Saturday, 26 December 2020
Paradevatha
കിരീടിതൻതപംതീർത്തുപാശുപതാസ്ത്രം
കൊടുപ്പാൻകൈരാതിസമേതം
കിരാതവേഷമയങ്ങാവതരിച്ചനേരം
കാട്ടാളനായീശന്‍ വന്നണഞ്ഞൂ
ബാണമവനേകിയൻപോടെമറഞ്ഞവര്‍
വേട്ടയാടി വനത്തിൽവാണൂ
അരുമക്കിടാവാം കിരാതനന്നേരം
വേട്ടക്കരനെന്നു നാമമതുംവന്നുചിരം
പാരിലെന്നുമപരാജിതനായിവാഴാന്‍
വരമരുളിമറഞ്ഞങ്ങുയീശനുംഭദ്രയും
വക്രദംഷ്ട്ര നിഗ്രഹമൂർത്തിയാംപരദേവത
കാനനവാസികളാ൦കാട്ടാളരരുമയോടെ
എടുത്തുവളര്‍ത്തിയബാലനുമങ്ങുവേട്ടയാടീ-
വനത്തിൽപരിലസിച്ചങ്ങാമോദത്തോടെയാർത്തു
ല്ലസിപ്പൂ ആരണ്യന്തരത്തിൽ ചാരെ
ദേവകൾക്കും,ഭൂത ഗണങ്ങള്‍ക്കുംബാലകനെ
ചൊല്ലി ഭയംവളര്‍ന്നൂധരണിയിലയപ്പാൻ
രുദ്രനോടപേക്ഷിച്ചതിൻ പ്രകാരo
നമ്പുമലയിൽ കിരാതസൂനുമരുവുംകാലം
വികൃതിബാലകനന്നേരം ധനുസ്സുംശരവുo
തകൃതിയായയദ്യാസവുമായ്ക്കാട്ടിൽ മേവിനാൽ
വല്ലാതെയായി ദേവഗണങ്ങളുമപ്പോൾപരിഭവം
ചൊന്നാർ മധുസൂദനനോട് ,വിഷ്ണുവുമപ്പോൾ
ത്സടിതിയിൽ ജ്ഞാനമാoപൊൻഛുരികയുമായി
ഭൂവിൽ വന്നൈത്തി കിരാതമൂർത്തിയെ കാണ്മാൻ
പൊന്നിന്‍ചുരികയുംകണ്ടുകൊതിപൂണ്ടൂ,ബാലകൻ !
ലക്ഷ്മിപതിയരുളി തന്നീടാം ചുരികയത് നിലത്തു
വക്കാതിരിക്കണംകൈമാറാൻപാടില്ലതത്രെ
ധനുസ്സുമബാണങ്ങളുംവാമഹസ്തത്തിൽ
വലതുകൈയിൽസുവർണചുരികയേന്തി !
ചുരികതൻ ഭംഗിയാൽ പുഞ്ചിരിതൂകിയപ്പോൾ
അനുഗ്രഹമോതി നൽകി കാരുണ്യസ്മേരപൂരം
വാസുദേവനുമങ്ങന്തര്‍ധാനംചെയ്തു !
തിരിച്ചുനൽകാൻ തന്നാലാവില്ലെന്നറിഞ്ഞൂ
കിരാതബാലകൻ ,സങ്കടമോതി
പിതാവാം നീലകണ്ഠനിപ്രകാരമുരചെയ്തു!
ഉണ്ണീ!നിന്നെ വേട്ടയ്ക്കൊരുമകനെന്നു
ഭക്തർ പുകഴ്ത്തീ പൂജിച്ചീടുമെന്നും
ശിഷ്ടപരിപാലനവുംദുഷ്ടനിഗ്രഹവും ചെയ്തു
മലനാട്ടിൽ വാഴ്കയെന്നോതിശങ്കരനങ്ങുമറഞ്ഞു !
സഹ്യാദ്രിയിലെ നമ്പുമലകോട്ടതന്നിൽ
കോപതാപമെല്ലാമാകന്നു മാലോകരെ
തുണക്കാൻ ശബരവരതനും!
ദുഷ്ടനിഗ്രഹത്തിനായി നാളികേരമുടക്കൽ
വഴിപാടതായി മാലോകരേറ്റം കൊണ്ടാടി
പന്തീരായിരവും കളംപാട്ടും നടത്തവേ
നിൻ തൃച്ചേവടികളിൽവീണുടയുന്ന
നാളികേരമാവാൻ കൊതിക്കുന്നു !
കിരാതംനമാമിയെന്നും ചൊല്ലി
"ഭർഗ്ഗായ തുഭ്യം നമഃ "
"നമഃ കിരാതവപുഷേ നമഃ"
Thursday, 24 December 2020
പൊന്നിൻതളികയിപ്പോൾമിന്നി വെള്ളത്തിൽ
താഴും ചിന്ന കൊച്ചു പറവകൾ വെന്നി
പറക്കുന്നു കണ്ടോ ഇന്നോമനിച്ചാർത്തൊരു
പകലെലെന്നെ,വിട്ടുകടന്നു പോകെകുങ്കുമ
ചെപ്പുടച്ചു കുടഞ്ഞൊരു, സന്ധ്യയും
മാഞ്ഞൊന്നിരുൾ നിറഞ്ഞു
മേളാരവങ്ങളുണർന്നുറങ്ങി,നാളെ,
നീളെയീ വേള കൊഴിഞ്ഞുപോകേ
ആരാണ് സ്വന്തമെന്നാരായണം ...
വഴി വെട്ടി നവ്യമാം സംസ്കാര പാതയിൽ
കർമ്മബന്ധങ്ങൾ മറന്നു പോകെ
ചന്തമേറും ഗഗനം കണ്ടോചാന്തിൻറേ
ശോഭ പോലേ കണ്ടില്ലേ പടിഞ്ഞാട്ട്
രണ്ടോമൂന്നോനാഴികയിൽ
ഇണ്ടലകററുമീകാഴ്ചമായുമിന്നിനെപ്പോലെ
കൈവിട്ടു വിധി,സത്തയുൾക്കൊള്ളുന്ന
അനശ്വര ചിത്രമെഴുതുമ്പോൾ.ഒരു നേർത്ത
ശ്വാസത്തിൻ നെടുവീർപ്പോടെ..
പതിയെ പതിയെ വിടവാങ്ങുവാൻ.....
ഇനിനീണ്ട നിശ ഭൂമിയെപുണരും.
ഇരുട്ടിനെകീറിമുറിക്കുവാൻ
വെമ്പുന്ന വെളിച്ചത്തിനായിനി
നമുക്കീ തുളസിതറയിലും വിളക്കു
വെക്കാം.രാത്രിയുടെ മൗനങ്ങളിലുയരുന്ന
നിശ്വാസങ്ങളിൽഅവൾ തനിയെ കരഞ്ഞു
പിൻ വാങ്ങിയപകലപ്പോൾ പുതിയ-
മേച്ചിൽപ്പുറങ്ങളിൽ
ആഴ്ന്നിറങ്ങിഭീകരത തുടിക്കുന്ന
കനത്ത ഇരുളകറ്റി വെൺമ പകർന്ന്മ
നസ്സിലും ഒരു ക്ഷീരസമുദ്രംതിരമാലകൾ
സൃഷ്ടിക്കത്തക്കവിധംഅകലെകൗമുദി
ശാസ്ത്രബോധത്തലച്ചോറി ലൊരിത്തിരി
എന്തിനുവേണ്ടിയാണിപിൻമാറ്റമെന്നറിയാതെ
അവളുംതിരികെ നടന്നു.ഇനിയൊമൊരു
പിൻവിളിക്കായ്കാതോർത്തവൾപതിയെ
നടന്നുബുദ്ധിപ്രഭയായിവന്നുദിക്കാൻവിശ്വ
നാഥായി കുമ്പിടുന്നെ സ്നേഹമാകേ
ഒന്നു ചേരാതെ ഒഴുകുന്ന വിരഹമോ,
പ്രണയം പ്രിയ സന്ധ്യേ. സമാന്തര
രേഖകൾ പോലകലുന്നു ജീവിതങ്ങൾ
കന്നി കണ്ടത്തിൽ
ഇവിടെ ഇല്ലത്തു പണ്ട് കന്നി കണ്ടത്തിൽ , ഞാറു നടാരുണ്ടാരുന്നു , കാര്യായിട്ട് വൈക്കോൽ മാത്രം ബാക്കി ഉണ്ടാവും , അതിനു മുന്നേ മൂത്തോറൻ ആയിരുന്നു നിലമൊഴുകാൻ ഒരു സൗണ്ട് കൂടി ആണ് മൂരി യുടെ കൂടെ "ആ ആഹ് ആഹാ ആആഹ് " കൂടെ നിലമുഴാണ് പിന്നെയും കണ്ടo കൊത്തും , കാടു വരാതിരിക്കാനും ഇടയ്ക്കു പയര് നാടും കാരണം മണ്ണിലേക്ക് നൈട്രേറ്റ് വലിച്ചെടുത് ( അന്തരീക്ഷത്തിൽ നിന്ന് ) ബാക്ടീരിയ പയറിന്റെ വേരുകളിലെ ഉണ്ട് . ഇനി നിലം ഉഴുത്തു വൈക്കോലുകളെല്ലാം ഉണക്കി കച്ചിയാക്കി അതിന്‍റെ തോത് അനുസരിച്ചുള്ള മരത്തില്‍ 'തുറു ' നിര്‍മ്മിക്കണം.മഴയാണെങ്കില്‍ ., വെയില്‍ വരുന്ന ദിവസത്തില്‍ വൈക്കോല്‍ കൂനകള്‍ ഇളക്കുമ്പോഴാണ് നമുക്ക് പൊള്ളല്‍ അനുഭവപ്പെടുന്നത്. കൂനമേല്‍ പതിയുന്ന മഴത്തുള്ളികള്‍ക്ക് അകത്തേക്ക് ഒഴുകീ ഇറങ്ങാനാവാതെ ഈറനോടെ പുറത്തേക്ക് ഒഴുകുമ്പോള്‍ ., അകവാസികളായ ഈര്‍പ്പവും, വൈക്കോലിന്‍റെ പച്ചപ്പും വെന്ത് തുടങ്ങി നീരാവിയായ് വീര്‍പ്പുമുട്ടുന്നതാണിതിന് കാരണം .ഇതുമൂലമാണ് വൈക്കോലിന്‍റെ ശോഭ കെട്ട് വിരൂപനാവുന്നത്. ഈ കച്ചിക്ക് വലിയ തോതില്‍ രുചിക്കാറില്ലെന്നുമാണ് കന്നുകാലി expertയില്‍ അഭിപ്രായമുണ്ട് .പൊൻകുന്നം വർക്കിയുടെ "ശബ്ദിക്കുന്ന കലപ്പ " പോലെ
വറ്റി വരണ്ടമണ്ണിൽ കർഷകന്റെ കലാപ്രകടനം.
കുംഭമാസക്കൂറിന്റെ കാഠിന്യ കൊമ്പ് കാളക്കൂറ്റന്റെ
കൂനിൽ കെട്ടി മണ്ണിൽ കുത്തിവലിച്ചു.
മണ്ണിനടിയിലേക്കാഴ്‌ന്നിറങ്ങി
അടിയിലെവിടെയോ കിടന്ന ഓർമ്മകളുടെ
കലവറയിൽ കലപ്പതട്ടിയുടക്കി.
ആഞ്ഞുവലിച്ചു കാളക്കൂറ്റൻ കുഴഞ്ഞു
കുളമ്പുകുത്തി വീണു..
കർഷകന്റെ ചാട്ടയടിയിൽ
കുതറിയെഴുന്നേറ്റ് ഋഷഭവീരൻ കുതിച്ചു.
മണ്ണിലുടക്കിയതൊരു തകരപ്പെട്ടി,
അതിനുള്ളിൽ പൊട്ടിയൊരു
ഓട്ടുപാത്രവും ചിതാഭസ്മവും..
ഉപയോഗമില്ലാത്ത നിധികുംഭത്തിനെ
പാടവരമ്പത്തേക്കു നീക്കിയിട്ടു പിന്നെയുമുഴുതു,
നിലം പൊട്ടി ചോരച്ചാലുവരും വരെ ഉഴുതു,
നല്ല മുഴുത്ത മുന്തിയയിനം വിത്തിറക്കി,
വിത്തിനുമേൽ കളനാശിനിയും
കീടനാശിനിയും പൂശി,
അടുത്ത കൊയ്ത്തുകാലം കഴിയും വരെ
കാളയ്ക്കും കലപ്പയ്ക്കും വിശ്രമം.
കലപ്പ കൊണ്ടുഴുതുമറിച്ചൊരീ മണ്ണിൽ
നെല്ലു വിതച്ചു പറിച്ചു നടുമ്പോൾ
ഞാറ്റുപാട്ടിന്റെ നാടൻ ശീലുകളെല്ലാം
ഗതകാല സ്മരണയായ് മാറിയതെന്തേ?
വിയർപ്പിന്റെ മണം മങ്ങിയ
കലപ്പ കൈകൾ.ഇനിയൊരു മണിയരിയ്ക്കായി
കൈകൾ തിരയുമ്പോൾപുറപ്പാടായ് സന്ധ്യകൾ
നടക്കൽ നിൽക്കും.ഭാഷയറ്റൊരു ചേറ്റുപാടം
ശരണ വിളിയായി.....തട്ടിന്‍ പുറത്ത്,
കലപ്പ,നുകം,തേക്കുപാട്ടിന്‍ മുടിയിഴ
ചെമ്പാവിന്‍ തിരു മണം...
മൂത്തോറന്റെ മകൻ അശോകന്റെ കാഴ്ചപ്പാടിൽ ഇങ്ങനെ ഒക്കെ ആയി മാറി കാലം ,
കൊല്ലവര്‍ഷത്തിലെ ചിങ്ങമാസം ഇംഗ്ലീഷ് കലണ്ടറില്‍ ആഗസ്തിലും,സെപ്റ്റംബറിലുമായ് വരാറുള്ളതിനാല്‍., ഈ മാസങ്ങളോട് പഠിത്ത കാലങ്ങളില്‍ വളരെ പ്രിയമായിരുന്നു.രണ്ട് മാസത്തെ വേനല്‍ അവധിക്ക് ശേഷം തുടര്‍ച്ചയായ് പത്ത് ദിവസം അവധി വരുന്നത് ഓണപ്പരീക്ഷ കഴിഞ്ഞായതിനാല്‍,.പണ്ട് മുതല്‍ക്കേ പഠനകാര്യത്തില്‍ ഒഴപ്പനും,മടിയനും ആയിരുന്നു .ഇപ്പോഴും പലതും അറിയാനുള്ളതിലും അതേ അലംഭാവമുള്ളതാണ് മനസ്സിന്‍റെ വലിപ്പം. കലപ്പ ഒക്കെ മാറിയത് industrialisationവന്നു അതോടെ എത്രയോ വേഗം ആയി ! കൃഷിയുടെ പ്രോഡക്റ്റ് റേറ്റ് കൂടി efficiency കൂടി പിന്നെ ഗ്രീൻ റെവല്യൂഷൻ വന്നതോട് കൂടി ഇന്ത്യയിൽ ആവശ്യത്തിന് ഭക്ഷ്യക്ഷമ പരിഹരിച്ചു
Wednesday, 16 December 2020
Sudham-kuchela
Reflection of sudhama !
The story of Sudama becoming a supreme scholar,
befriended at sage Sandipani's hermitage
in the boyhood days to collect firewood
years passed living in poverty,
his child cried of hunger
they sat together under a tree for some rest
The rain started and it was late too
with cold and shivering and hungry and tires
lord asked if Sudama
had some food or a little grain?
the small grains Sudama the simple food
with a rich friend, how could share?
unknowingly declared his faith
years passed living in poverty,
his child cried of hunger
Sudama decided to go to Krishna
on his wife's insistence
and the wife had no gift to offer some
crispy rice which she packed without thinking twice
On seeing Sudama recalling childhood memories
Sudam trying to avoid his wife's simple gift,
but Lord snatched in handful ate and go
Till Rukmini stopped him
for Krishna ways only she knows
Krishna knows everything, but his humble friend
didn't ask anything even alone in the dome
A few days passed Sudhama prepared to leave,
humbled by Lord's love but nothing to receive
Sudhama wondered what at home he will tell!
On arriving near home without even asking
Lord is blessed his friend and thus his sorrows end
Message:-I will give him riches that even the immortal gods cannot obtain This is more than enough, O Soul of the universe, to secure him an abundance of all kinds of wealth in this world
Subscribe to:
Comments (Atom)
Historical Background of Onam a different view
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
.. Through the path of peace, towards the best business school in India. Small losses can be great stepping stones for some ...
-
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
മിഴികള്‍ തുറന്നു ഞാനീ ഭൂവിൽ കണ്ട ആദ്യത്തെ മുഖമാണമ്മ,അക്ഷരം അക്കങ്ങള്‍ ചൊല്ലി പഠിപ്പിച്ച ☺️ ഗുരുകുലം അമ്മ തെറ്റിൽ നിന്നെന്നെ നേർവഴി കാണിച്ച മ...
