Tuesday, 16 March 2021

Transgenderstory

മല്ലിക സെന്റ് യു എ ഫ്രണ്ട് റിക്വസ്റ്റ്. Orkut നിന്നും വന്ന നോട്ടിഫിക്കേഷൻ കണ്ടു ഞാൻ ആ പ്രൊഫൈലിൽ വെറുതെ ഒന്ന് കയറി നോക്കി. ഏതോ ഒരു നർത്തകി പുറം തിരിഞ്ഞു നിൽക്കുന്ന ഫോട്ടോ ആണ് പ്രൊഫൈൽ ചിത്രം. സ്ക്രാപ്പ്കൾ ഒന്ന് ഓടിച്ചു വായിച്ചു വീണ്ടും ഓഫീസ് കമ്പ്യൂട്ടറിലേക്ക് മുഖം പൂഴ്ത്തി. നീരജ് എന്നെ മറന്നു അല്ലെ '?.2 പേർസണൽ സ്ക്രാപ്പ്ൽ ഒന്നിലെ കോൺടെന്റ് (ഉള്ളടക്കം ) ഇതായിരുന്നു , ജിമെയിൽ id പറഞ്ഞുകൊണ്ടേയിരുന്നു ഇന്ന മെയിൽ നോക്കിക്കോളൂ അതിൽ contact no കാണും , ആദ്യത്തെ ജിമെയിൽ ലോഗിൻ ചെയ്ത ശേഷം മെയിൽ പരിശോധിച്ചു , നേരെ നമ്പർ എടുത്തു വിളിച്ചു അപ്പുറത്ത് ഫോൺ എടുത്തതും വളരെ നേർത്ത ഒരു നിശ്വാസം മാത്രമാണ് ഞാൻ കേട്ടത്. 'ഹെലോ '. എന്റെ സ്വരം കേൾക്കാൻ കാത്തു നിന്നത് പോലെ അപ്പുറത്ത് നിന്നും അവളുടെ സ്വരം കേട്ടു. ' നീരജ് ! '. കാൽ വിരൽ തുമ്പിൽ നിന്നും ഒരു പെരുപ്പ് പടർന്നു കയറുന്നത് ഞാൻ അറിഞ്ഞു. അത്‌ മല്ലിക ആയിരുന്നില്ല. മല്ലിക ാർജുന ഹെഗ്‌ഡെ ആയിരുന്നു. പണ്ട് കാനറാ - ഭാഗ ത്തെ ബെൽത്തങ്ങാടിക്കപ്പുറം ധർമ്മസ്ഥല , അടുത്ത് മാർക്കറ്റിങ് സ്റ്റാഫ്‌ ആയി ജോലി ചെയ്യുമ്പോൾ അടുത്ത സുഹൃത്തായിരുന്നവരിൽ ഒരാൾ ! വിടർന്ന കണ്ണുകളുള്ള വെളുത്തു മെലിഞ്ഞ ഉയരം കുറഞ്ഞ ഒരു പയ്യനായിരുന്നു അവിടെ ഉണ്ടായിരുന്നത്. തുളുവും കന്നടയും ഇടകലർന്ന പോലെ ഉള്ള സംസാരം ഏന് ബേക്കു ? (എന്ത് വേണം ) അവന്റെ സ്വരത്തിലും ഭാവത്തിലും നിറഞ്ഞ സ്ത്രീ ഭാവമാണ് നീരജിനെ ആകർഷിച്ചത്. വളരെ ശ്രദ്ധയോടെ പരിചയപ്പെടുത്തിയ സാധനങ്ങൾ എല്ലാം ശ്രദ്ധിച്ചു കേട്ടു. ഇടക്കിടെ അവന്റെ സംശയങ്ങൾ കേട്ടപ്പോൾ അവനു മേക്കപ്പ് സാധനങ്ങളെ കുറിച്ചു നല്ല അറിവുണ്ടെന്നു എനിക്ക് മനസ്സിലായി. അവൻ ഡിഗ്രിക്ക് പഠിക്കുകയാണെന്നും ഇടക്കിടെ മാത്രമാണ് ഇവിടെ വരുന്നത് എന്നുമാണ് പറഞ്ഞത്. ഒരു ചെറിയ ഓർഡർ എടുത്തു ഞാൻ മടങ്ങിയതിനു ശേഷവും അവന്റെ സംസാരവുംഓർമകളിൽ നിറഞ്ഞു നിന്നു. പിന്നെയും അവനെ ഞാൻ കണ്ടു. വൈകുന്നേരം ഉള്ളാൽ ബീച്ചിനടുത്തുള്ള പാർക്കിൽ അലക്ഷ്യമായി കടലയും കൊറിച്ചു ഇരിക്കുമ്പോൾ ആയിരുന്നു അത്‌. ഇത്തവണ പക്ഷെ അവന്റെ മുഖം ചുവന്നു തുടുത്തിരുന്നു. കണ്ണുകൾ കലങ്ങി ഒരു വല്ലാത്ത രൂപത്തിലായിരുന്നു അവൻ. എന്നെ കണ്ടതും അവന്റെ മുഖത്ത് ഒരു വരണ്ട പുഞ്ചിരി വിടർന്നു. . മുൻപിലൂടെ നടന്നു പോയവരിൽ രണ്ട് മൂന്ന് പേര് അവനെ ശൃങ്കാരത്തോടെ നോക്കുന്നത് കണ്ട് അവന്റെ മുഖത്ത് വിരിഞ്ഞത് വല്ലാത്ത അസഹ്യതയായിരുന്നു. 'നമതു സ്വൽപ ആക്കട കുത്തു കൊൾത്തിനി: (നമ്മൾക്ക് അങ്ങോട്ട് മാറി ഇരുന്നാലോ? )'.. ആൾക്കൂട്ടത്തെ പേടിക്കുന്ന പോലെ ആയിരുന്നു അവന്റെ പെരുമാറ്റം. ഇട്ടു മൂടാൻ സ്വത്തുള്ള പേര് കേട്ട മനയിൽ ( വീട് എന്നാണ് ക നഡയിൽ മന എന്നുള്ളതിന്റെ അർഥം , തെലുഗ് നാട്ടിൽ ഇല്ലം എന്ന് വച്ചാൽ വീട് , ചിലപ്പോൾ കേരള ബ്രാഹ്മിൻസ് പുറത്തെ ഈ സ്റ്റേറ്റ് വന്നവർ കൂടി മിക്സ് ആയതു കൊണ്ടാവാം വടക്കു ചന്ദ്ര ഗിരി മുതൽ ചാലിയാർ വരെ കേരള നമ്പൂതിരി ഗൃഹങ്ങൾ " ഇല്ലം " ആയും അതിനപ്പുറം "മന " എന്നും അറിയപ്പെടുന്നത് , ഒരു assumption ആണേ ) ജനിച്ച നാലു പെങ്ങന്മാരുടെ ഒരേ ഒരു കുഞ്ഞാങ്ങള. നാട്യ ശാസ്ത്രത്തിൽ അതീവ സമർത്ഥരായ ചേച്ചിമാരുടെ പിറകെ അനിയനും ചെറുപ്പത്തിലേ ചിലങ്ക അണിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായിരുന്നു. പക്ഷെ വലുതാവും തോറും അവന്റെ സ്ത്രൈണത കൂടി കൂടി വന്നു. ഒളിച്ചും പതുങ്ങിയും ചേച്ചിമാരുടെ ഡ്രെസ്സുകൾ അണിയാൻ തുടങ്ങിയപ്പോഴാണ് അവനിൽ ഒളിച്ചിരിക്കുന്ന പെണ്മനസ്സ് അവരെ അലോസരപ്പെടുത്താൻ തുടങ്ങിയത്. അവന്റെ സ്വപ്നങ്ങളിൽ മഴവിൽനിറങ്ങൾ വിരിഞ്ഞു തുടങ്ങിയത്. അവനിലൊളിഞ്ഞിരിക്കുന്ന അവളെ അവൻ തന്നെ തിരിച്ചറിഞ്ഞു തുടങ്ങി. പെൺകുട്ടികളെ പോലെ ഉടുപ്പിടാൻ, അണിഞ്ഞൊരുങ്ങാൻ അവരോടൊപ്പം കൂട്ടുകൂടാൻ ഒക്കെയായി പ്രിയം. കോളേജ് അധ്യാപകരായ മാതാപിതാക്കൾക്കും സർക്കാർ ഉദ്യോഗസ്ഥരായ മക്കൾക്കും മരുമക്കൾക്കും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതായിരുന്നു മല്ലിക ാർജുനടെ മാറ്റം. ഹോർമോൺ തകരാറു ( ആൻഡ്രോജൻ കുറവ് മൂലം ആൺ ശരീരത്തിൽ ഒളിഞ്ഞിരുന്ന പെണ്മനസ്സ് എപ്പോഴൊക്കെ പുറത്ത് വരാൻ ശ്രമിച്ചുവോ അപ്പോഴൊക്കെ അവർ ആസ്വസ്ഥരാവുകയും അവനെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു. നൃത്തമായിരുന്നു അവന്റെ ജീവൻ. ഒരു നാൾ അവന്റെ ചിലങ്കയും വേഷങ്ങളും കാണാതായി. അവൻ ഒളിപ്പിച്ചു വെച്ചതൊക്കെയും അവനു അന്യമായി. അഭ്യസ്‌ത വിദ്യരായ വീട്ടുകാർ . ഒന്ന് രണ്ട് പേര് അവനെ ശാരീരികമായി ചൂഷണം ചെയ്യാൻ കൂടെ ശ്രമിച്ചതോടെ അവൻ മാനസികമായി കൂടുതൽ തളർന്നു പോയി. അപ്പോഴും പഠിക്കാൻ അവൻ സമർത്ഥനായിരുന്നു. പക്ഷേ സഹപാഠികളിൽ നിന്നും ചില അദ്ധ്യാപകരിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ അവനെ കൂടുതൽ അന്തർമുഖനാക്കി. " നാട്യധർമ്മീ പ്രവൃത്തം ഹി സദാ നാട്യം പ്രയോജയേത് ന ഹ്യംഗാഭിനയാത് കിഞ്ചി - ദൃതേ രാഗ: പ്രവർത്തതേ നാട്യധർമ്മി രൂപത്തിൽ തന്നെ എപ്പോഴും നാട്യം പ്രയോഗിക്കുക.ഗീത വാദ്യാദി നാട്യാംഗങ്ങളും അഭിനയവും കൂടാതെ കാണികൾക്ക് ഹൃദയ പ്രീതി ഉണ്ടാകുകയില്ല തുടങ്ങിയ നാട്യ ശാസ്ത്രങ്ങൾ പഠിക്കാൻ ഉത്സാഹിച്ചു അപ്പോഴും പഠിക്കാൻ അവൻ സമർത്ഥനായിരുന്നു. പക്ഷേ സഹപാഠികളിൽ നിന്നും ചില അദ്ധ്യാപകരിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ അവനെ കൂടുതൽ അന്തർമുഖനാക്കി. (ലിംഗ വ്യത്യാസങ്ങളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളും അടയാളങ്ങളും തങ്ങൾക്ക് യോജിക്കുന്നതല്ലെന്ന് തിരിച്ചറിയുന്നവരും അങ്ങനെ കരുതുന്നവരും മാനസികമായി മറ്റൊരു ലിംഗത്തിൽ പെടുന്നവരും പൊതുവായി ഈ ഗണത്തിൽ വരുന്നു.മസ്തിഷ്കത്തിന്റെ പ്രത്യേകതയും ഇക്കാര്യത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു. പൊതുവേ ഇവരുടെ മസ്തിഷ്‌കം(Brain) എതിർലിംഗത്തിന്റേതിനോട് സമാനമായാണ് കാണപ്പെടുന്നത്. ഇക്കാരണത്താൽ ഇവരുടെ മാനസികാവസ്ഥയും എതിർലിംഗത്തിന്റേത് ആയിരിക്കും.) പിരിയാൻ നേരം കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് അവൻ വിതുമ്പി. 'എനിക്കാരുമില്ല. എന്നെ ആരും മനസ്സിലാക്കുന്നില്ല '. 'അമ്പലത്തിൽ പോലും ഞാനിപ്പോ പോവാറില്ല. ആണും പെണ്ണുമല്ലാതെ എന്നെ ഉണ്ടാക്കിയ ദൈവത്തോട് എനിക്ക് വെറുപ്പാണ് '. ജീവിതം വെറുത്തു പോയ ഒരാളുടെ മാനസിക സമ്മർദ്ദം ആയിരുന്നു അത്‌. സ്നേഹിക്കാനും എല്ലാം തുറന്നു സംസാരിക്കാനും തോളിൽ തട്ടി അശ്വസിപ്പിക്കാനും ഒരാളില്ലാതെ ഒറ്റപ്പെട്ടു പോയവന്റെ വേദന. എന്റെ തോളിൽ മുഖം പൂഴ്ത്തി അവൻ കരയാൻ തുടങ്ങിയപ്പോ എന്റെ കൈകൾ അറിയാതെ അവനെ പൊതിഞ്ഞു. എന് ഇല്ലി നിൽസ ബേഡാ ലോഡ്ജ് അല്ലി ഹോഗി ('ഏയ്. ഇതൊന്നും ഇവിടെ നടക്കില്ല. വല്ല ലോഡ്ജിലും പോടാ '.) അവൻ ഞെട്ടി എന്നിൽ നിന്നും അകന്നു മാറിയത്. 'ശവങ്ങള് '. ഒന്ന് കാറി തുപ്പി അയാൾ നടന്നു പോവുന്നത് അപമാനം കൊണ്ട് താണ മുഖത്തോടെ അവൻ നോക്കി നിന്നു. എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്നറിയുമോ ? '. അലക്ഷ്യമായി മൈതാനത്തു കൂടെ നടന്നു പോവുമ്പോഴാണ് അവൻ തിരക്കിയത്. 'ഓപ്പറേഷൻ നടത്തി പൂർണ്ണമായും ഒരു പെണ്ണായി മാറണം. (ട്രാൻസ് വുമൺ )എന്നിട്ട് എനിക്കിഷ്ടമുള്ള പോലെ ജീവിക്കണം '. എന്റെ മുഖത്തെ അവിശ്വസനീയത കണ്ട് അവൻ ഒന്ന് പുഞ്ചിരിച്ചു. 'എനിക്ക് വേറെ മാർഗമില്ല . ഒരു ട്രാൻസ് ആണ്. ഓരോ നിമിഷവും ഞാനൊരു സ്ത്രീ ആയി മാറി കൊണ്ടിരിക്കുകയാണ്. '. ഒന്നും മിണ്ടിയില്ല. എനിക്ക് പരിചയമുള്ള കുറെ സുഹൃത്തുക്കൾ ഉണ്ട്. പെൺവേഷം അണിയുന്നവരും നൃത്തം ചെയ്യുന്നവരും സ്ത്രൈണ ഭാവങ്ങൾ ഉള്ളവരും ഒക്കെയായിട്ട്. അവരിൽ പലരും കല്യാണം കഴിക്കുകയും കുട്ടികൾ ജനിക്കുകയും കുടുംബജീവിതം തുടരുകയും അതെ സമയം രഹസ്യമായി ആരും കാണാതെ വേഷങ്ങൾ കെട്ടി ആടുകയും ചെയ്യാറുണ്ട്. അവരെ പോലെ ഒരാൾ എന്ന് മാത്രമേ ഞാനും കരുതിയുള്ളൂ. 'നീ വിചാരിച്ച പോലെ അല്ല ഞാൻ '. എന്റെ മനസ്സ് വായിച്ചറിഞ്ഞത് പോലെ അവൻ പറയാൻ തുടങ്ങി. 'ഏറെ കാലമായി ഞാൻ എടുത്ത തീരുമാനമാണ്. വീട്ടുകാരും നാട്ടുകാരും അംഗീകരിച്ചു തരില്ല. എനിക്കറിയേണ്ടത് മനുവിന്റെ അഭിപ്രായം മാത്രമാണ് '. 'അതൊക്കെ നടക്കുമോ. ഭയങ്കര ചിലവും കുറെ ഓപ്പറേഷനും ഒക്കെ വേണ്ടി വരില്ലേ? '. രണ്ട് മൂന്ന് നിമിഷം അറിയാതെ അവൻ മൗനിയായി. 'വേണം. പക്ഷെ ഒരു പുരുഷന് സ്ത്രീ ആവാൻ താരതമ്യേനെ എളുപ്പമാണ്. ആദ്യം കുറെ കൗൺസലിംഗ്. എന്റെ ആവശ്യം ജനുവിൻ ആണെന്ന് ബോധ്യപ്പെട്ടാൽ പിന്നേ പരിശോധനകൾ. സങ്കീർണമായ കുറച്ചു ഓപ്പറേഷനുകൾ. അത്രയും മതി. '. പണം?. 'പണം ഒരാൾ തരാം എന്ന് പറഞ്ഞിട്ടുണ്ട് '. വിടർന്ന മിഴികളോടെ അവൻ പറഞ്ഞു. അവന്റെ ബന്ധത്തിൽ ഉള്ള ഒരാളാണെന്നും അവനെ ഇഷ്ടമാണെന്നും സന്തോഷത്തോടെയാണ് അവൻ പറഞ്ഞത്. ലിംഗമാറ്റം കഴിഞ്ഞാൽ വിവാഹം കഴിക്കാമെന്നും കുഞ്ഞിനെ ദത്തെടുക്കാമെന്നും അയാൾ പറഞ്ഞതായും അവൻ പറഞ്ഞു. വീട്ടിൽ നിന്നും ഇറങ്ങി ജീവന്റെ കൂടെയാണ് പിന്നീട് അവൻ താമസിച്ചത്. പിന്നീട് ശിവയെ കാണുന്നത് അപൂർവമായിരുന്നു. രണ്ട് മൂന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരു രാത്രിയിൽ എന്നെ തേടി വന്നു. 'ആ ആൾ എന്നെ ചതിക്കുകയായിരുന്നു '. കരഞ്ഞു കൊണ്ട് അവൻ പറഞ്ഞു. 'അയാൾക്ക് വേണ്ടത് എന്റെ ശരീരമായിരുന്നു. അത്‌ മടുത്തപ്പോ എന്നെ വേണ്ടാതായി. അയാൾക്ക് വേറെയും പെണ്ണുങ്ങളുമായി ബന്ധമുണ്ട് '. ആ പൊട്ടിക്കരച്ചിൽ ഉണ്ടാക്കിയ നീരസം പുറത്ത് കാണിക്കാതെ ഞാൻ അവനെ ആശ്വസിപ്പിച്ചു. പിന്നീട് അവൻ കൂടുതൽ ഒന്നും സംസാരിക്കാതെ ഇറങ്ങി പോവുകയായിരുന്നു. അതിനു ശേഷം അവനെ കാണുമ്പോഴൊക്കെ അപരിചിതരായ കുറെ ആളുകൾ അവന്റെ കൂടെ ഉണ്ടാവുമായിരുന്നു. സാവധാനം അവൻ എന്നിൽ നിന്നും അകന്നു പോവുന്നത് അറിഞ്ഞു. ഏറ്റവും ഒടുവിൽ അവനെ കണ്ടത് സിറ്റി സെന്ററിൽ വെച്ചായിരുന്നു. ഒരു വല്ലാത്ത കാഴ്ച്ച ആയിരുന്നു അത്‌. മുഖത്തേക്കായിരുന്നു.ഇത്രയും ദയനീയമായ ഒരു നോട്ടം അതിനു മുൻപോ ശേഷമോ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. അവന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ ഒരു തുള്ളി കണ്ണീരിനു ഒരു പാട് കഥകൾ എന്നോട് പറയാൻ ഉണ്ടായിരുന്നു. തിരിഞ്ഞു നടക്കാനാണ് എനിക്ക് തോന്നിയത്. കുറച്ചു നടന്നു നോക്കുമ്പോൾ അവൻ അതെ നിൽപ്പ് നിൽക്കുകയായിരുന്നു അവിടെ. അതായിരുന്നു അവസാനത്തെ കൂടി കാഴ്ച. പിന്നീട് അവന്റെ ഒരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീട് ഇപ്പോഴാണ് അവന്റെ നനുത്ത ഓർമ്മകൾ കണ്ണു നിറയിക്കുന്നത്. എ പ്പോഴോ കേട്ടറിഞ്ഞ ഒരറിവ്, തന്നെ പോലുള്ളവർ ബാംഗ്ലൂർ നഗരത്തിൽ ഉണ്ടെന്നറിഞ്ഞു അവരെ തേടി അവൻ ആ മഹാനഗരത്തിലെത്തി. റയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങിയപ്പോൾ മുതൽ കണ്ടു തുടങ്ങി, ക്രോസ്സ്ഡ്രസ്സിങ് ചെയ്ത് ഭിക്ഷയ്ക്കായി കൈകൾ നീട്ടിയും, ആണുങ്ങളെ വശീകരിക്കാൻ ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചും നിൽക്കുന്ന ഹിജഡകളെ. പക്ഷെ അവരുടെ അടുത്ത് ചെല്ലാനോ സംസാരിക്കാനോ അവൻ ഭയപ്പെട്ടു. കൈയിലുണ്ടായിരിന്ന ചില്ലറ തുട്ടുകൾ തീർന്ന ഒരുരാത്രി കടത്തിണ്ണയിൽ തളർന്നുറങ്ങുമ്പോൾ ശരീരത്തിൽ എന്തോ ഇഴയുന്നതുപോലെ തോന്നി അവൻ ഞെട്ടിയുണർന്നു. വലിയപൊട്ടുതൊട്ടു മുഖത്തു നിറയെ ചായം വാരിപ്പൂശി ക്രോസ്സ്ഡ്രസിങ് ചെയ്ത ഒരു രൂപം അവന്റെ നേരെ പല്ലിളിച്ചു. ഭയം കൊണ്ട് വിറച്ച കണ്ണടച്ചു കൈകൾ മാറത്ത് പിണച്ചുകൊണ്ട് നിലവിളിച്ചു. "എന്നെ ഒന്നും ചെയ്യല്ലേ, ഒന്നും ചെയ്യല്ലേ " ആ രൂപം അവനെ ഒന്നുറ്റു നോക്കി, എന്നിട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു. നാം തര ഒന്നു ജന അഷ്ടെ ("ഹമാരാ തരഹ്, ഹ ഹ " ) അവന്റെ കയ്ക്കു പിടിച്ചു വലിച്ചുയർത്തി കൊണ്ട് അയാൾ പറഞ്ഞു. " (നം കടെ ബ ന്നി ( കൂടെ വന്നോളൂ) മേരെ സാത്ത് ആവോ ) " അവന്റെ സമ്മതത്തിനു കാക്കാതെ അയാൾ അവനെയും വലിച്ചുകൊണ്ട് തെരുവിലൂടെ അതിവേഗം നടന്നു. ഏറെ നേരത്തെ നടത്തത്തിനു ശേഷം അവർ ഹിജഡകൾ തിങ്ങി പാർക്കുന്ന ഒരു ചേരിയിലെത്തി. അവർ അവനു വയറു നിറയെ ഭക്ഷണം നൽകി. ഉടുക്കാൻ ചേലയും, മല്ലിക എന്ന പേരും. പിറ്റേന്ന് മുതൽ മഹാനഗരത്തിന്റെ തെരുവുകളിൽ ഭിക്ഷയെടുത്തും രാത്രികളിൽ പകൽമാന്യരുടെ മുറികളിലേക്കും അവന്റെ ജീവിതം വഴിമാറി. ഓരോ രാത്രി ഇരുട്ടി വെളുക്കുമ്പോളും കൈയിൽ വരുന്ന നോട്ടുകൾ അവൻ സ്വരുക്കൂട്ടി, ഇതിനിടയിൽ എപ്പോഴോ കേട്ടറിഞ്ഞ ട്രാൻസ്ജെൻഡർ സർജറി എന്ന സ്വപ്നത്തിനായി. എന്നിട്ട് നാട്ടിലേക്ക് തിരിച്ചുപോകണം, മനുഷ്യനായി, ഒരു സ്ത്രീയായി ജീവിക്കണം, മാന്യമായി. വർഷങ്ങൾ കടന്നു പോകെ അവനെ പോലുള്ള നിരവധി പേർ അപമാനം സഹിക്കാനാവാതെ നാട്ടിൽ നിന്ന് വരികയും ഈ മഹാനഗരത്തിലെ ചെളിക്കുണ്ടിൽ വീണുഴലുകയും ചെയ്തു കൊണ്ടിരുന്നു. ഒരു രാത്രി നഗരത്തിലെ പഞ്ചനക്ഷത്രഹോട്ടലിൽ കസ്റ്റമറെ കാണാതെ മടങ്ങി പോരാൻ തുടങ്ങുമ്പോഴാണ് ഒരു പിൻവിളി. തിരിഞ്ഞു നോക്കുമ്പോൾ മിസ്സ് അനു ശ്യാം . അവളെ പോലെ തന്നെ ഒരു ട്രാൻസ്ജൻഡർ മലയാളി. ഹിജഡകളുടെ ഉത്സവം നടക്കുമ്പോഴാണ് അവരെ പരിചയപ്പെടുന്നത്. LGBT സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു ട്രാൻസ് വുമൺ ആണവർ. "ഹായ്, അനു മാം " ", ഒരു ഹെല്പ് വേണമായിരുന്നു.ഇന്ന് നൈറ്റ്‌ ഇവിടെ പ്രശസ്ത നടി ഹേമയുടെ ഒരു ഡ്യൂവൽ ഡാൻസ് പെർഫോമൻസ് ഉണ്ട്.വരാമെന്നേറ്റിരുന്ന ഡാൻസ് ആർട്ടിസ്റ്റ് വന്നിട്ടില്ല. ഒന്നു ഹെല്പ് ചെയ്യാമോ? " "ഞാനോ, എനിക്ക് പ്രൊഫെഷണൽ ഡാൻസ് ഒന്നും അറിയില്ല " "അറിയാവുന്നത് മതി, പിന്നെ അന്ന് ഉത്സവത്തിന് ഡാൻസ് കണ്ടിരുന്നു എത്ര മനോഹരമായിരുന്നു " "എന്നാലും " വീണ്ടും സംശയിച്ചു നിന്നു. "നീ വാ കൊച്ചേ ". ഒരു രാത്രി ശ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവാകുകയിരുന്നു. പിന്നീട് പഴയ ജീവിതത്തിലേക്ക് അവൾക്ക് തിരിച്ചു പോകേണ്ടിവന്നില്ല. മലയാളികളടക്കമുള്ള സെലിബ്രിറ്റികളുടെ തിരക്കേറിയ ഡാൻസ് ആർട്ടിസ്‌റ്റ് ആയി മാറി. ഏതൊരു മനുഷ്യനെയും പോലെ അവൾക്കുമുണ്ടായി പ്രണയം. തന്റെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന ഒരാൾ. ശരീരത്തിന് വേണ്ടിയല്ലാതെ അവളെ പ്രണയിച്ച ഒരാൾ. അഞ്ചു വർഷം നീണ്ടു നിന്ന ആ പ്രണയം പക്ഷെ അവളുടെ പേഴ്സിന്റെ കനം കണ്ടിട്ട് ആണെന്ന് തിരിച്ചറിയാൻ അവൾ വൈകിപ്പോയിരുന്നു. . ആട്ടിയിറക്കിവിട്ടു അയാളെ, വീട്ടിൽ നിന്നും അവളുടെ മനസിൽ നിന്നും. ഇനിയൊരു ചതി പറ്റില്ലെന്ന ഉറച്ച തീരുമാനത്തോടെ. പിന്നെ തിരിച്ചു നാട്ടിലേക്ക്. കൈനിറയെ കാശുമായി കയറി ചെന്നെങ്കിലും കണ്ണുനിറച്ചു ശ്രുതിക്ക് തന്റെ വീടിന്റെ പടിയിറങ്ങേണ്ടി വന്നു. അതിലും വേദനജനകമായ മറ്റൊരനുഭവത്തെയും അവൾക്ക് സ്വന്തം നാട്ടിൽ അഭിമുഖീകരിക്കേണ്ടി വന്നു. ഒരു പാതിരാവിൽ വർക്ക്‌ കഴിഞ്ഞു മടങ്ങുകയായിരുന്ന അവളുടെ കാർ ട്രാഫിക്ക് പോലീസ് തടഞ്ഞു. ഡോറിൽ ലാത്തികൊണ്ട് മുട്ടികൊണ്ട് ഒരു പോലീസുകാരൻ. "തുറക്ക് തുറക്ക് " ഗ്ലാസ്‌ താഴ്ത്തി. "സർ ഞാനൊരു ഡാൻസ് proffessional ആണ്, ഒരു വർക്ക്‌ കഴിഞ്ഞു വരികയാണ്" അയാളവളെ ഒന്നു തറപ്പിച്ചു നോക്കി. കൂടെയുണ്ടായ മറ്റൊരു പോലീസുകാരനെ കൂടി വിളിച്ചു. "ഉവ്വാ, നീയിങ്ങോട്ടിറങ്ങു, ഒരു ഡാൻസ് proffessional , രണ്ടും കെട്ടവൻ നീയിങ്ങിറങ്ങ്, ഞങ്ങളൊന്ന് കാണട്ടെ " സാരി ഒതുക്കി പിടിച്ചു മല്ലിക കാറിൽ നിന്നിറങ്ങി. അവളെ ആപാദചൂഡം നോക്കി ആ പോലീസുകാർ പരസ്പരം നോക്കി വഷളൻ ചിരി ചിരിച്ചു. "നീയൊന്ന മേൽവസ്ത്രം അഴിക്ക്, ഞങ്ങളൊന്ന് നോക്കട്ടെ, വുമൺ ആണോ മാൻ ആണോ എന്ന് " "സർ, അപമാനിക്കരുത്, ഞാനൊരു ട്രാൻസ്ജൻഡർ ആണ് " മല്ലിക അപേക്ഷിച്ചു. "ഒരു ട്രാൻസ്‍ജൻഡർ ആ പേരും പറഞ്ഞു കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് ഇപ്പൊ, ഒക്കെ മറ്റേപണിയ " പെട്ടെന്ന് മല്ലിക ധൈര്യം വീണ്ടെടുത്തു. "ശരി ഞാൻ അഴിക്കാം, സ്റ്റേഷനിൽ ചെന്നിട്ട്, എന്ത് കുറ്റം ആണ് ഞാൻ ചെയ്തത് എന്നറിഞ്ഞിട്ട് " അതുകേട്ടതും അവരൊന്ന് പതറി. "ശരി, നിന്നെയിപ്പോ വിടുന്നു, ഇനിയെങ്ങാൻ ഇങ്ങനെ കണ്ടാൽ, സൂക്ഷിച്ചോ നീ " മൊബൈലിൽ വന്ന ഒരു വീഡിയോ കാൾ ആണ് എന്നെ ഓർമയിൽ നിന്നുണർത്തിയത്. അത്‌ മല്ലിക ആയിരുന്നു. 'ഞാനിപ്പോ പൂർണ്ണമായും ഒരു പെണ്ണായി മാറി '. മൊബൈൽ സ്‌ക്രീനിൽ കണ്ട രൂപത്തിലേക്ക് ഞാൻ ഒന്ന് കൂടെ സൂക്ഷിച്ചു നോക്കി. ശരിക്കും ഒരു പെൺകുട്ടി തന്നെ. രൂപത്തിലും ഭാവത്തിലും എല്ലാം. ' ആ സംഭവത്തോടെ ട്രാൻസ്‍ജൻഡർ സമൂഹത്തിനായി, അവരും വ്യക്തിത്വമുള്ളവരായി ജീവിക്കണം എന്ന ഉറച്ച തീരുമാനത്തോടെ കേരളത്തിൽ ട്രാൻസ്ജൻഡറുകൾക്കായി ഒരു ഷെൽട്ടർ ആരംഭിക്കാൻ തീരുമാനിച്ചു' ശരിക്കും എനിക്ക് അവളോട് ഒരു respect തോന്നി തുടങ്ങിയിരുന്നു. ഒരു പാട് ത്യാഗം സഹിച്ചായാലും അവൾ ഒടുവിൽ ലക്ഷ്യം നേടിയല്ലോ. അപ്പോഴാണ് മറ്റൊരു ചോദ്യം എന്നെ അലോസരപ്പെടുത്താൻ തുടങ്ങിയത്. ശരിക്കും മല്ലിക എനിക്കാരായിരുന്നു. അറിയില്ല. രണ്ടാമത്തെ മെയിൽ് ചെക്ക് ചെയ്തു സരോജിനി അമ്മ നമ്പർ ആയിരുന്നു അടുത്തിടെ പരിചയപ്പെട്ട ഒരു 'അമ്മ മനസ്സു ! ഫോണ് എടുത്തു വിളിച്ചു ,കുറേകാലം കഴിഞ്ഞു അവരുടെ , മകന്റെ കല്യാണം കഴിഞ്ഞ ശേഷം ഉള്ള വിളി ആയിരുന്നു 'അമ്മ നീവ് യാവകലു കിച്ചൻ അല്ലി ഇർത്താര ? അഷ്ടേ കൽസ ഏന് മൂറുജന (അമ്മയെന്താ എപ്ലും അടുക്കളയിൽ തന്നെ. ഇവിടെ അതിന് മാത്രം ജോലിയൊന്നുല്ലല്ലോ ആകെ മൂന്ന് പേര്.. ) "അമ്മ ഒന്ന് ചിരിച്ചു. നിസ്സഹായതയുടെ ചിരി അടുക്കളയിൽ ഒന്ന് കണ്ണോടിച്ചു. എല്ലാം ഭംഗിയായി വെച്ചിരിക്കുന്നു. പാത്രങ്ങൾ ഒക്കെ ക്ലീൻ ആയി ഇരിക്കുന്നു. ഉച്ചക്കത്തേക്കുള്ള ഊണ് വരെ കാലായി കഴിഞ്ഞു. ന്നിട്ടും അമ്മ കിച്ചൺൽ തന്നെ. "അമ്മ.. ആകട ബന്നി ഹോസ മൂവി ആമസോണാല്ലി ബന്തിതേ ഹോഗി നോ ഡൂ ( അപ്പുറത്തേക്ക് വന്നേ.. പുതിയ ഒരു സിനിമ വന്നിട്ടുണ്ട് ആമസോണിൽ. ..ഇഷ്ടല്ലേ സിനിമകൾ?" ഹെനു ഇല്ല !അത്ര മോസ്‌റു റെഡി മാട് ബേക്കു ("അല്ല " തണുത്ത സ്വരത്തിൽ പറഞ്ഞിട്ട് തൈര് കടയാൻ തുടങ്ങി.) കല്യാണം കഴിഞ്ഞു വന്ന നാൾ മുതൽ ശ്രദ്ധിക്കുന്നതാ അമ്മയുടെ ഈ മൗനം. നാവു നിമ്മത്ര ഹെല്പ് മാടുതീനി ( "ഞാൻ സഹായിക്കട്ടെ?" ) ഏനു ബേഡപ്പ! ("വേണ്ട " ) " അമ്മാ അൽറി നീവ് ഏന് ഇത്തരാ! ഈഗ ഓബ്ബനെ അല്വ! , തന്തൈ ഓഫീസല്ലി ഹോഗിതേ " "(ഈ അമ്മയെന്താ ഇങ്ങനെ? ദീപക് (മകൻ) ഇല്ല . അച്ഛൻ ഓഫീസിൽ പോയി. നമ്മൾ തനിച്ചല്ലേ ഉള്ളു. എനിക്കാണെങ്കിൽ ഇങ്ങനെ മിണ്ടാതെ പറ്റില്യ ശ്വാസം മുട്ടും.. " അവളുടെ ചിരിയിലേക്ക് ആ സുന്ദരമായ, സ്നേഹം നിറഞ്ഞ കണ്ണുകളിലേക്ക് വെറുതെ നോക്കിനിന്നു. തന്നോടാരും ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്നോർത്തു.! ബന്നി എന്നോ സ്വല്പ മാത്താട് ബേക്കു ("വാ നമുക്ക് കുറച്ചു നേരം വർത്തമാനം പറയാം " ) എത്ര നല്ല വാചകം.!ശ്ശി നാളായി മിണ്ടീട് തന്നെ .. അവർ തൈര് കടയുന്നത് നിർത്തി. കൈ തുടച്ചു തലയാട്ടി. വിശേഷങ്ങൾ കേട്ട് അവരങ്ങനെ കണ്ണ് മിഴിച്ചിരുന്നു, സിതാര പറഞ്ഞു നമതു തന്തൈ , താ യീ ഇതര യെന്നു മാടതില്വ ,യവാഗ്‌ലു അവരു ‌ റൊമാൻസ് നടീതായിതെ , ഏന് 'അമ്മ സ്വന്ത മനയല്ലേ ഹോഗിത തങ്ക തന്തയ്‌ പുനഃ അക്കാദ ഹോഗത്തെ ! അല്റീ ഏനപ്പ നിമ്തു ഏന് shy ഇല്വ "ന്റെ അച്ഛനും അമ്മയും ങ്ങനെ അല്ലാട്ടോ. ഒന്നിച്ചാ.ഭയങ്കര റൊമാൻസ് ടൈപ്പ് !. അമ്മയില്ലാതെ ഒരു ദിവസവും അച്ഛൻ നിൽക്കില്ല. അമ്മയെങ്ങാനും വീട്ടിൽ പോയാൽ പുറകെ നാണമില്ലേ അച്ഛാ എന്ന് കളിയാക്കും ഞാനും ഏട്ടനും " നീവ്നിം മനയല്ലി ഹൊഗണാ ന്ദ്രേ യാര് ഇല്ലി കൽസ മാടുത്തെ ! എന് ഇഷട്ട് നോടക്കെ എന് ഇതി യെ അല്ലി "നീ വീട്ടിൽ പോയാൽ ഇവിടെയുള്ള ജോലികൾ ആരു ചെയ്യും? അവിടെയിപ്പോ കാണാൻ മാത്രം എന്തിരിക്കുന്നു?" ഏട്ടൻ പറേണതു ഓർത്തു! വീട്ടിൽ പോയിട്ട്,ഒരു രാത്രി നിന്നിട്ട് ഒക്കെ കുറെ നാളായി. 'അമ്മ യേഷ്ട് ദിന അല്ലി സ്റ്റെ മടിയന്ദ്ര അഷ്ടോന്തു ലീവ് അവരു തകൾതായിതെ ! "അമ്മ എത്ര ദിവസം അവിടെ നിൽക്കുന്നോ അത്രയും ദിവസം അച്ഛനും ലീവ് എടുത്തു കൂടും " സിതാര ചിരിച്ചു "യാവഗാൽ മധു ഗൃഹതല്ലി സ്റ്റേ ആയതു !ആത്തര കൽസ നാവു മാടത്തില്ല നിം ബെകേന്ദ്ര ഓബ്ബൺ ഹോഗി സയൻകാലം വാപസ് ബന്നി ! ( "അച്ചി വീട്ടിൽ കിടക്കാൻ എന്നെ പ്രതീക്ഷിക്കണ്ട.. വേണെങ്കിൽ ഒറ്റയ്ക്ക് പോകുക വൈകുന്നേരം വരിക. ) ബസ് അല്ലി ഹോഗിത ആ ടൈമല്ലി വോമിറ്റിംഗ് സ്റ്റാർട്ട് ആകുത്തെ ? ( ബസിൽ കയറിയാൽ അപ്പൊ തുടങ്ങും ശർദി ") അവരുടെ കണ്ണ് നിറഞ്ഞ പോലെ തോന്നി സിത്താരക്ക് . ഓന്തിനെ ണിം ഊരല്ലി ഹൊഗനന്ത ! ("അമ്മയുടെ നാട്ടിൽ ഒരു ദിവസം എന്നെ കൊണ്ട് പോകുവോ?") നാവു ബസ് ഹോഗിത ആന്ദ്രേ വോമിറ് ആകുത്തെ ("ഞാൻ ബസിൽ കയറിയാൽ ശർദിക്കും.") ഇല്ലി കാർ ഇതിയല്ല ('ഇവിടെ കാർ ഉണ്ടല്ലോ?" നാമത് ഡ്രൈവിംഗ് സിഗത്തെ ഇല്ല ("എനിക്ക് ഡ്രൈവിംഗ് അറിയില്ല കുട്ടി ") നാമതു ഹോഗു ബേക്കു ഐഷ്ട് ദൂര ഇതേ ? (നമുക്ക് പൂവാം .. ഇവിടെ നിന്ന് എത്ര ദൂരമുണ്ട്? ഇത് പോലെ ആണോ?") "ആലറീ തുമ്പ ഹള്ളി ഏരിയ സ്വല്പദൂര കാര് ഹൊഗണന്ത കഷ്ട ! "ഹേയ് നാട്ടിൻപുറമാണ്.. കാർ കഷ്ടിച്ച് വരും. അത്ര തന്നെ.. " നം തമ്മ മനേ ( വീട് ) അത്തര ! എനിക്ക് എന്തിഷ്ടമാണെന്നോ നാട്ടിൻപുറങ്ങൾ. എന്റെ അമ്മയുടെ വീടും ഒരു ഗ്രാമത്തിലാ. അച്ഛൻ പറയും റിട്ടയർ ചെയ്താൽ അവർ അങ്ങോട്ട്‌ പോകും ന്നു.. നമുക്ക് നാളെ തന്നെ പോകാം " "ന്റെ തലവിധി.കുഗ്രാമത്തിൽ നിന്ന് ഒന്നിനെ വേണ്ട എന്ന് നൂറു തവണ പറഞ്ഞതാ." ഓർമയിൽ പരിഹാസം മാത്രം ഉള്ളു. അച്ഛന് ഗ്രാമം ഇഷ്ടമല്ല.ആദ്യമാണ് ഒരാൾ ഇഷ്ടത്തോടെ നാടിനെ കുറിച്ച് പറയുന്നത്. സിതാര ഡ്രൈവ് ചെയ്യുന്നത് അതിശയത്തോടെ നോക്കിയിരുന്നു. എത്ര ലളിതമായി കാർ ഒഴുകി നീങ്ങുന്ന പോലെയേ തോന്നു. അവർക്ക് ശർദിക്കണമെന്നേ തോന്നിയില്ല. "മോൾ എത്ര രസായിട്ട ഡ്രൈവ് ചെയ്യണേ?" 18 age അല്ലി ലൈസൻസ് സിക് ത്തെ ! തന്തേ ഹെല്പ് മടിത്തെ , ! എന്നോ നം 'അമ്മ ചേനഗി ഡ്രൈവിംഗ് മടിത്തെ! തന്തേ ഹീലുതായ്തീനി യവകളും ഹുഡ്‌ഗി ആന്ദ്രേ എല്ലാ സിക്ക് ബേക്കു ! നിം കൽസ നീവ് മാടോ ! "പതിനെട്ട് വയസായപ്പോ തന്നെ ലൈസൻസ് എടുത്തു. അച്ഛൻ പഠിപ്പിച്ചതാ.അമ്മയും ഡ്രൈവ് ചെയ്യും. അച്ഛന് നിർബന്ധ പെൺകുട്ടികൾ എല്ലാം അറിഞ്ഞിരിക്കണം ന്ന്.. നമ്മുടെ കാര്യങ്ങൾ സ്വയം ചെയ്യണമെന്നാ അച്ഛൻ പറയുക " ആ അച്ഛനെ മനസ്സിൽ തൊഴുതു അവർ. അമ്മാ നാവു ഹെല്പ് മടുത്തിനി ! നിംക്കു യവകള് നാം സപ്പോർട്ട് കൊടുത്തിനി "അമ്മയ്ക്ക് പഠിക്കണോ? ഞാൻ പഠിപ്പിച്ചു തരാം. എനിക്ക് അപ്പോയ്ന്റ്മെന്റ് ഓർഡർ വന്നാൽ ഞാൻ പോവില്യേ ബാംഗ്ലൂർക്കു ? അമ്മയ്ക്ക് എവിടെ എങ്കിലുമൊക്കെ പോവാല്ലോ " "അതൊന്നും ഏട്ടൻ സമ്മതിക്കില്ല മോളെ "അവർ തണുത്ത സ്വരത്തിൽ പറഞ്ഞു എനപ്പ നിം ഡ്രൈവ് മടക്കേ അവരത്രെ ഏന് ഹെളു ബേക്കു ! നിoതു ഹെണ് ആന്ദ്രേ തുമ്പ കഷ്ട അൽവാ ? ("ശ്ശെടാ നമ്മൾ ഡ്രൈവ് ചെയ്യുന്നത് അവരോടു ചോദിച്ചിട്ടാണോ? നമുക്ക് കുറച്ചു സാധനം വാങ്ങാൻ പോകണം എങ്കിൽ അവരോടു ചോദിക്കണോ? മകൾ ആകാഞ്ഞത് നന്നായി ട്ടോ ") മകൾ ആയിരുന്നെങ്കിൽ അവളെയും അദ്ദേഹം ഇതേ പോലെ അടിച്ചു താഴ്ത്തി വെച്ചേനെ. "ഐ വിൽ ഹെല്പ് യു മാം " അവരുടെ നാട്ടിലേക്കുള്ള യാത്രയിൽ അവരോരു പാട് വർത്തമാനം പറഞ്ഞു. ബന്ധുക്കളുട വീടുകളിൽ പോയപ്പോൾ അമ്മ മറ്റൊരാളാകുന്നത് അത്ഭുതത്തോടെ അവൾ കണ്ടു നിന്നു. അമ്മയുടെ വീടിന്റെ ഭിത്തിയിൽ നിറയെ നൃത്തം ചെയ്യുന്ന അമ്മയുടെ ഫോട്ടോകളാണ് "ഈശ്വര! നിംകെ ഡാൻസ് എല്ലാം സീക്ത ?ഡാൻസ് ഒക്കെ അറിയോ?" ഹലെ കാലതലി സ്കൂൾ ടൈം ! "സ്കൂളിൽ വെച്ചുള്ളതാ.പിന്നെ ചെയ്തിട്ടില്ല."അമ്മ ചിരിച്ചു "സ്കൂൾ കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞു. പിന്നെ ചിലങ്ക തൊട്ടിട്ടില്ല ' അമ്മമ്മ പറയുന്നത് കേട്ട് സിതാര അമ്മയെ ഒന്ന് നോക്കി. തിരിച്ചു വരുമ്പോൾ അവൾ നിശബ്ദയായിരിക്കുന്നത് കണ്ട് അമ്മ ആ മുഖത്ത് തൊട്ടു അമ്മാ നീവു പുനഃ നൃത്യ ഹാട് ബേക്കു ("അമ്മ ഇനിയും നൃത്തം ചെയ്യണം ട്ടോ " അമ്മ പൊട്ടിച്ചിരിച്ചു പോയി "വയസ്സ് അമ്പത്തഞ്ചായി .. ഒന്ന് പോ കുട്ടി ആൾക്കാർ പറയും ഭ്രാന്ത് ആണെന്ന് " "അമ്മയ്ക്കിഷ്ടമല്ലേ നൃത്തം?" നൃത്യ നം ജീവന ! ("ജീവനായിരുന്നു "അമ്മയുടെ ശബ്ദമിടറി ) "എങ്കിൽ ആ ജീവൻ കൂടെ വേണം. മടുക്കില്ലേ എന്നും കഞ്ഞിയും കറിയും വെച്ച് അടുക്കളയിൽ തന്നെ. അമ്മേ ഇതിന് പുറത്ത് ഒരു ലോകം ഉണ്ട്.. നല്ല ഭംഗിയാ അതിന്.." ഇരുപത്തിയഞ്ച് വർഷം കണ്മുന്നിലില്ല. അതെവിടേക്ക് പോയി..? എങ്ങനെ പോയി..താൻ ജീവിച്ചിരുന്നോ? സിത്താരയുടെ ഒപ്പമുള്ള ഓരോ നിമിഷത്തിലും അവർ അത് മാത്രമാണ് ഓർത്തു കൊണ്ടിരുന്നത്. "ഇവതു പുളിയോഗ്രാ ഇല്വാ ?" " കിട്ടിയില്ല"അവർ ഒരു പ്ലേറ്റിൽ ഉപ്പിട്ടു (ഉപ്മാവ് )വിളമ്പി പപ്പടം പൊടിച്ചിട്ട് തിന്നു തുടങ്ങി അയാൾ ചുളിഞ്ഞ പുരികത്തോടെ അവരുടെ മാറ്റം ശ്രദ്ധിച്ചു സാധാരണ അടുക്കളയിൽ ഇരുന്നാണ് കഴിക്കാറ്. സിതാര വന്നതിൽ പിന്നെയാണ് ഈ മാറ്റം. ഗ്യാസിന്റെയാവും.നെഞ്ചിൽ ഒരു വേദന ഉണ്ട്.കിടന്നിട്ടു ഉറക്കവും വരുന്നില്ല. നെഞ്ചിൽ വേദന കൂടി വരുന്നുണ്ട്. മകനും സിത്താരയുo ബാംഗ്ലൂർ ആണ് . "എടി എഴുന്നേൽക്ക്.അപ്പുറത്തെ കൃഷ്ണനെ ഒന്ന് വിളി. കാറിറക്കാൻ പറ. എനിക്ക് വയ്യ " വിയർത്തു കുളിച്ച ഏട്ടനെ കണ്ടവർ ചാടി എണീറ്റു "എന്നോ ഓന്തര നോവ് " "നെഞ്ചിൽ വേദന.. വയ്യ.. "അതിന് അവർ മൂകാംബികയിൽ പോയില്ലേ എവിടെയാരും ഇല്ലല്ലോ "അവർ വസ്ത്രം മാറിക്കൊണ്ട് പറഞ്ഞു "ഏട്ടൻ വരൂ "അവർ മുറ്റത്തേക്ക് നടന്നു അവർ കാറിന്റെ താക്കോൽ എടുക്കുന്നതും കാർ ഷെഡിൽ നിന്നു പുറത്തേക്ക് എടുത്തു അയാൾക്ക് അരികിൽ കൊണ്ട് നിർത്തുന്നതും കണ്ടു ഒരു നിമിഷം അയാൾ വേദന മറന്നു പോയി. ഇവൾ ഇതെപ്പോ? അയാൾ കയറിയതും കാർ അതിവേഗതയിൽ ആശുപത്രിയെ ലക്ഷ്യമാക്കി പാഞ്ഞു "മൂന്നാലിടങ്ങളിൽ ബ്ലോക്കുണ്ട്. താമസിപ്പിക്കണ്ട.സർജറി ചെയ്യട്ടെ? "ഡോക്ടർ അവരോടു ചോദിച്ചു. അവർ സമ്മതിച്ചു. കറക്റ്റ് ടൈം അല്ലി ബന്ദു ലൈഫ് സേവ് ആയതു ! ഡോക്ടർ അഷ്ട ഹെളി "പേടിക്കണ്ട.സമയത്തു വന്നത് കൊണ്ട് രക്ഷപെട്ടു.."ഡോക്ടർ അയാളോട് സൗമ്യമായി പറഞ്ഞു. ആശുപത്രിയിൽ അവർ വളരെ സിമ്പിൾ ആയി ഓരോന്ന് ചോദിച്ചു മനസിലാക്കുന്നത് കണ്ട് അയാൾ അമ്പരന്ന് പോയി വീട്ടിൽ അവളുടെ ശബ്ദം പോലും കേട്ടിട്ടില്ല നീവ് യാക്കേ യവകള് ഇതര "നീ ഇതൊക്കെ എപ്പോ?" "സിതാര teach മടിത്തെ "അവർ കോട്ടൺ ചുരിദാർ ഷാൾ പിൻ ചെയ്തു പറഞ്ഞു.സാരിയിൽ നിന്നു ഇവൾ എപ്പോഴാണ് ചുരിദാറിലേക്ക് മാറിയത്? "ഞാൻ പോയി കുറച്ചു സാധനങ്ങൾ വാങ്ങി വരാം.. ടാബ്ലറ്റ് എടുത്തു കഴിക്കണേ " "ദേവി..."അയാൾ മെല്ലെ വിളിച്ചു. അവർ ചിരിച്ചു "വെറുപ്പാണ് അല്ലെ?" "ഒട്ടുമില്ല.. ആരെയും വെറുക്കാൻ പഠിച്ചിട്ടില്ല. പിന്നെ ഏട്ടൻ ഉള്ളത് കൊണ്ടല്ലേ നമ്മുടെ മോൻ ഉണ്ടായത്?അത് കൊണ്ടല്ലേ സിതാരയെ കിട്ടിയത്?ഇപ്പോൾ സന്തോഷം മാത്രമെയുള്ളു.." അയാൾ ഒന്നും പറഞ്ഞില്ല. "ഇനി ഒരു സർപ്രൈസ് കൂടിയുണ്ട്.. അത് അവർ അവധിക്ക് വരുമ്പോൾ കാട്ടി തരാം "അവൾ അയാളുടെ മുഖത്ത് ഒന്ന് തൊട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു. അവൾക്ക് പ്രായം നന്നേ കുറഞ്ഞ പോലെ... ആ പ്രസരിപ്പിലേക്ക്..ഭംഗിയിലേക്ക് അയാൾ അതിശയത്തോടെ നോക്കിക്കിടന്നു കുറെ നാളുകൾക്കു ശേഷം "'നിതാന്തകാന്ത ദന്ത കാന്തി മന്തകാന്തകാത്മജം അചിന്ത്യ രൂപമന്തഹീന മന്തരായ കൃന്തനം ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം തമേകദന്തമേവ തം വിചിന്തയാമി സന്തതം' എപ്പോഴും അത്യന്തം മനോഹരമായ കൊമ്പുകളുടെ കാന്തിയുള്ളവനും അന്ധകന്റെ അന്തകനായ ശിവന്റെ മകനും ചിന്തിക്കാനാകാത്ത സ്വരൂപത്തോടുകൂടിയവനും അവസാനമില്ലാത്തവനും വിഘ്‌നങ്ങളെ വെട്ടിമുറിക്കുന്നവനും യോഗികളുടെ ഹൃദയത്തിൽ സദാ വസിക്കുന്നവനും ഏകദന്തനുമായ ആ ഒരുവനെത്തന്നെ ഞാൻ എപ്പോഴും സ്‌മരിക്കുന്നു. " '' ക: ശക്തോ നാട്യ വിധൌ യഥാവദുപപാദനേ പ്രയോഗസ്യ ദൃഷ്ടോ വ്യഗ്രമനാ വാ യഥാവ ദൃക്തം പരിജ്ഞാതും അഹങ്കാരിയോ ആത്മവിശ്വാസമില്ലാത്തവനോ ആയ ഏതൊരാൾക്കും നാട്യ ശാസ്ത്ര വിധി അനുസരിച്ച് വേണ്ട പോലെ മനസ്സിലാക്കുവാനോ പ്രയോഗിക്കുവാനോ സാധിക്കില്ല. പ്രേക്ഷകലക്ഷണം "അവ്യഗ്രൈരിന്ദ്രിയൈ: ശുദ്ധ ഊഹാപോഹവിശാരദ: ത്യക്തദോഷോനുരാഗീ ച സ നാട്യേ പ്രേക്ഷക: സ്മൃത: " നല്ല ദർശന ശക്തിയും നല്ല ശ്രവണശക്തിയും ബുദ്ധിക്കു നൻമതിൻമകളെ വേർതിരിക്കുവാനുള്ള വിവേകവും ഉള്ളവനും രാഗദ്വേഷാദികൾ ഇല്ലാത്തവനും നാട്യകലാ തൽപരനുമായ ആളാണ് ശരിയായ പ്രേക്ഷകൻ. ജ്ഞാനം പലവിധവും അനന്തവുമാണ്, എന്നാൽ ആയുസ്സ് പരിമിതവും. അതിനാൽ എല്ലാ ഗുണങ്ങളും ഒത്തുചേർന്ന പ്രേക്ഷകൻ ഉണ്ടാവാൻ സാധ്യത കുറവാണ്. ഏതൊരു പ്രേക്ഷകനാണോ നടൻ്റെ സന്തോഷത്തിൽ (അഭിനയം) സന്തോഷിക്കുന്നത്, ദുഖത്തിൽ ദുഖിക്കുന്നത്, ക്രോധത്തിൽ ക്രോധിക്കുന്നത്, ഭയത്തിൽ ഭയപ്പെടുന്നത്, ആ ആളാണ് ശരിയായ പ്രേക്ഷകൻ. "മുഴങ്ങി കേൾ ക്കുന്നു ഗുരുവായും ഉപദേശികലയുമുള്ള ട്രാൻസ്ഫോർമേഷൻസ് !" മങ്ങിയാലും കാലമെത്ര കഴിഞ്ഞാലും, , ക്ലാവ് പിടിച്ചാലും വീണ്ടുമൊന്നെടുത്തു നന്നായി തുടച്ചു മിനുക്കിയാൽ തിളങ്ങുന്നത് ഒന്നേയുള്ളു. മനസ്സു , കഴിവുകൾ.. വീട്ടിൽ ശിഷ്യകളും ശിഷ്യ ന്മാരു മായി ആളാകെ മാറി സരോജിനി 'അമ്മ (ദേവി) യുടെ കഥ അടുത്ത സ്റ്റോറിക്കു വേണ്ടിയുള്ള ഇൻസ്പിറേഷൻ സ്റ്റോറി ത്രെഡ് ആയി മനസിൽ വിചാരിച്ചു കാൾ disconnect ചെയ്തു കിടന്നുറങ്ങി ചില ബന്ധങ്ങൾ അങ്ങനെയാണ്. ഒരിക്കലും നിർവചിക്കാൻ കഴിയാത്ത വിധം നമ്മളോട് ചേർന്നങ്ങനെ നിൽക്കും അത്‌.

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...