Friday, 8 January 2021
അനാഥ വാർദ്ധക്യം
നീവു സായംകാലം യേഷ്ട് ഖണ്ടേ ഹോഗ്തായിത്തിനി? ആമേലെ നാവു നിമ്മത്ര ബർത്തായിതിനി മന പക്കതല്ലി. (വൈകുന്നേരം വീട്ടിലേക്ക് എത്ര മണിക്കാണ് നോക്കുന്നത്? പോരാൻ സമയം ഞായം വരം വീടിനടുത്തു വരെ . )ഇത്രയും പറഞ്ഞുകൊണ്ട് അനാമിക
"നിംറ്റും കൽസ ഏനു?"" ( അനക്ക് നാളെ എന്താ പണി.) യെന്നു ഇല്ലപ്പ ( പ്രേത്യേകിച്ച് ഒന്നും ഇല്ല.' ഞാൻ പറഞ്ഞു.)
"നാളെ ബെളിഗെ ഹതു ഖണ്ഡേ ഒന്തു ജാഗതല്ലി ഹോഗ് ബേക്കു ("
" ന്നാ നാളെ നമുക്ക് ഒരു സ്ഥലം വരെ പോകാനുണ്ട് ' പത്ത് മണിക്ക് ഒരുങ്ങിക്കോ ട്ടോ )
' ഉം' ഞാൻ തലയാട്ടി. എന്തിനാണെന്നോ ഏതിനാണെന്നോ ഞാൻ ചോദിച്ചില്ല.
സാധാരണ അതാണ് പതിവ്.
അനാമിക അങ്ങനെയാണ്. പോകുന്ന സ്ഥലത്തെ കുറിച്ച് ആദ്യം പറയാറില്ല. സാധാരണ അവളുടെ ബാംഗ്ലൂർലെ സുഹൃത്തുക്കളുടെ വീട്ടിലേക്ക്. അല്ലെങ്കിൽ എന്തെങ്കിലും സാധനങ്ങൾ വാങ്ങാനോ ആണ് പതിവ് യാത്ര.
സൂര്യൻ സാവധാനം ഉദിച്ച് പൊങ്ങി വരുന്നു. മഞ്ഞ് മൂടിയ ഭൂമിക്കുമേൽ സൂര്യ രശ്മികൾ പതിക്കുമ്പോൾ മനസ്സിൽ സന്തോഷത്തിന്റെ കണികകൾ വിടർന്നു. മുറ്റത്ത് വിരിഞ്ഞു നിൽക്കുന്ന റോസാ പൂവിൽ കാലത്തു തന്നെ ചിത്രശലഭങ്ങൾ വന്ന് മുത്തമിടുന്നു.
കൃത്യസമയത്തു തന്നെ അനാമിക എത്തി. സ്കൂട്ടറിന്റെ അടുത്തെത്തിയ എന്റെ കൈയ്യിൽ ചാവിതന്നു പറഞ്ഞു ഓടിക്ക്.
അനാമിക കാണിച്ച് തരുന്ന വഴിയിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴും എങ്ങോട്ടാണെന്ന് ചോദിക്കണമെന്ന് തോന്നി. ജിജ്ഞാസ തൽക്കാലം ഞാൻ ഉള്ളിലൊതുക്കി.
സൂര്യകിരണത്തിന് ചൂട് കൂടി വരുന്നു. പാതയോരങ്ങളിൽ മരങ്ങൾക്കിടയിലൂടെ പ്രകാശ രശ്മികൾ അരിച്ചിറങ്ങി . പാതകൾക്കിരുവശത്തും പൂത്ത് നിൽക്കുന്ന മാവിൻ തോപ്പിലൂടെ മഞ്ഞളിച്ചു നിൽക്കുന്ന വെയിലേറ്റു കൊണ്ടുള്ള സുന്ദര യാത്ര.
ടാറിട്ട റോഡ് അവസാനിക്കാറായപ്പോൾ സാധാരണ കോറമംഗള ഭാഗത്തു മാസത്തിലെ കുട്ടികൾക്ക് ഫുഡ് ഡോനെഷൻ കൊടുക്കക്കുന്ന L R നഗർ കഴിഞ്ഞു പിന്നെയും ഉള്ളോട്ടു പോയി !
ചെമ്മൺ വഴിയിലൂടെ തിരിക്കാൻ അനാമിക നിർദ്ദേശിച്ചു. കുറിച്ച് ദൂരം കഴിഞ്ഞപ്പോൾ അങ്ങകലെ തല ഉയർത്തി നിൽക്കുന്ന ഡബിൾ ഫ്ലോർ കെട്ടിടം എന്റെ കണ്ണിൽ പെട്ടു ! എന്നിലെ ജിജ്ഞാസ കൗതുകത്തിന് വഴി മാറി.
കെട്ടിടത്തിനു മുൻമ്പിലായി ' അനാഥ അഗതിമന്ദിരം' എന്ന് എഴുതിയിരിക്കുന്നു. പന്തലിച്ച് നിന്ന മരച്ചുവട്ടിൽ സ്കൂട്ടർ നിർത്തി. അനാമിക മുന്നിലും ഞാൻ പിന്നിലുമായി നടന്നു. അഗതിമന്ദിരത്തിന്റെ ഓഫീസ് ലക്ഷ്യമാക്കി.
ഓഫീസിലെത്തിയ ഞങ്ങളെ സ്വീകരിച്ചത് പുഞ്ചിരിക്കുന്ന മുഖമായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് അനുകമ്പയുടെ നിഴലാട്ടം ഞാൻ ദർശിച്ചു.
' നൂറോളം ആൾക്കാർ ഇവിടെയുണ്ട്. സമൂഹത്തിൽ ഒറ്റപ്പെട്ട് ഒരാശ്രയവും മില്ലാത്ത നിരാലംബർ . ഭക്ഷണം , വസ്ത്രം, ചികിൽസ തുടങ്ങിയവക്കായി ഒരു നല്ല സംഖ്യ മാസം തോറും വരും. കരുണ വറ്റാത്ത മനുഷ്യരുടെ സഹായത്താൽ മുന്നോട്ട് പോകുന്നു. അയാൾ അതിന്റെ നടത്തിപ്പ് വിശദീകരിച്ചു.
ഞാനും അനാമിക യും അദ്ദേഹത്തിന്റെ വാക്കുകൾ കാതോർത്ത് ശ്രദ്ധിച്ചു. അനുകമ്പയുടെ (compassionate ) ഉറവകൾ എന്നിൽ പിന്നെയും പിറവിയെടുത്തു. . ഒരോ മുറികളിലുമുള്ളവരേയും ഞങ്ങൾ സന്ദർശിച്ചു. ഏവരിലും ഒറ്റപെടലിന്റെ വേദനകൾ നിഴലിച്ച് നിന്നു .
തിരിച്ച് പോരാൻ നേരം അനാമിക ഒരു സംഖ്യ നൽകി. അദ്ദേഹമതിന് റസീപ്റ്റ് നൽകി. അപ്പോഴെ.ല്ലാം എന്റെ മനസ്സ് റൂം സന്ദർശനവേളയിൽ കണ്ട ഒരാളിൽ കെട്ടി പിണഞ്ഞ് കിടന്നു. അവരുടെ സംസാരതത്തിന് ശേഷം ഞാൻ ആ മുറിയിലെ വ്യക്തിയെ കാണാനുള്ള ഇംഗിതം അറിയിച്ചു. അദ്ദേഹം സമ്മതിച്ചു. ഞാൻ വരാന്തയിലൂടെ ആ മുറി ലക്ഷ്യമാക്കി നടന്നു.
മുറിയുടെ മുന്നിലെത്തിയ ഞാൻ വാതിലിൽ മുട്ടി. വാതിൽ സാവധാനം എന്റെ മുന്നിൽ തുറക്കപ്പെട്ടു. വീണ്ടും എന്നെ കണ്ടതിലുള്ള അത്ഭുതം അവരുടെ മുഖത്ത് നിഴലിച്ചു.
റൂമിന്റെ ഓരം ചേർന്ന് കിടന്ന കസേര കാണിച്ച് എന്നോട് ഇരിക്കാൻ പറഞ്ഞു. നിരകയറിയ മുടികൾ വെള്ളി നാരുകൾ പോലെ തോന്നിച്ചു. ചുക്കിചുളിഞ്ഞ മുഖം. നെറ്റിയിൽ ചാർത്തിയിരിക്കുന്ന ചന്ദനക്കുറി. വാർദ്ധക്യം ശരീരമാസകലും ഗ്രസിച്ചിരിക്കുന്നു.
അവരുടെ കണ്ണിൽ കനം വെച്ച് നിൽക്കുന്ന സങ്കടക്കടലും , മുഖത്ത് പ്രതിഫലിക്കുന്ന തിരമാലയും ഞാൻ നോക്കിയിരുന്നു. എന്താ വന്നത് ? അവർ എന്നോട് ചോദിച്ചു.
നിങ്ങളെ കണ്ടപ്പോൾ കൂടുതൽ അറിയണമെന്ന് തോന്നി. എന്റെ ഉത്തരം കേട്ട അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.. വേദനിക്കുന്ന മനസ്സിൽ നിന്നുള്ള ഒരു പാൽ പുഞ്ചിരി.
അവർ കട്ടിലിന്റെ ഒരറ്റം ചേർന്ന് ഇരുന്ന് എന്നോട് അവരുടെ കഥ പറയാൻ തുടങ്ങി.
എന്റെ പേര് നാരായണി ഭട്ട് . നല്ല ഹവ്യക് ബ്രാഹ്മിൺ (തുളു ദേശത്തെ ബ്രാഹ്മണരെ പറയുന്നതാണ്, ഹവ്യക ഇവർ ഒരുപാട് വിഭാഗമുണ്ട് ,,ഇതിൽ തന്നെ യാഗധികാരമുള്ള ഹവ്യക ബ്രാഹമണർ ആണ് ഇവർ യാഗഗ്നിയിൽ നിന്ന് ജനിച്ചവരാണത്രെ,) തറവാട്ടിലായിരുന്നു ജനനം. വേളി കഴിച്ചതും അത്യാവശ്യം നല്ല നിലയിൽ തന്നെ. ജീവിതത്തിന്റെ മധുനുകരാൻ എനിക്ക് ഭാഗ്യ മില്ലായിരുന്നു. ഭർത്താവായ വ്യക്തി മുഴുകുടിയനായിരുന്നു. എന്നോടുള്ള പ്രണയത്തേക്കാൾ കൂടുതൽ അയാൾക്ക് താൽപര്യം മദ്യപാനത്തോടായിരുന്നു. കുടിച്ച് കുടിച്ച് അദ്ദേഹം മരിച്ചു. നാരായണി ഭട്ട്ൽ ഒരു നിശ്വാസം ഉയർന്നു.
ദാമ്പത്യവല്ലരിയിൽ ഞങ്ങൾക്കൊരു മോനുണ്ടായി. അവനെ ഞാൻ പൊന്നുപോലെ നോക്കി വളർത്തി. പഠിപ്പിച്ചു. നല്ല ജോലി നേടിയ അവൻ വിവാഹം കഴിച്ചു. അവർക്ക് മക്കളായി പ്രാരാബ്ധമായി. ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഈ വൃദ്ധയെ ചുമക്കാൻ അവർക്ക് കഴിയാതെയായി. ജീവിത സായാഹ്നത്തിൽ ഞാൻ ഒറ്റപ്പെട്ടു പോയി. മാനസികനില തെറ്റിയ എന്നെ നാട്ടുകാർ ചേർന്ന് ഇവിടെ എത്തിച്ചു. ഇവരുടെ സ്നേഹ തണലിൽ ഞാനിപ്പോൾ ജീവിച്ച് പോകുന്നു.
നാരായണി ഭട്ട് വിശദീകരിക്കുമ്പോൾ അവരുടെ കണ്ഠമിടറുന്നതായി എനിക്ക് അനുഭവപ്പെട്ടു. കൺകോണുകളിൽ കണ്ണീർ കണങ്ങൾ പൊടിയുന്നു.
മോനെ ... നാരായണിയമ്മ ( ഭട്ട്) നീട്ടി വിളിച്ചു. എന്റെ സപ്ത നാഡികളിലും വൈദ്യുത് തരംഗങ്ങൾ ഉൽഭവിച്ച് പ്രവഹിച്ചു. ഞാൻ കസേര നാരായണി ഭട്ട് അമ്മയുടെ അടുത്തേക്ക് ചേർത്തിട്ടു. അവർ എന്റെ കൈ വിരലിൽ ചേർത്ത് പിടിച്ചു. അവരുടെ കൈയ്യിലെ വിറയൽ എന്നിലും പടർന്ന് പരന്നൊഴുകി.
സൂര്യകിരണങ്ങൾ ഭൂമിക്കുമേൽ ശക്തിയിൽ പതിച്ചു. അന്തരീക്ഷത്തിൽ പതിവിലും ഉഷ്ണം ഉണ്ടോ? അതോ എന്റെ മനസ്സിന്റെ തോന്നലാണോ?
നാരായണിയമ്മ ഏന് മടുതെ? (ഇനി ഞാൻ എന്ത് ചെയ്യും ......?
അവർ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു . വിറക്കുന്ന കൈകൾ എന്റെ മുഖത്തോട് ചേർത്ത് ഒരു ചുടുചുബനും നൽകി. എന്റെ ശരീരമാസകലം കോരിത്തരിക്കുന്നു. രോമഞ്ചംകൊണ്ട് എന്റെ ശരീരത്തിലെരോമങ്ങൾ എഴുനേറ്റ് നിന്നു . എത്ര നിയന്ത്രിച്ചിട്ടും നാരായണി ഭട്ട്മ്മയെപ്പോലുള്ള ഒറ്റപ്പെട്ടവർക്കും വേണ്ടി എന്റെ കണ്ണീർ പൊഴിഞ്ഞു ' .
തിരിച്ച് പോരുമ്പോൾ എന്റെ മനസ്സ് ചിന്താഭാരം കൊണ്ട് കനത്തു. ഹൃദയത്തേയും, മനസ്സിനേയും നിയന്ത്രിക്കാനാവുന്നില്ല. നാരായണി ഭട്ട് 'അമ്മക്കു ലഭിക്കാതെ പോയ മകന്റെ സ്നേഹം അവർ എന്നിലൂടെ ദർശിച്ചുവോ? ഇത്തരം പാഴ്ജന്മങ്ങളായ മക്കൾ എന്തിനു വേണ്ടിയാണ് ജീവിക്കുന്നത്.? ജീവിതത്തിനും മരണത്തിനുമിടയിലുള്ള നിമിഷങ്ങളെ അർത്ഥപൂർണ്ണമാക്കേണ്ടതല്ലേ? സ്നേഹം, പ്രണയം, ജീവിതം എന്നിവയക്ക് പുതിയ തലമുറ ഒരു മൂല്യവും കൽപിക്കുന്നില്ലേ? എല്ലാം കൃതികളിൽ എഴുതെപ്പെട്ട കാൽപനികതയാണോ? ഇത്തരം വ്യക്തികളെ സംരക്ഷിക്കേണ്ടത് മക്കളുടെ ഉത്തരവാദിത്ത്വമല്ലേ? നാരായണി ഭട്ട്യമ്മയെ പോലുള്ളവർക്ക് ആഹ്ലാദം ലഭിക്കുമ്പോഴല്ലേ യാഥാർത്ഥ സ്വർഗ്ഗതിക്കുള്ള പ്രവേശനം സാധ്യമാകുകയുളളൂ ........
==================
That call came at seven and a half o'clock last night and I call it Ambly,2 years of friendship. I cried, saying, "I can't able to cry.". I didn't get words to comfort. A woman's fullness can be overwhelming.
They are afraid of remembering the condition that no one should live in an orphanage without cloth. No matter how happy the children of Cheyton and the children of Aniyati are, it will be a little early relief. Again, only those who are known by the nickname Machi.
In their words, there was a sign of death. I was scared when I said that there was no longer anything to live in life and that I would hear it anymore, and more than that I cried. A butterfly that fell into a state of pain that had eroded all its dreams.
I cried a little earlier despite the phone cut. Then I would tell my mother what it was. When she told me about this phone call, her mother said of the eldest child who died after childbirth. Her mother's eyes were full. I said to make my mother happy. Even if the mother went to one, God would not give her three.
Three, if not all, are equal to one mother, and no one else can wipe their tears even if one goes. The pain of losing them will not fade away from them
The fighter in the universe is so,
They are, and if no one is with us, there are no more precious days in life. We should wait like Krishna in the eye, who can love us as a mother.
Now some people think of a moment with their children's necks and love and give them up in an orphanage. Those lives can be valuable to anyone who is in distress without children. Don't kill them even if you don't want to grow them ..
Subscribe to:
Post Comments (Atom)
Historical Background of Onam a different view
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
.. Through the path of peace, towards the best business school in India. Small losses can be great stepping stones for some ...
-
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
മിഴികള് തുറന്നു ഞാനീ ഭൂവിൽ കണ്ട ആദ്യത്തെ മുഖമാണമ്മ,അക്ഷരം അക്കങ്ങള് ചൊല്ലി പഠിപ്പിച്ച ☺️ ഗുരുകുലം അമ്മ തെറ്റിൽ നിന്നെന്നെ നേർവഴി കാണിച്ച മ...
No comments:
Post a Comment