Friday, 13 October 2017

കൊഴിഞ്ഞ കണ്മണി

തുടർച്ചയായ  മൊബൈൽ ഫോൺ  റിങ് കേട്ടാണ്  ജാനകി   കിച്ചനിൽ നിന്ന്  വന്നത്.മറുവശത്തുനിന്ന് കേട്ട വാർത്ത‍യിൽ വിറചു കൊണ്ട്  കൃഷ്ണേട്ടാ .. അലറിക്കരഞ്ഞു.പുറത്ത് ചെടികൾക്ക് വെള്ളം , നനച്ചുകൊണ്ടുനിന്ന  കൃഷ്ണൻ അവളുടെ നിലവിളി കേട്ടോടിയെത്തിനിറഞ്ഞൊഴുകുന്ന മിഴികളാൽ നിൽക്കുന്ന  ജാനകിയോടു    ചോദിച്ചു  ..  എന്തെ പറ്റീത്  എന്റെ  വേളിക് , കരച്ചിലിന്റെ  വക്കിൽ
"സ്കൂളിൽനിന്നും വിളിച്ചിരുന്നു. നമ്മുടെ.. നമ്മുടെ   ഉണ്ണിയെ  പോലീസ് അറസ്റ്റ് ചെയ്തെന്ന്.. എനിക്കെന്റെ മോനെ കാണണം  കൃഷ്ണേട്ടാ .. " വിറയ്ക്കുന്ന  കാലോടെ  ആണ് പോലീസ് സ്റ്റേഷനിലേക്ക് ചെന്നു കയറിയത്. ജീവിതയിലാദ്യമായാണ് പോലീസ് സ്റ്റേഷനിൽ കാലുകുത്തുന്നത് അതും തന്റെ പൊന്നുമോന് വേണ്ടി..സ്റ്റേഷനകത്ത് ചാരുബെഞ്ചിൽ തലകുമ്പിട്ടു നിൽക്കുന്ന മകനെ    കണ്ടപ്പോൾ  അന്തർജനഓ  .. പതറിയ  സ്വരത്തിൽ   മോനെ ഉണ്ണീ   എന്ന് വിളിച്ചു.  എന്നാൽ അവൻ തലകുമ്പിട്
ഉണ്ണിയുടെ  അച്ഛനാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയപ്പോൾ എസ്. ഐയുടെ ചുണ്ടിലൊരു പരിഹാസച്ചിരി ഒളിമിന്നുന്നതയാൾ കണ്ടു.ഓഹ്.. ആ മഹാന്റെ അച്ഛനാണോ..
എന്താ സാർ.. എന്റെ മോനെന്താ ചെയ്തത്.. ഇടറിയ സ്വരത്തിൽ  കൃഷ്ണൻ ചോദിച്ചു.
മോനെന്താ ചെയ്തതെന്ന് അറിയില്ലല്ലേ.. എന്നാൽ കേട്ടോ.. ഇന്നലെ മകൻ പഠിക്കുന്ന സ്കൂളിലെ ഒരു പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിങ്ങളുടെ മകനും കൂട്ടുകാരും കൂടി പിച്ചിച്ചീന്തിയ ഒരു പതിനഞ്ചുകാരി. ലഹരിയുടെ അമിതോപയോഗത്താൽ സ്വബോധം നഷ്‌ടമായ  പതിനാറുകാരൻ  മകൻ കാണിച്ചുകൂട്ടിയതു കടന്നുപോയി. " എസ് ഐ പറഞ്ഞുനിർത്തി. കൃഷ്ണനനും ജാനകിയും അപ്പോൾ പറഞ്ഞു .
"ഇല്ല.. സാർ.. എന്റെ  ഉണ്ണി  അങ്ങനൊന്നും ചെയ്യില്ല. കുഞ്ഞല്ലേ സാർ അവൻ. പതിനാറു  വയസ്സേ ആയിട്ടുള്ളൂ അവന്. ലഹരിയൊന്നും അവൻ ഉപയോഗിക്കില്ല. പറയ്  കൃഷ്ണേട്ടാ .. നമ്മുടെ ഉണ്ണിയനങ്ങാനൊന്നും  ചെയ്യില്ലെന്ന്.. " കൃഷ്ണേട്ടന്റെ  ഷർട്ടിൽ പിടിച്ചു  ജാനകി അലറി.നിങ്ങളുടെ മകന്റെ പക്കൽ ഫോണുണ്ടോ.. ? എസ് ഐ തുടർന്നു.യന്ത്രം കണക്കെ അതെയെന്ന്  കൃഷ്ണൻ  തലയനക്കി.
"പ്രായപൂർത്തിയാകും മുൻപേ മക്കൾക്ക് ഫോൺ വാങ്ങി നൽകും. അറിയാൻ വയ്യാഞ്ഞിട്ടത്  ചോദിക്കുവാ പഠിക്കുന്ന പിള്ളേർക്ക് എന്തിനാ ഫോൺ  പിന്നെ ഇന്റർനെറ്റ് . എന്തൊക്കെയാണവർ അതിൽ കാട്ടിക്കൂട്ടുന്നതെന്ന് നോക്കാറുണ്ടോ നിങ്ങളൊക്കെ. മക്കൾ ചോദിക്കുന്ന പണം നൽകുമ്പോൾ അവർക്കെന്തിനാണ് പണമെന്ന് കൂടി അറിയാൻ ശ്രമിക്കണം. സ്കൂളുമായി ബന്ധപ്പെട്ട് ലഹരി മാഫിയകൾ പെരുകുകയാണ്. നിങ്ങളുടെ മകനും ലഹരിയുടെ നിയന്ത്രണത്തിലാണ്. മക്കളോട് സംസാരിക്കാനും കാര്യങ്ങൾ തിരക്കാനും ഇന്ന് രക്ഷകർത്താക്കൾ മറക്കുന്നു. നിങ്ങളുടെ മകന്റെ ഫോൺ മുഴുവൻ അശ്ലീല വിഡിയോകൾ ആണ്. അവൻ  ആ നിഷ്കളങ്കയായ പെൺകുട്ടിയെയും നശിപ്പിച്ചു . ഭാഗ്യത്തിന് ഇന്ന് രാവിലെ അവൾക്ക് ബോധം വീണു. അവളുടെ മൊഴിപ്രകാരമാണ് നിങ്ങളുടെ  മകനെയും കൂട്ടുകാരെയും കസ്റ്റഡിയിലെടുത്തത്. " കുറ്റപ്പെടുത്തലോടുകൂടി എസ് ഐ പറഞ്ഞുനിർത്തി.മുന്നിലിരുന്ന്  കരയുന്ന ജാനകിയെ അലിവോടെ അദ്ദേഹം നോക്കി. "മിംസ് ഹോസ്പിറ്റലിലുണ്ട്  നിനങ്ങളുടെ മകനും കൂട്ടുകാരും ചേർന്ന് പിച്ചി ചീന്തിയ  ആ  പെൺകുട്ടി. വേണമെങ്കിൽ പോയി കാണാം നിങ്ങൾക്ക്. മിംസിൽ   പെൺകുട്ടിയുടെ അടുക്കലെത്തുമ്പോൾ അവളുടെ രക്ഷകർത്താക്കൾ പൊട്ടിത്തെറിച്ചു. ഒടുവിൽ  ജാനകിയുടെ  അഭ്യർഥനപ്രകാരം അവർ അവളെ കാണാൻ അനുമതി നൽകി.പെൺകുട്ടിയെ കണ്ട്‌ ഞെട്ടിത്തരിച്ചു .  ദേഹമാസകലം മുറിവുകളുണ്ട്. കണ്ണിനു താഴെയായി ചതഞ്ഞിരിക്കുന്നു. ഞരമ്പ് മുറിച്ച കൈയിൽ ചുറ്റിയ ബാൻഡേജിൽ രക്തം പൊടിഞ്ഞിരിക്കുന്നു. ഓമനത്തമുള്ള മുഖത്ത് വേദന പ്രകടമാണ്.
ആ  കുട്ടിയെ (ഇരയെ ) ഒന്ന്  ചുംബിക്കാതിരിക്കാൻ ജാനകിക്കായില്ല  ആ കുട്ടി  കണ്ണ് തുറന്നു. ഭയത്തോടെ ചുറ്റും നോക്കി,  ജാനകി  മെല്ലെയവളുടെ അരികിലിരുന്നു.'ഞാൻ ഉണ്ണിയുടെ  അമ്മയാ മോളേ ' കരഞ്ഞു കൊണ്ട്    പറഞ്ഞു.പൊട്ടിക്കരച്ചിലായിരുന്നു മറുപടി.  ജാനകി  പതിയെ പുറത്തിറങ്ങി.
"അവനെ പോലീസ് അറസ്റ്റ് ചെയ്തല്ലേ. പറയല്ലേ ആന്റീ എന്നോട് അവനെ ശിക്ഷിക്കരുതെന്ന്.. എന്റെ സ്വപ്നങ്ങളാണ് അവൻ തകർത്തത്. എന്റെ അച്ഛന്റെ മോഹങ്ങളാണവൻ തച്ചുടച്ചത്. എത്ര പ്രാവശ്യം ഞാനവന്റെ മുൻപിൽ കെഞ്ചിയെന്നോ എന്നെ ഉപദ്രവിക്കരുതേയെന്ന്. കേട്ടില്ല ആരും. വേദനകൊണ്ട് പിടയുമ്പോഴും അവരെന്നെ... " ഏങ്ങിക്കൊണ്ടവൾ ഒരുനിമിഷം നിർത്തിയിട്ടവൾ വീണ്ടും തുടർന്നു.
ഇനിയാർക്കും എന്റെ അവസ്ഥ ഉണ്ടാകരുത്  ഇല്ലത്തെ  ആനടിക്ക്  ഇങ്ങനെ ഒരു  മോളുണ്ടായിരുന്നെങ്കിൽ അവന് ശിക്ഷ വാങ്ങി നൽകില്ലായിരുന്നോ. പാവപ്പെട്ടവരാ ഞങ്ങൾ അഭിമാനമേ കൈമുതലായുള്ളൂ.. ഇപ്പോൾ..
എനിക്ക് പഠിക്കണം.. പഠിച്ച് പോലീസ് ആകണം. എന്നെപ്പോലെയുള്ള പെൺകുട്ടികൾ ഒരുപാടുണ്ട്. ഇങ്ങനെയുള്ളവന്മാർ നമ്മുടെ നാടിനുതന്നെ ആപത്താണ് എന്നെ ശപിക്കരുതേ ... "
കരഞ്ഞു കൊണ്ട് എ കുട്ടി  കൈകൂപ്പിയപ്പോൾ  ജാനകിയുടെ മനസ്സ്  തേങ്ങി ഒന്നുകൂടി  ചുംബിച്ചു കൊണ്ട്
 അവൾ പുറത്തിറങ്ങി .പോകാം  കൃഷ്ണേട്ടാ  സ്റ്റേഷനിൽ ജാനകി പറഞ്ഞു.


  മകന്റെ അടുക്കലേക്ക് നടക്കുമ്പോൾ അവന്റെ മുഖത്തെ പേടിയില്ലായ്മ കണ്ടു ജാനകിക്കു ദേഷ്യം വന്നു .
പടക്കം പൊട്ടുംപോലെ തുടരെത്തുടരെ  ഉണ്ണിയുടെ   കവിളിൽ അടിവീണു. പുകയുന്ന കവിളുമായവൻ പകച്ചുനിന്നു.ഞാനുമൊരു സ്ത്രീയാണെടാ. നിന്നെപ്പോലൊരു മഹാപാപിക്ക് ജന്മം നൽകിപോയവൾ . നിന്റെ അനിയത്തിയുടെ പ്രായമുള്ളൊരു പെൺകുട്ടിയിൽ എന്താടാ നീ കണ്ടത്. ഞാൻ കണ്ടെടാ ആ മോളുടെ അവസ്ഥ. പിച്ചിക്കീറിയില്ലേടാ നിങ്ങളൊക്കെ  ചേർന്നാ പൊന്നുംകുടത്തെ. അവളുയർത്തെഴുന്നേൽക്കണം.. നിന്നെപ്പോലുള്ള  അവൾ ആഞ്ഞടിക്കണം.ഒരു തരി കുറ്റബോധം പോലും നിന്നിലില്ല. നിന്റെ വൃത്തികെട്ട കണ്ണ് അവളുടെമേൽ വീണാൽ പിന്നെ നിന്റെ അവസാനം നിന്നെ താലോലിച്ച പിച്ചനടത്തിയ ഈ കൈകൾ കൊണ്ടായിരിക്കും പറഞ്ഞില്ലാന്നു വേണ്ട .നിന്നെ ഞങ്ങൾക്കിനി വേണ്ട. നിയമമർഹിക്കുന്ന ശിക്ഷ നീ അനുഭവിക്കണം. പറഞ്ഞിട്ട്  ജാനകി  എസ് ഐയുടെ നേരെ തിരിഞ്ഞവൾ പറഞ്ഞു.കിട്ടാവുന്നതിൽ വച്ചേറ്റവും വലിയ ശിക്ഷ തന്നെ ഇവന് കിട്ടണം സാർ. ഞാനുമൊരമ്മയാണ് . എനിക്ക് മനസ്സിലാകും ആ മോളെ. സ്വന്തം  വേളിയെ  ചേർത്തുപിടിച്ച്  കൃഷ്ണൻ  ഇല്ലത്തേക്ക് നടന്നു  പിന്നിൽ അവരെ  നോക്കിനിൽപ്പുണ്ടായിരുന്നു എസ് ഐ.
വലിച്ചു കയറ്റിയ പുകയുടെ കൃപയാൽ പണ്ടേ പ്രാപിച്ചു ഞാൻ പരലോകം.. 

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...