായിരിക്കണം . പിൽക്കാലത്ത് അത് ശരിയാകുകയും ചെയ്തു. ഇന്ന് ഫർണു വിൽ മൊബൈൽ നെറ്റ്വർക്ക് ഇല്ല . ഇവിടെ ഇന്റർനെറ്റ് വരെ കിട്ടുന്നു . ഇവിടെ ഒരു കിലോ ആട്ടക്ക് 45 -55 രൂപയാണെങ്കിൽ തൊട്ട അപ്പുറത്ത് 280 രൂപയാണ് . ഇവിടെ ടൂറിസ്റ്റുകൾ വരുന്നു അത് മൂലം ഞങ്ങൾക്ക് വരുമാനം വർദ്ധിച്ചു . എന്നാൽ ഫർണുവിലേക്ക് അവിടുത്തെ ടൂറിസ്റ്റുകൾക്ക് 150 km മുൻപേ പ്രവേശനം ഇല്ല . സൊജന്യ റേഷൻ കിട്ടുന്നു ഇവിടെ ,ഹോസ്പിറ്റലിന് വേണ്ടി തറക്കല്ലു ഇട്ടതും അയാൾ ആവേശത്തോടെ കാണിച്ചു തന്നു . ആറു മാസം മഞ്ഞുള്ളപ്പോൾ ആട്ടിൻ രോമങ്ങൾ നെയ്തെടുത്തും മറ്റും ജീവിക്കുന്ന ഇവർക്ക് ടൂറിസ്റ്റുകൾ വരുന്ന അടുത്ത ആറ് മാസം വരുമാനമാണ് . ഇവർ ഉണ്ടാക്കിയ ഉണക്കിയ ആപ്രികോട്ട് , ബദാം ഒക്കെ ഇവിടെ വിൽക്കാൻ വെച്ചിരിയ്ക്കുന്നു .. ഗുലാമും മറ്റൊരു വിവാഹം കഴിച്ചു .കുട്ടികളുമായി ഇവിടെ സന്തോഷത്തോടെ ജീവിക്കുന്നു .ഗുലാം സംസാരിച്ചു കൊണ്ടേയിരുന്നു . അയാളുടെ കൈയിലുള്ള ബൈനോക്കുലർ വാങ്ങി ഞങ്ങൾ പാക്ക് ബങ്കറുകൾ വീക്ഷിച്ചു .അതിന് ഒരാൾക്ക് 50 രൂപ വെച്ച് അയാൾക്ക് നൽകി . അതിനിടെ ഞങ്ങളുടെ കൂടെയുള്ള ഷഫീഖ് ഗുലാമിനോട് പെട്ടെന്ന് വന്നു അയാളുടെ പാകിസ്താനിലെ ഭാര്യയെ കുറിച്ച് ചോദിച്ചു . അപ്രതീക്ഷിതമായ ആ ചോദ്യം അയാളുടെ സംസാരത്തെ മുറിച്ചു .. അയാൾ ഗദ്ഗദ പെട്ടു !! തൊണ്ടയിടറി !! അയാൾ ഒന്നും പറയാതെ അല്പം മാറി നിന്നു . ഞാനയാളെ ചേർത്ത് പിടിച്ചു . ആവശ്യമില്ലെങ്കിലും രണ്ടു പേക്കറ്റ് ആപ്രികോട്ടും വാങ്ങി അയാളെ വിഷയത്തിൽ നിന്നും മാറ്റി .. നന്ദി പറഞു !! ഇന്ത്യയുടെ പാറി പറക്കുന്ന പതാകയ്ക്ക് താഴെ നിന്ന് അയാൾക്ക് ഹൃദയം നിറഞ്ഞ നന്ദി ഞങ്ങൾ പറഞ്ഞു !! നീളൻ ജുബ്ബയും തൊപ്പിയും ധരിച്ച ആ വൃദ്ധൻ പുറകിൽ കൈ കെട്ടി ഞങ്ങളിൽ നിന്നും നടന്നകന്നു . തൊട്ടടുത്തുള്ള ചെറിയ കടയിൽ നിന്നും തണുപ്പത്ത് ഒരു ചൂട് ചായ കുടിചു കൊണ്ടിരിക്കുമ്പോൾ ശിഹാബ് പറഞ്ഞു ജീവിച്ചിരിക്കുന്ന ഈ തലമുറ കൂടി കഴിഞ്ഞാൽ ഈ ജീവിതങ്ങൾ അവർക്കും കഥകൾ മാത്രമായിരിക്കും !! പൗരാണിക കാലത്ത് വണിക്കുകള്‍ ചരക്കു നീക്കത്തിനായി ഉപയോഗിച്ചിരുന്ന വഴി കൂടിയാണിത്.ഭക്ഷ്യധാന്യങ്ങളും അമൂല്യ കല്ലുകളും മൃഗങ്ങളും ഉണക്കിയ പഴങ്ങളും കലാസൃഷ്ടികളും എല്ലാം ഈ പാതയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വിപണനം ചെയ്തു. ഹാഷിഷും ഒപ്പിയവും വരെ സുലഭമായി നീക്കുപോക്ക് നടത്തിയ ചരക്കു പാതയാണ് ഇതൊരു കാലത്ത്.ചൈന,ഇന്ത്യ,പേര്‍ഷ്യ തുടങ്ങിയ രാജ്യങ്ങളിലൂടെ വ്യാപിച്ചു കിടന്ന വ്യവഹാരത്തിന്‍െറ സുവര്‍ണ്ണ കാലഘട്ടം രാജ്യാതിര്‍ത്തികളില്‍ കുരുങ്ങിയപ്പോള്‍ കാലാന്തരത്തില്‍ ഈ വഴികളെല്ലാം നമുക്കു മുമ്പില്‍ കൊട്ടിയടക്കപ്പെട്ടു.കാഷ്ഗറി വരെയുള്ള ഈ പാതയില്‍ ഇരട്ട മുഴകളുള്ള ബാക്ട്രിയന്‍ ഒട്ടകങ്ങളെ ഉപയോഗിച്ചാണ് കൂടുതല്‍ ചരക്കു നീക്കം നടത്തിയത്. ഇതിന്‍െറ ബാക്കിപത്രം എന്നതു പോലെ ഡിസ്ക്കിറ്റില്‍ ബാക്ട്രിയന്‍ ഒട്ടകങ്ങളെ ഇന്നും കാണാം ഇന്ത്യയുടെ ഏറ്റവും വടക്ക്, പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സമുദ്ര നിരപ്പില്‍ നിന്നും 9846 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്ഥിതിചെയ്യുന്ന ഗ്രാമമാണ് തുര്‍തുക്‌. ശക്തമായ സൈനിക നിയന്ത്രണത്തിലായിരുന്ന ഈ ഗ്രാമം 2010 വരെ പുറം ലോകത്തിനന്യമായിരുന്നു. പിന്നീടാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റുള്ള സന്ദര്‍ശകര്‍ക്കായി ഈ ഗ്രാമം തുറന്നു കൊടുത്തത്. പാക് അധിനിവേശ കാശ്മ്മീരിന്റെ ഭാഗമായിരുന്ന തുര്‍തുക്‌, താംഗ്, ത്യാക്ഷി, ചാലുംഗ എന്നീ നാല് ഗ്രാമങ്ങള്‍ 1971 ലെ ഇന്ത്യാ-പാക്‌ യുദ്ധ ത്തോടു കൂടിയാണ് ഇന്ത്യയുടെ ഭാഗമാകുന്നത്. (സ്വാതന്ത്ര്യാനന്തരം പാക്കിസ്ഥാൻ കാശ്മീർ കയ്യേറിയത് വഴിയാണ്. ഇത് പഴയ കാശ്മീർ രാജ്യത്തിൻറെ ഭാഗമായിരുന്നു. 947 അവസാനം ആണ് turtuk, കാർഗിൽ എല്ലാം pakistan കശ്മീർ രാജാവിന്റെ സൈന്യത്തിൽ നിന്നും പിടിച്ചെടുക്കുന്നത്, കാർഗിൽ 1948 ഇൽ ഇന്ത്യൻ സൈന്യം തിരിച്ചു പിടിച്ചു ) ഗ്രാമവാസ്സികള്‍ക്ക് മറക്കുവാനാകാത്ത ഒരു ദിവസമാണ് 1971 ഡിസംബര്‍ 16. കൊടും തണുപ്പില്‍ പാകിസ്താന്‍ ഗ്രാമങ്ങളില്‍ അന്തിയുറങ്ങിയവര്‍ ഉണര്‍ന്നത് ഇന്ത്യയിലാണ്. മറുഭാഗത്ത് പോയവര്‍ക്ക് ഒരിക്കലും മടങ്ങിവരാൻ കഴിഞ്ഞില്ല. സിംല കരാര്‍ മുഖേന ഇരു രാജ്യങ്ങളും അംഗീകരിച്ച നിയന്ത്രണ രേഖ ഒരു ജന സമൂഹത്തെ രണ്ടു രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്ക് ഉള്ളിലാക്കി. ഭാര്യയും ഭര്‍ത്താവും, കുട്ടികളും മാതാപിതാക്കളും, സഹോദരീ - സഹോദര തുടങ്ങി അനേകം രക്ത ബന്ധു-മിത്രങ്ങള്‍ അതിര്‍ത്തിക്ക് ഇരുവശങ്ങളിലായി. 1834 ല്‍ കാശ്മീരിന്റെ ഭാഗമാകുന്നതിന് മുന്‍പ് ടിബറ്റിലെ ഒരു ചെറിയ സ്വയംഭരണ രാജ്യമായിരുന്നു ഈ പ്രദേശം. പിന്നീട് ബ്രിട്ടീഷ് നിയന്ത്രണത്തിലാവുകയും ഇന്ത്യ-പാക് വിഭജനത്തിലൂടെ പാകിസ്ഥാന്‍റെ ഭാഗമാവുകയും ചെയ്തു. ലഡാക്കിന്‍റെ മറ്റു ഭാഗങ്ങളില്‍ ഭൂരിഭാഗം ബുദ്ധമത വിശ്വാസികളാണെങ്കിൽ, തുർതുക് ഒരു ബൾട്ടി ഗ്രാമമാണ്. പാകിസ്ഥാനിലെ സ്കാർഡു മേഖലയിൽ വസിയ്ക്കുന്ന ടിബറ്റൻ വംശീയ വിഭാഗമാണ് ബൾട്ടികൾ. ലിപിയില്ലാത്ത ബാൾട്ടി ഭാഷ സംസാരിക്കുന്ന, ഷൽവാർ കമീസ് ധരിക്കുന്ന ഗ്രാമവാസികൾ സൂഫി വിഭാഗമായ നൂർബക്ഷിയ മുസ്ലീങ്ങളാണ്. അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പാക് നിയന്ത്രണത്തിലുള്ള ഗില്‍ ഗിത് - ബാല്‍തിസ്ഥാന്‍ മേഘലയിലെ ജനങ്ങളുടെ ആചാര, ആഹാര സംസ്കാരങ്ങലാണിവരുടെയും. കര്‍ദുങ് ലാ എത്തിയത് വലിയ സാഹസികം ആയി ആര്‍ക്കെങ്കിലും തോന്നിയാല്‍ ഇവിടെ ദിനേന ജോലി ചെയ്യുന്ന ആര്‍മിയേയും BRO-യിലെ ജാഗരൂഗരായ ജോലിക്കാരെയും ഒന്ന് ഓര്‍ത്താല്‍ മതി.ഈ പാത നമ്മുടെ 'സാഹസിക' യാത്രകള്‍ക്ക് വേണ്ടി ജീവന്‍ കൊടുത്ത് പണിതുയര്‍ത്തിയ എവിടെയും രേഖപ്പെടുത്താതെ പോയ ജീവിതങ്ങളുണ്ട്, അവരുടെ ഓര്‍മ്മകളും ഈ ചുരത്തിലുണ്ട്. കര്‍ദുങ് ലായിലെ കറുപ്പും മഞ്ഞയും കലര്‍ന്ന ബോര്‍ഡ് ലഡാക്ക് ടൂറിസത്തിന് വലിയ വരുമാനങ്ങള്‍ നേടിക്കൊടുക്കുന്നു എന്ന് തോന്നുന്നു.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിള്‍ റോഡെന്ന വിശേഷണമാണ് സഞ്ചാരികളെ ഇങ്ങോട്ട് വലിച്ചടിപ്പിക്കുന്നത്.കര്‍ദുങ് ടോപ്പിനേക്കാള്‍ ഉയരം കൂടിയ മര്‍സെമീക് ലായും മന പാസ്സും ദോര്‍ഖ ലായും ഉണ്ടെങ്കിലും കര്‍ദുങ് ലാ ഇന്നും ഉന്നതീയനായി തുടരുന്നു.ഒരു പക്ഷേ എല്ലാ വാഹനങ്ങള്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നത് കൊണ്ടാകാം കര്‍ദുങ് ലാ ''Highest motorable pass'' ആയി തുടരുന്നത്. കര്‍സോങ് ചുരം എന്നൊരു പേരു കൂടിയുണ്ട് ഈ പാതക്ക്.17982 അടി ഉയരത്തിലാണ് ഈ പാതയെന്ന് ഇവിടുത്തെ ബോര്‍ഡില്‍ കാണാം.1976-ലാണ് മഞ്ഞു മലകളിലൂടെ ഈ പാത നിര്‍മ്മിക്കുന്നത്.1988 മുതല്‍ സിവിലിയന്‍മാര്‍ക്കായി തുറന്നു കൊടുത്തു. സിയാച്ചിനിലേക്കുള്ള പാതയെന്ന നിലയില്‍ തന്ത്രപ്രധാനമായ റോഡു കൂടിയാണിത്. ആര്‍മിയുടെ ഒരു ക്യാംപ് ഇവിടെ എത്തുന്ന ആളുകളെ സഹായിക്കാനായി ഉണ്ട്.തൊട്ടു മുമ്പിലായി കര്‍ദുങ് ഗോംപയും കാണാം.30 മിനുട്ടില്‍ കൂടുതല്‍ ഇവിടെ ചിലവഴിക്കരുത് എന്ന് മുന്നറിയിപ്പ് കാണാം ർദൂംഗ് ലയുടെ കുളിരും സൗന്ദര്യവും മതിയാവോളം ആസ്വദിച്ച് മലയിറങ്ങാൻ തുടങ്ങി... ചുരമിറങ്ങി താഴെയെത്തുമ്പോൾ താഴ്വരയിലായി പച്ച മൈതാനത്തിന് നടുവിലെ ചെറിയ അരുവിക്ക് നടുവിലായി ടിബറ്റൺ പതാകകളാൽ തോരണം തൂങ്ങുന്ന ചെറിയ ഒരു ചെറിയ ബുദ്ധമന്ദിരം.... കാവലിനായി നാല് ഭാഗത്തും തലയുയർത്തി നിൽക്കുന്ന കൂറ്റൻ പർവ്വതനിരകൾ.... അരുവിയിലെ കുളിർ വെള്ളത്തിൽ മുഖം പൂഴ്ത്തിയപ്പോൾ കർദ്ദൂംഗ് ല നൽകിയ ക്ഷീണം അലിഞ്ഞില്ലാതായി.... തികച്ചും ശാന്തമായ തീരം... മനോഹരമായ ആ പുൽമേടയിൽ അരുവിയുടെ സംഗീതവും ശ്രവിച്ച് കുളിർക്കാറ്റേറ്റ് നിൽക്കുമ്പോൾ എന്തൊരാശ്വാസം... ആനന്ദം... കുറച്ച് അധികംസമയം അവിടെ വിശ്രമിച്ച് വീണ്ടും യാത്ര തുടർന്നു.... വെള്ളിമേഘത്തുണ്ടുകൾ ഒട്ടിച്ചു വെച്ച കടുംനീലാകാശത്തിന് താഴെ വരണ്ട തവിട്ട്നിറത്തിൽ മലകളും അതിന് താഴെ താഴ്‌വരയിലെ കരിമ്പച്ച പൈൻ മരക്കാടുകളും... കടുംനിറങ്ങളിലെയാപ്രകൃതി ഒരു ഫ്രെയിമിൽ ഒതുങ്ങിയില്ല.. കൊട്ടാരത്തിന്റെ പടവിറങ്ങുമ്പോൾ സന്ധ്യ ചുവപ്പ് മാറി കറുത്ത് തുടങ്ങിയിരുന്നു. ഇവിടെ സമർപ്പിക്കട്ടെ. ക്യാമറയിൽ ഒപ്പിയെടുക്കാവുന്നതിലുമപ്പുറമാണ് കണ്ട കാഴ്ചകൾ. ഒരു സഞ്ചാരി (അല്ലാത്തവരും) ജീവിതത്തിൽ ഒരിക്കലെങ്കിലും, കണ്ടും, ആസ്വദിച്ചും, അറിഞ്ഞിരിക്കേണ്ട മണ്ണാണ് ലഡാക്ക് എന്ന അത്ഭുത ഭൂമി. മഞ്ഞ്,തണുപ്പ്,ശ്വാസം നിലക്കുന്ന ഹൈപാസുകൾ, മൊട്ടമലകൾ,മഞ്ഞുമലകൾ, കാനിയനുകൾ,മഞ്ഞുറഞ്ഞ നദികൾ, തിബറ്റൻ മോണാസ്ട്രികൾ, മരുഭൂമി, ഉണ്ടക്കല്ലുകൾ നിറഞ്ഞ മലകൾ, പല നിറങ്ങളിലുള്ള ഭൂപ്രകൃതി..., നിമിഷങ്ങൾക്കകം മാറുന്ന പ്രകൃതി, പൊടിക്കാറ്റ്... അങ്ങനെയനെ ഒരു സഞ്ചാരിയെ ആവേശഭരിതനാക്കുകയും,ഒപ്പം ഭയചകിതനാക്കുകയും ചെയ്യുന്ന ഭൂമിക...അതാണ് ലഡാക്ക്.. ദീർഘവും സാഹസികവുമായ യാത്രയുടെ ക്ഷീണം നല്ല ഉറക്കത്തിന് ശേഷം തീർന്നു കിട്ടി. ശേഷം നേരെ ജമ്മുവിലേക്കുള്ള പിറ്റെന്ന്ള്ള എയർ ഇന്ത്യ ഫ്ലൈറ്റ് പിടിച്ചു ലഡാക്കിനോട് വിട പറഞ്ഞു ചെറിയൊരു ഒറ്റയാൾവിപ്ലവംകണക്ക് ഇടഞ്ഞാണ് ജമ്മുവിലേക്ക് പുറപ്പെട്ടത്ത്. വൈഷ്ണോ ദേവിയിലേക്കുള്ള യാത്ര മദ്ധ്യേ ടീമിലുള്ള ആശു റെയ്ന രാവിലെ എയർപോർട്ടിൽ നിന്നും വീട്ടിലേക്കു കൊണ്ട് പോയി ഒരു കാശ്‌മീരി പണ്ഡിറ്റ് കുടുംബാംഗമാണ് പലായനത്തിന് കഥകൾ പറഞ്ഞു ഫ്രഷ് ആയ ശേഷം ഞങ്ങൾ വൈഷ്ണോ ദേവിയിലേക്കു യാത്ര തുടങ്ങി കത്ര ടൗണിൽ പരക്കെ ചെയ്ത ശേഷം നടക്കാൻ തീരുമാനിച്ചു ആധാര് നമ്പർ കൊടുത്തു ടിക്കറ്റ് എടുക്കണം , ദർശനത്തിനായി നിങ്ങൾക്ക് പോണി, പാൽക്കീസ് ​​അല്ലെങ്കിൽ നടത്തം എന്നിവ ഏതെങ്കിലും സ്വീകരിക്കാം.. (17.1/ 2 - kms ഉണ്ട് ക്ഷേത്രത്തിലേക്ക്.) ഞങ്ങൾ നടന്നു കയറാൻ തീരുമാനിച്ചു പടികൾ വഴി തെരഞ്ഞെടുതെ കാരണം വളവുകൾ ഒഴിവാക്കി seprember 10 നു ആരംഭിച്ച ഞങ്ങളുടെ തീർത്ഥടനാ യാത്ര ജമ്മുകാശ്മീർ വൈഷ്ണോ ദേവി മാതാക്ഷേത്രം ദർശനം ചെയ്തു തുടങ്ങി. പ്രകൃതിയുടെ അവാച്യസൗന്ദര്യം ആവോളം ആസ്വദിച്ചുംകൊണ്ട് മാതാ ദേവിയെ മനസ്സിൽ ധ്യാനിച്ചു മല കയറി തുടങ്ങി ച്ചു പുറപ്പെട്ടു. ഷേറാവാലി ദേവതയെ ദർശിക്കാൻ അപരിചിതരോടൊപ്പം നടന്നു. കുന്നുകൾ നെട്ടനെയേറാൻ പൊതുവഴിയിൽനിന്ന് മനപ്പൂർവം കൂട്ടംതെറ്റിച്ചു മേലോട്ടാഞ്ഞപ്പോൾ വെറുതെ രസത്തിന് ഞാനും ഉറക്കെ വിളിച്ചു: ആഗേ ബോലോ ജയ് മാതാ ദി... ത്രികൂട മലനിരകളിലെ വൈഷ്‌ണോ ദേവി മലന്തുഞ്ചത്തെത്തിയപ്പോൾ ഇരുട്ടിയിരുന്നു. ഈർപ്പംകൂടിയുള്ള അതിഭീകര തണുപ്പിനെ ചെറുക്കാൻ ഒന്നും കരുതിയിട്ടില്ല എന്ന് അപ്പോഴേ ബോധ്യംവന്നുള്ളൂ. പച്ചിലക്കാടിനുള്ളിൽ കോൺക്രീറ്റുവനം -- അതാണാമ്പലം. ഗുരുവായൂരേകാദശിക്കില്ലാത്ത തിരക്ക്. നവരാത്രിക്ക് ബൊമ്മക്കൊലുവിനു വച്ചതുപോലെ മൂർത്തികൾ. ഇത്രമാത്രം അബദ്ധംപിണഞ്ഞ ഒരു തീർത്ഥയാത്രയുമുണ്ടായിട്ടില്ല. പടപടാന്നു പടികളിറങ്ങി. പിറ്റേന്ന് പകല് മടങ്ങാനൊരുങ്ങേയാണ് ശ്രദ്ധയിൽപ്പെട്ടത്: അവിടെത്തന്നെ ഉണ്ട് ആദിശങ്കരൻറെ ചെറിയൊരു ക്ഷേത്രം. വലിയ കാര്യസ്ഥതയില്ലാത്ത മട്ട്. അദ്വൈതാചാര്യൻറെ കാവിവസ്ത്രം പോലെ ഇഷ്ടികയിൽച്ചുവന്ന ചുവരുകൾ. നടന്നെത്തി. ഒഴിഞ്ഞ പറമ്പ്. ഇടിഞ്ഞ നട. ഒന്ന് ചുറ്റിക്കണ്ടു. ചുറ്റുപുറം കാഴ്ചയും മനോഹരം. തിരിച്ചു ആശുവിന്റെ മനയിൽ നിന്ന് ഉച്ചക്ക് നദറൂ( താമരയുടെ തണ്ടില് നിന്നുണ്ടാക്കുന്ന കാശ്മീരി വിഭവം ) ചാമുൺ ( യെല്ലൊ ചീസ് ) കൂടെ walnut ചട്ണിയും , ശേഷം ഉച്ചക്ക് ശേഷമുള്ള ബാംഗ്ലൂർ സ്‌പൈസ് ജെറ്റ് ഫ്ലൈറ്റ് ഡൽഹിയിൽ കുറച്ചു എത്രാം ലൗഞ്ചിങ്‌ നടത്തി ഭക്ഷണ ശേഷമേ ഫ്ലൈറ്റിൽ ബാംഗ്ലൂർക്കു തിരിച്ചു രാവിലെ ഒന്നരക്ക്‌ ഐര്പോര്ട്ടില് നിന്നും ഇലക്ട്രോണിക് സിറ്റി ബസിനു കയറി ൪ നാലരക്ക് സെഹസ്മ് വീട്ടിൽ എത്തി വിശ്രമം നടത്തി 11 ദിവസമായി യാത്ര

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...