Tuesday, 25 August 2020

Ray of hopes

Nature sometimes sears a sapling A seedling’s sprouts creep out from the damp soil, signaling the beginning of a new spring. If you come to visit my grave, Earth's womb will make you dance. sapling rising from the rich soil Every morning is a new day, a new chance when compassion touches hearts, seeds of hope Sprouted out The spirit inside the seed Is full of unrest. she thinks she has come to take away her shell life emerges fractals like that

Sunday, 23 August 2020

Single window-Flashback

ബാംഗ്ലൂർ നിന്ന് നേരെ മാർച്ച് 20 എത്തി ലോക്കഡോൺ വരണെന്റെ തലേന്ന് ഹോം ക്വാറന്റൈനെ തന്നെ! ഈ തുറന്ന വാതിലിന്റെ ചിത്രം കാണുമ്പോൾ ആദ്യം മനസിൽ ഓടിയെത്തിയത് ഇതാരുന്നു , 14 ദിവസം ഒന്നും ഒന്നുമല്ല മഴക്കാലത്ത് ഒക്കെ 'അമ്മ എത്രയോ വര്ഷങ്ങളായി പകർച്ചവ്യാധി സാഹചര്യം (pandemic situation) അല്ലാതിരുന്നിട്ടും സെല്ഫ് ക്വാറന്റൈനെ ആയിട്ടുണ്ട് അതിനു മുന്നിൽ ഇതൊന്നും ഒന്നുമല്ല ശരിക്കും കഴിഞ്ഞ ആഴ്ചഷെയർ ചെയ്ത പ്ലസ്ടു ഫലങ്ങൾ കണ്ടപോളോ (16 വര്ഷം പുറകിൽ ) പുറകോട്ടോർമകളിൽ ഒന്ന് ചുറ്റിത്തിരിഞ്ഞു ഈ കാണുന്ന പോലെ ഏക ജാലകം / (സിംഗിൾ ഡോർ/വിന്ഡോ സെറ്റപ്പ് ) വഴി പ്രധാനപ്പെട്ട വഴിത്തിരിവ്! നമ്മളുടെ ഭാവി എന്നൊക്കെ പറയാൻ പറ്റുന്ന എൻട്രൻസ് കൗൺസിലിംഗ് ഒക്കെ ഓര്മ വരുന്നത് ചിത്രത്തിൽ കാണുമ്പോൾ ഉള്ള സിസ്റ്റം ആണ് . അതിലൂടെ അപ്പുറം കടക്കണല്ലോ !. കുറച്ചീസം ആയി പറമ്പിൽ നടക്കുമ്പോൾ ഇപ്പോൾ പണ്ട് ഓരോ മരത്തിന്റെയും പേരും ഓര്മ വരുന്നേ ഇല്ല .ഒക്കെ പോട്ടെ നാടൻ പേര് തന്നെ വിട്ടു പോകുന്നു, ( ബൊട്ടാണിക്കൽ /Scientific name )പിന്നെ കണ്ടു പിടിക്കാൻ ഉള്ള കഷ്ടപാട് ഇല , പൂവ് ഓറിയന്റഷന് ചിത്രം വച്ച് സോഫ്റ്റ്‌വെയറിൽ ചിലതു മനസിലാക്കാം എന്നാലും നമ്പൂരിശങ്ക പോലെ മാറില്ല ! ചെലപ്പോൾ ആലോചിച്ചിട്ടുണ്ട് കൃഷി ശരിക്കും ഒരു പാഠ്യ വിഷയ ആയിരുന്നേൽ സസ്യ ശാസ് ത്രത്തിനോട് ഇത്തിരി താല്പര്യ വന്നേനെ ! . ഒരു താൽപര്യ മില്ലാതെ സസ്യശാസ്ത്രം വിഷയം പഠിച്ചു അന്നൊന്നും മണ്ണിലേക്കിറങ്ങിയിട്ടു നോക്കി പഠിക്കാൻ ഉള്ള താല്പര്യ വന്നില്ല ( അറിഞ്ഞു പഠിക്കാൻ ശ്രമം നടത്തിയില്ല ! അന്ന് കൃഷി വേറെ ശാസ്ത്രം വേറെ എന്നുള്ള ലൈൻ ) അതായതുത്തമ കിങ്ഡം ,ക്ലാസ്,ഫയ്‌ലo , വർഗ്ഗീകരണം (ടാക്സോണമി) എല്ലാ നോക്കി വെറുതെ ഹൃദിസ്ഥമാക്കി .പക്ഷി മൃഗാദികളോടും ,അനാട്ടമി , ഫിസിയോളജി താൽപര്യം ഉണ്ടായിരുന്നു. റെക്കോർഡ് ബുക്കിൽ കുറെ പടങ്ങൾ വരയ്ക്കാൻ ( അത് കാരണം ഇതെങ്ങു ഒഴിവാക്കിയാലോ എന്ന് വിചാരിച്ചിരുന്നു . അതുകൊണ്ടു തന്നെ ഹയർ സെക്കൻഡറി കാലഘട്ടത്തിൽ ഫിസിയോളജി അനുബന്ധ വിഷയങ്ങൾ ,ഇന്നും ജന്തുശാസ്ത്രം കുറച്ചൊക്കെ ഇഷ്ടമുള്ള വിഷയം തന്നെയാണ്.... എന്ട്രൻസ് പരീക്ഷയ്ക്കുവരെ അങ്ങനെയാണ് എന്നുമുള്ള ഞെട്ടിക്കുന്ന സത്യം ഞാൻ മനസിലാക്കി..പാഠ്യ പദ്ധതിയിൽ ജന്തുശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും തുല്യ പ്രാധാന്യമാണുള്ളതെന്ന്. അത് സ്വപ്നങ്ങളെ നിർത്തി പൊരിപ്പിച്ചു. ഈ കമ്പ്യൂട്ടർ --എടുത്താ .....കൊഴപ്പണ്ടൊ . ഡിഗ്രി ? ശാസ്ത്രം ? ഗവേഷണം .?" അതൊക്കെ പോയില്ലേ ങ.പാഷനാ ണോ ?""അല്ല "റിസെർച്ചോക്കെ ?"വിക്കി വിക്കി പറഞ്ഞു നോക്കി . അതിനെന്താ ? പിജി കഴിഞ്ഞ് റിസർച്ച് എടുക്കാല്ലോ ? അങ്ങനെ പല സാധ്യതകളും ഉണ്ട് "ചെറുക്കന് ഒന്നും അറിഞ്ഞൂടാ . നമ്മൾ ഒക്കെ പറഞ്ഞു കൊടുക്കണം ." എന്നാൽ ഒന്ന് നോക്കിയിട്ട് തന്നെ കാര്യം . പിന്നെ എൻജിനീയർ - മോശമില്ല . ഗ്ലാമർ ഉണ്ട് . നന്നായി ജീവിക്കാൻ പറ്റിയേക്കും . പിന്നെ വേണേൽ ഇത്തിരി സേവനവും ചെയ്യാമല്ലോ . ഐസ് ക്രീമിന്റെ പുറത്ത് flavours ഉള്ളത് പോലെ . ഇങ്ങനെ ആണ് സുഹൃത്തുക്കളെ , എൻട്രൻസ് എഴുതാൻ തീരുമാനിക്കുന്നത് . ബഹുമാനം മൊത്തം പോയില്ലേ ?ഇതാണ് ഞാൻ പറഞ്ഞത് - സത്യത്തിന്റെ കറുത്ത മുഖം . ഹ്രസ്വ കോഴ്സ് (3 മാസം ബാക്കി കാലങ്ങളിൽ ദിനേഷ് ബുക്സ്‌ ( ടി .ബി .സ് കോഴിക്കോട് ) വച്ച് പഠിച്ചെടുത്തു ) ചേർന്ന് മാസം അത്രയേ പണമുള്ളൂ അന്നൊക്കെ , ശാന്തി കഴിഞ്ഞു നേരെ ക്ലാസിനു പോവുക വൈകീട്ടു കുളത്തൂർ ( ശ്രീ .ചിദാനന്ദ പുരിയുടെ അദ്വൈതാശ്രമത്തിന്റെ ഒക്കെ അടുത്ത് തന്നേ) , കൂമുള്ളി ഭാഗത്തെ ക്ക്‌ ‌ ( അക്കാലത്തു പൂജക്ക്‌ പോയിരുന്ന അമ്പലങ്ങൾ ) തിരിച്ചെത്തണം . രാത്രി ഇല്ലത്തെത്തി ഒറങ്ങുമ്പോ ഇക്വേഷനുകൾ ഭയങ്കര ശബ്ദത്തിൽ സ്വപ്നങ്ങളിൽ തായമ്പക കളിച്ചു . ബെൻസിൻ റിങ്ങുകൾ വട്ടത്തിൽ തിരുവാതിരയും കഥകളി ,( kekule structure ). ഒരിക്കൽ പുരുഷോത്തമൻ മാഷ് ബ്രെക് ഡാൻസ് കളിക്കുന്ന സ്വപ്നവും കണ്ടു . ഹോ . ജീവിതം വെറുത്തു പോകുന്ന നിമിഷങ്ങൾ ! CCTV ഇല്ല .night വരെ വീട്ടിൽ പഠിത്തം . ഇന്റഗ്രേഷൻ , ഡിഫറൻസിയേഷൻ , മാങ്ങാത്തൊലി . ഫ്രിക്ഷൻ , സക്ഷൻ , ലോസ് ഓഫ് മോഷൻ . Brain ഒക്കെ ഹൈ ഗിയറിൽ ഓടി ഒരു headache പോലെ.സ്വപ്നങ്ങളിൽ നിന്ന് equations ഓടി പെട്ടന്ന് , അത് വരെ മുഖം വീർപ്പിച്ചിരുന്ന കിളികൾ എന്നും പാടി തുടങ്ങി . നമ്മടെ mission Symmetry ലൈനിലൂടെ ആക്കി . പുസ്തകങ്ങളിലേക്ക് ആണ്ടു . പ്രോബ്ലെംസ് ചെയ്ത കൈ കഴച്ചു . പൈ , ഈറ്റ , തീറ്റ എന്നിവ ധരിച്ച ഇക്വേഷനുകൾ സ്വപ്നങ്ങളിലേക്ക് മടങ്ങി വന്നു . കെമിക്കൽ ഫോർമുലകൾ അത് കലക്കി .കൊറേ എൻട്രൻസുകൾ എഴുതി . കൗമാര അവസാന കാലത്തിനു ചില ഗുണങ്ങൾ ഉണ്ടായില്ല എന്ന് പറഞ്ഞു കൂടാ ,ടെസ്റ്റോസ്റ്റിറോൺ പ്രവർത്തിച്ചു തുടങ്ങിയതോടെ വട്ടമുഖത്തിന് എന്തൊക്കെയോ ചെറുമാറ്റങ്ങൾ സംഭവിച്ചു . (aah) അങ്ങനെ എന്നാലാവുന്ന വിധം പരിശ്രമിച്ചു, എന്നിട്ടും സസ്യശാസ്ത്രം ഒട്ടും പിടി തന്നിരുന്നില്ല. ജന്തുശാസ്ത്രം കെമിസ്ട്രി ഫിസിക്കൽ സയൻസ് അതായവസാനം സ്കോർ ചെയ്തു , വെറുതെ എഞ്ചിനീയറിംഗ് അപ്ലൈ ചെയ്തു മാത്‍സ് എഴുതിയില്ല ( എഴുതാൻ പറ്റിയില്ല എന്തോ അസുഖമായി കിടപ്പായിലായി , ഒരു ഹർത്താൽ കാരണം മാത്‍സ് മാറ്റി വച്ച് രണ്ടാമത് വെറുതെ പോയി എഴുതി , എഞ്ചിനീയറിംഗ് തന്നെ എടുത്തു അപ്പോളേക്കും ഒരു വാതിലിലെ വെളിച്ചo ( the light coming via throgh the first door ) കണ്ടു ,ആദ്യായിട്ടും അവസാനായിട്ടും തിരുവനന്തപുരത്തു (ഇത് വരെ) അവസാനം കൗൺസിലിംഗ് പോയി ( സിംഗിൾ ഡോർ തന്നെ ) മുന്നോട്ടു ചാടി പുറപ്പെട്ടിരിക്കുന്നു , എല്ലാ കാര്യ ങ്ങളും നമ്മുടെ കയ്യിൽ ൽ അല്ലാലോ എന്ന് ആ യാത്രയിലൂടെ മനസിലായി പരദേവത ചേട്ടനും ഭഗവതി ചേച്ചിയും വിചാരിച്ച റൂട്ട് മാപ്പു ചെലപ്പോൾ എഞ്ചിനീയറിംഗ് കഴിഞ്ഞിട്ടു പോയ മതി എന്നുള്ള സ്റ്റാൻഡ് ആയിരുന്നിരിക്കാം ( കുഞ്ഞു നാള്ൽ അങ്ങനെ തോന്നിട്ടുണ്ട് ) , കുറെ അധികം കാര്യങ്ങളോട് Good bye .കൗമാരത്തോടും ബാല്യം - thats over മുഴുവനായും. Note:-നല്ലവരായ പ്രിയപ്പെട്ട സസ്യശാസ് ത്ര കുതുകികൾ ക്ഷമിസു ! (Arrived straight from Bangalore on March 20th and had my home quarantine on the eve of Lockadon Varun! This is the first thing that comes to mind when you see the picture of this open door, 14 days is nothing during the rainy season 'Mother has not been a pandemic situation for many years but has been a self-quarantine in front of it None of these really came out when I saw the plus results last week (16 years back) Important diversion through a single-window / (single door/window setup) as you can see! The system in the picture reminds us of the entrance counseling that can tell us our future. You have to go beyond that !. When I was walking in the field for a while, I could not remember the name of each tree in the past. I thought when agriculture was really a subject, I would have been so interested in botany!. He studied botany without any interest and did not want to go down to the soil and study (no attempt was made to know and learn! At that time agriculture was a different science line) i.e. the ideal kingdom, class, file, taxonomy (taxonomy) were all just memorized by looking at bird zoology, zoology, and zoology. There were. I wanted to draw some pictures in the record book (because of that I thought how to avoid this. Therefore, in the Higher Secondary period, physiology related subjects, zoology is still a subject of some interest... I realized the shocking truth that it was so until the entrance exam .. Zoology and botany are equally important in the curriculum. It stopped and shattered dreams. Take this computer - fat. Degree? Science? Research? "" Didn't that go away? "" No, research? What's that for? Can I do research after PG? So there are many possibilities "Little do you know anything. We have to tell you all." But one thing is for sure. And engineer - not bad. There is glamor. Maybe live well. Then you can do the same service if you want. Like having flavors on the outside of ice cream. This is how friends decide to write the entrance. Didn't the total respect go away? This is what I said - the nakedness of truth. Short course (studied at Dinesh Books (TBS Kozhikode) for the remaining 3 months) is the only way to make money in a month. Go straight to class in the evening. Temples that went to worship) must return. When I got home at night, the equations played with dreams in a terrifying voice. Benzine rings circle Thiruvathira and Kathakali, (Kekule structure). Purushothaman once dreamed of playing mash breakdance. Ho. Life-hating moments! No CCTV. Learn at home until .night. Integration, differentiation, and mangosteen. Friction, Suction, Loss of Motion. The brain ran in high gear like a headache. Equations ran from dreams and suddenly the parrots with swollen faces started singing. Put our mission symmetry along the line. Years into the books. Problematic hand rubbed. The equations for wearing pie, eeta, and theta came back to dreams. Chemical formulas mixed it up wrote the entrances. Not to mention that the last days of adolescence did not have some benefits, and as the testosterone started working, there were some minor changes to the round face. (aah) So I tried my best, but the botany didn't give a damn. Zoology Chemistry Physical Science finally scored, just applied engineering and Maths did not write (something I could not write was lying ill, Maths was replaced due to a hartal and the second just went and wrote engineering, and then saw the light coming through a door) , First and foremost in Thiruvananthapuram (so far) finally went to counseling (single door itself) and jumped out, realizing through that journey that everything is not in our hands Paradevata Chettan and Bhagwati Chechi thought the route map may have been enough after engineering (as a child) It seemed so), Goodbye to a lot of things. Note: - Dear Botanical Practitioners Sorry!)

Monday, 3 August 2020

താളിയോല

ചെമന്നു വിളറി വെളുത്ത് നിൽമ്പോൾ രാമകൃഷ്ണ പൊതുവാൾ ഒരു നിമിഷം ചിന്തച്ചതു , മൈസൂർ റോഡിലെ വണ്ടികളുടെ ചീറി പായുന്ന ശബ്ദം ഒന്നും അറിഞ്ഞില്ല !

A2B (അഡയാർ ആനന്ദ് ഭവൻ ) റവ ദോശ പാർസൽ തയ്യാറാക്കുന്നത് നിൽക്കുമ്പോഴാണ് ക്യാഷ് കൗണ്ടറിൽ ബില്ല് പേ ചെയ്യുമ്പോൾ (മാസ്ക് ധരിച്ചിട്ടുള്ളതു കൊണ്ട് പെട്ടെന്ന് മനസ്സിലായില്ല , പുഷ്പന് പരിചയമുള്ള പോലെ തോന്നി അയാൾ തന്നെ വിളിച്ചത് !

തന്റെ ജീവിതം കടപ്പെട്ടിരിക്കുന്നു ആൾ ! ഏതു പ്രകാരത്തിൽ ( കണ്ടറിയാം )എന്തിര്ത്തു കുരിപ്പായാലും കണ്ട സ്ഥിതിയ്ക്ക് വർത്താനം പറയണ്ടെങ്ങനെ പോവുക ?നമസ്കാരം.

പുഷ്പന്റെ ഒച്ച കേട്ട് പൊതുവാൾ തിരിഞ്ഞു നോക്കി. സംശയിച്ചു നിൽക്കുന്ന അയാളോട് പുഷ്പൻ പറഞ്ഞു.

എന്നെ ഓർമ്മയുണ്ടാവാൻ വഴിയില്ല.

ഏകദേശം നാലഞ്ചു വർഷമെങ്കിലുമായിട്ടുണ്ട് തമ്മിൽ കണ്ടിട്ട്. ഇരിങ്ങൽ കളരിപ്പടിയിലെ ഉണ്ണിയമ്മടീച്ചറെ അറിയുല്ലേ ങ്ങൾക്ക് ?

ഓ..അറിയും. ഉണ്ണിയമ്മയുടെ ആര ?

ഞാൻ ടീച്ചറുടെ കൂടെ ങ്ങളുടെ ജ്യോതിഷാലയത്തിൽ വന്നീന് 5 വർഷം മുൻപ്.

ഓ ! ടീച്ചറുടെ മോൾടെ താളിയോല ( ഗ്രഹനില) നോക്കാനായിരുന്നില്ലേ അന്നു വന്നത് ? പാപ സാമ്യം പിന്നെ കുജൻ 8 ,7 ദോഷമുള്ള ജാതകം.

അതും പോരാഞ്ഞ് വൈധവ്യയോഗവും. വിവാഹം കഴിഞ്ഞാൽ മാസമൊന്ന് തികയ്ക്കില്ല എന്ന് കവടിയിൽ തെളിഞ്ഞതല്ലേ. വല്ലാത്തയോഗമായിപ്പോയി ടീച്ചറമ്മയുടെ

ചേരില്ല ഉണ്ണിയമ്മേ ചേരില്ല ! ചേർക്കാൻ പാടില്ല ( കുമ്പിടി സ്റ്റൈൽ )

. ഒരേ ഒരു മോളെ നല്ലൊരാളുടെ കയ്യിലേൽപ്പിക്കാൻ കഴിയില്ലല്ലോ ന്റെ പരദേവതെ ! കരഞ്ഞ teacher മറക്കാൻ പറ്റ്വോ ?

പരിഹാരങ്ങൾക്ക് !അത്യാവശ്യം നല്ലൊരു പൈസ ചെലവാകുമാർന്നു. താങ്ങാനാവാത്തോണ്ടാവും പിന്നെ teacher അങ്ങോട്ട് വന്നുമില്ല ! ഒരു നിമിഷം പുഷ്പൻ കൂടെ ഉണ്ടായിരുന്ന ചിഞ്ചുട്ടിയെ (മോളെ) വിളിച്ചത് കേട്ട് അങ്ങോട്ടു പോയി !

ഒരു നിമിഷം പൊതുവാൾ ചിന്തയിലാണ്ടു !അന്നത്തെ നോട്ടം കഴിഞ്ഞ ശേഷം വേറെ ഗുരുക്കന്മാരുമായി ഒരു ഡിസ്കഷൻ ചെയ്തു ഈ ഒരു ജാതകത്തിലെ കുജന്റെ ഭാവം, പാപ സാമ്യം മുതലായ ഭൂരിപക്ഷം ജ്യോത്സ്യന്മാരും ഇപ്പോഴവലംബിക്കുന്ന പരമ്പരാഗത ശൈലിയിലുളള ജാതകസാമ്യവും നക്ഷത്രപ്പൊരുത്തവും, ആധുനികയുഗത്തില് കാര്യമായ ഗുണം നല്കുവാന് പര്യാപ്തമല്ല എന്നതാണ് സത്യം. പ്രത്യേകിച്ച് നക്ഷത്രപൊരുത്തത്തില് കാര്യമായ യാതൊരു ചലനവും സൃഷ്ടിക്കാനാവില്ല US സംസ്കാരത്തില് ജനിച്ച് ജീവിക്കുന്ന ഒരു വ്യക്തിയുടെ ഗ്രഹനില കേരളത്തിലെ തനി ഗ്രാമത്തില് വളര്ന്നു പഠിച്ച ഒരു വ്യക്തിയുടെ ഗ്രഹനിലയുമായി ചേരുമെങ്കിലും (ജ്യോതിഷ പ്രകാരം) അവരുടെ ദാമ്പത്യം, ആശയ - ദര്ശനങ്ങളുടെ മൗലികമായ വിഭിന്നതകള് കൊണ്ടു തന്നെ തകര്ന്നു പോയേക്കാം. അതിനാല് പ്രഗത്ഭനായ ജ്യോതിഷി എല്ലാ വിഷയങ്ങളും പ്രത്യേകം ശ്രദ്ധിച്ച് ആവശ്യമായ നിര്ദ്ദേശങ്ങളാണ് നല്കേണ്ടത്. വ്യക്തിയേയും സമൂഹത്തേയും ബന്ധിപ്പിക്കാതെയുളള ഗ്രഹനില യോജിപ്പിക്കല് ലക്ഷ്യസാക്ഷാത്കാരത്തിന് ഉചിതമല്ല. അതിനാല് പാപസാമ്യം ചിന്തിക്കുന്ന ജ്യോത്സ്യന് നല്ല ഒരു മനഃശാസ്ത്രജ്ഞനും "ഊഹാപോഹപടു" വും ആയിരിക്കണം. എങ്കിലേ ആധുനിക യുഗത്തില് " ജാതകച്ചേര്ച്ച " പ്രയോഗികമായി ഫലപ്രദമാകുവാന് കഴിയൂ.ചൊവ്വയുടെ സ്ഥിതിയെപ്പറ്റി ബൃഹല്പരാശരഹോതശാസ്ത്രം അദ്ധ്യായം ( 82 - ശ്ലോകം 28 - ല് സ്ത്രിക്ക് 8 ല് ചൊവ്വ നിന്നാല് വൈധവ്യം വരും. "യസ്മിന് യോഗേ പതിഹന്തികുമാരികതസ്മിന് യോഗ സമൃത്പന്നോപത്നിം ഹന്തി നരോ പിച സ്ത്രീ ഹന്ത്രാ പരീണിതാചേത് പതിഹന്ത്രി കുമാരി തദാ വൈധവ്യ യോഗ സ്യഭംഗോഭവത് നിശ്ചയാത് "( സ്ത്രീക്ക് വൈധവ്യം വരുത്തുന്ന ഏതു യോഗവും പുരുഷനില് കണ്ടാല് ഭാര്യാനാശം ഫലം. അപ്രകാരമുളള സ്ത്രീപുരുഷന്മാര് വിവാഹം കഴിച്ചാല് അവധവ്യദോഷവും ഭാര്യാനാശവും ഇല്ലാതാകും)

ചൊവ്വയുടെ 8 ലാണ് രണ്ടുപേര്ക്കും ഏറ്റവും ദോഷം. പിന്നീട് 7 ചൊവ്വയ്ക്ക് മറ്റെന്തുതന്നെ ഗുണങ്ങളുണ്ടായാലും ഇവിടെ സ്വക്ഷേത്ര ചൊവ്വയെന്നോ ഉച്ചനെന്നോ യോഗകാരകനെന്നോ, വ്യാഴയോഗമോ ദൃഷ്ടിയോഗമോ ഉളളവനെന്നോ ഒക്കെ പറഞ്ഞ് ചൊവ്വാദോഷത്തെ ഭൂരിപക്ഷം, വ്യക്തിയുടെ സ്വഭാവം, കുടുംബ സംസ്കാരം എന്നിവയ്ക്കുകൂടി പരമമായി പ്രാധാന്യം നല്കി മാത്രമെ വിവാഹത്തിലേര്പ്പെടാവു. ജാതകച്ചേര്ച്ച ഉണ്ടെങ്കിലും കേവലം പദവി, സമ്പത്ത്,വിദ്യാഭ്യാസം, സൗന്ദര്യം എന്നിവ മാത്രം നോക്കി വിവാഹത്തിലേര്പ്പെടരുത്. കുടുംബ സംസ്ക്കാരം, സ്വഭാവം, ബുദ്ധിപരമായ സമാനചിന്താഗതി ഇവ യോജിക്കുമോ എന്ന് കൂടി ചിന്തിക്കണം. ഉദാഹരണത്തിന് രാവിലെ ക്ലബ്ബില് പോകുക, പുതിയ ഫാഷന് കള്ച്ചര് ഇഷ്ടപ്പെടുക, ഇവയുളള സ്ത്രീ രാവിലെ ക്ഷേത്ര ദര്ശനം തുടങ്ങിയ നാടന് രീതികളുളള പുരുഷനെ വിവാഹം കഴിക്കുന്നത് ജാതകചേര്ച്ചയുണ്ടെങ്കിലും കുഴപ്പങ്ങള്ക്ക് കാരണമാകും. ഇതേപോലെ എം.ബി..ബി.എസ്സിന് പഠിക്കുന്ന ധനികയായ പെണ്കുട്ടി 10 ല് തോറ്റ പാവപ്പെട്ടവനെ പ്രേമിച്ച് വിവാഹം കഴിച്ചാലും ജാതകചേര്ച്ചയുണ്ടെങ്കിലും പീന്നീട് വന് പ്രശ്നങ്ങള്ക്കു കാരണമാകും തുടങ്ങിയ മറുപടികൾ കേട്ടതോ ർമവന്നു ! )

ആട്ടെ. ടീച്ചര്ക്ക് സുഖം തന്നെയല്ലേ ? ടൗണിലേയ്ക്ക് ജ്യോതിഷാലയം മാറ്റിയതിൽ പിന്നെ നാട്ടിലേയ്ക്ക്

പൊവ്വല് കുറവായീനെ ,

സുഖം തന്നെ. ഞങ്ങളും ജോലി സംബന്ധമായി ഇവിടടുത്താ താമസം.

അനക്ക് ഇപ്പോളും ങ്ങള് ടീച്ചേർഡ് ആരാന്നങ്ങ്ട് തിരിയുന്നില്ല .ഞാനോ.!

ഹ.ഹ. ഹെലുത്തിനി (പറയാം)

പൊതുവാൾക്കു സുഖിയ്ക്കുമോന്നറിയില്ല. എങ്കിലും ..

ഞാനാണ് ടീച്ചേർടെ മോളുടെ ഭർത്താവ്. കല്യാണം കഴിഞ്ഞാൽ മാസമൊന്ന് തികയും മുൻപ് തട്ടിപ്പോവുമെന്നു താങ്കൾ പ്രവചിച്ച ആ (നിർ) ഭാഗ്യവാൻ. . അവിടുന്ന് മനസ്സു പിടഞ്ഞ് ഇറങ്ങി പോന്ന ആ പാവം ടീച്ചർക്ക് നൽകിയ ഗുരുദക്ഷിണ. ഈ ജാതകത്തിലൊന്നും പണ്ടേ അനക്ക് വിശ്വാസമില്ല. എന്റെ വാശിക്കുമുന്നിൽ അത് കഴിഞ്ഞു 3 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട്. ധൂമോർണ്ണയും ചിത്രഗുപ്തനും,യമനും !, ഇതുവരെ ഇങ്ങെത്തീട്ടില്ല. 2 വയസ്സുള്ള ഒരു കുഞ്ഞുമുണ്ട്. ഇത് വരെ പാവംഓള്ക്കു ഓള്ഡ് ഉള്ളിലെ താളിയോല സംഹാരശേഷിയെ കുറിച്ച് ഒരു (മിഥ്യ ) ധാരണയുമില്ല കേട്ടോ.

അപ്പോൾ മനസ്സിൽ ചിന്തിച്ച പുഷ്പൻ (മനുഷ്യരെ ചൊവ്വയിലേ ധൈര്യശാലികളെപ്പോലും ചൊവ്വാദോഷം എന്നു പറഞ്ഞു പേടിപ്പിക്കാന് നമ്മുടെ ജ്യോതിഷികള്ക്കറിയാം.

അല്ലാ അപ്പോ എന്താ ചൊവ്വാദോഷം? ചൊവ്വേല്പ്പോയാല് ഈ പ്രശ്നം മാറിക്കിട്ട്വോ?

പ്രാചീനജ്യോതിശ്ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സംഭവമാണീ ചൊവ്വാദോഷം. നമ്മുടെ കയ്യൊക്കെ നോക്കി പ്രവചനം നടത്തുന്ന പോലൊരു സംഗതി! എന്തു ചെയ്യാം, അതിനായി ഉപയോഗിക്കുന്നത് ഈ രാശിചക്രം ആണെന്നു മാത്രം!

ലഗ്നം എന്നൊരു സംഗതി നമ്മള് നേരത്തേ കണ്ടതാണല്ലോ. അതിനെ ഒന്നാംഭാവം എന്നു വിളിക്കും. അതില്ത്തൊട്ട് എണ്ണിയെണ്ണി ഏഴാംഭാവത്തിലെത്തുക. ആ കള്ളിയില് എങ്ങാനും 'കു' എന്നു കണ്ടാല് ജാതകോം കൊണ്ടുചെല്ലുന്നയാളുടെ മുഖത്തേക്ക് ജ്യോത്സ്യന് ഒരു പതിമൂന്നാംഭാവത്തില് ഒരു നോക്കുനോക്കിക്കളയും! നിനക്ക് ചൊവ്വാദോഷമാണ് മോനേ! ഇത് പുരുഷന്റെ കാര്യം. സ്ത്രീയുടെ കാര്യത്തില് കൂടുതല് ഉദാരമായിത്തന്നെ ചൊവ്വാദോഷം കൊടുക്കാന് ജ്യോത്സ്യം റെഡിയാണ്.

സ്ത്രീജാതകത്തില് എഴാംഭാവത്തില് 'കു' കണ്ടാലും എട്ടാംഭാവത്തില് 'കു' കണ്ടാലും ജ്യോത്സ്യര് ഒരു നോട്ടം നോക്കൂം. നിന്റെ കാര്യം പോക്കാ, ചൊവ്വാദോഷം, ചൊവ്വാദോഷം എന്നൊരു നോട്ടം!

ജ്യോത്സ്യസംബന്ധമായി ശരിക്കും ഇത്രേയുള്ളൂ 'ചൊവ്വാദോഷം' എന്ന ഈ തമാശ! പാവം ചൊവ്വ. പന്ത്രണ്ടു കളങ്ങളില് ഏതെങ്കിലും ഒരു കളത്തില് ചൊവ്വയ്ക്കു പോയി നിന്നേ പറ്റൂ. സ്ത്രീകളെ സംബന്ധിച്ച് ചൊവ്വ ഇതില് രണ്ടു കളങ്ങളില് നിന്നാലും ചൊവ്വാദോഷം. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം പന്ത്രണ്ടില് ഒന്നിലും. ചുരുക്കത്തില് ഭൂമിയില് ജനിക്കുന്ന പന്ത്രണ്ടിലൊരു പുരുഷനും ആറിലൊന്നു സ്ത്രീക്കും ജ്യോത്സ്യം 'പണി' കൊടുക്കുമെന്നര്ത്ഥം. (ചുരുക്കം വരുന്ന ട്രാന്സ്ജെന്ഡേഴ്സിന്റെ കാര്യം എന്തായാലും ഇക്കാര്യത്തില് രക്ഷപ്പെട്ടു!)

ചൊവ്വാദോഷമുണ്ടേല് ഭര്ത്താവ് തട്ടിപ്പോകും എന്നാണു വയ്പ്പ്. അല്ലെങ്കിലോ ചൊവ്വാദോഷമുള്ള ആളെത്തന്നെ കല്യാണം കഴിച്ചോളണം. കല്യാണം കഴിഞ്ഞ ഭര്ത്താവിനെ ആരെങ്കിലും കുത്തിക്കൊന്നാലും കുറ്റം ഭാര്യയ്ക്കു തന്നെ! )

അതു പറഞ്ഞപ്പോഴാ ഓർത്തത് . ഈയിടെ ആരോ പറയുന്നത് കേട്ടായിരുന്നല്ലോ. പൊതുവാളുടെ MBA യ്ക്ക് പഠിയ്ക്കാൻ വിട്ട ചെറിയോൾ ഏതോ ചേരിയിലെഅന്യ മതസ്ഥൻ പയ്യന്റെ കൂടെ പോയെന്നോ മറ്റോ! ഇനി കുറുന്തോട്ടിക്ക് വാദം പോലെ അല്ല ങ്ങളുടെ താളിയോല കുറിപ്പ് പ്രകാരം അങ്ങിനെ വല്ലതും കണ്ട്ക്കാ ? പരിഹാര ക്രിയ ചെയ്യഞ്ഞത് കഷ്ടായി തോന്നുന്നു . സാരല്ല്യ ഇപ്പോ

വൈറലായ വീഡിയോ പോലെ . "ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല, ഇന്റത് റെഡിയായില്ല്യ.. എന്തായാലും ഞമ്മക്ക് ഒരു കൊയ്പ്പൂല്ല്യ...’’ എന്ന് അങ്ങ്ട് കരുത്യാ മതി. ന്നാ ശരി ഞാക്ക് കാടടക്കുന്നെന് മുന്നേ (9 പിഎം ) ബന്ദിപ്പൂർ കടക്കണം , പിന്നെ ബത്തേരി എത്തിയാൽ ഒടുക്കത്തെ ക്യുവും എപ്പോളാ ങ്ങടെ എത്തി ക്വാറന്റൈനെ കഴിച്ചുകൂട്ടാൻ ഉള്ളതാ , മുന്നേ ഇ പാസ് ബുക്ക് ചെ യ്തിക്കി

പാഴ്സൽ OK എന്നാൽ ശരി പിന്നീട് കാണാം .നോക്കി ഊറി ചിരിച്ചു കൊണ്ട് പുഷ്പൻ കാറിനടുത്തേക്ക് നടന്നു.

========================================

ആത്മാവിന്നടിത്തട്ടിൽ നിന്ന് സ്വപ്നങ്ങളും സ്വരങ്ങളുംഖനനം ചെയ്ത്

പുരാവസ്തു ഗവേഷക! പൊടികളഞ്ഞെടുത്തു തേച്ച് മിനുക്കി

.പുരാവൃത്തത്തിന്റെ എഴുത്താണി തിരഞ്ഞ്

മനമറിഞ്ഞു ദിശയറിഞ്ഞു ചലിക്കുന്ന

നിൻറെ കഴിവിനെ ഭേദിക്കാൻ. ആർക്കു കഴിയുമീ ഭൂവിൽ.

മനമിന്നു നിൻ തൂലികയിൽ ചലിക്കുമ്പോൾ .

ത ളരുന്നു മര്ത്യന് തളരാതെചിന്തകള് തരളിതമാം

ലോകംകാണുവോര്ക്കെന്നു ഒരു തുള്ളി വെള്ളം തന്നിടേണം

ദേഹി ദേഹം വെടിഞ്ഞിടുമ്പോള് ദേവനിലേക്കെത്താന്

ഒരു മൃദു സഞ്ജീവനി അക്ഷരലോകംകാണിച്ചോര

ആശാനെന്നു ഞങ്ങള് കുട്ടികള് വിളിച്ചു എഴുത്താണി

കയ്യില് തന്നൊരു ദേവനെ ആശാന് മരിച്ചു

ആശാന് പള്ളിക്കൂടവും പോയി

നമ്മില്നിന്നുഞാനിലേക്കെത്തുന്നു

കേവലമനുജ ന്റെ ജീവശാസ്ത്രം

മധുരമാം സ്വപ്നമയിരുന്നെനിക്ക് .

കാലമാം ചക്രതിനടിയിലെപ്പോലോ....

വീണു നിന്റെ സ്വപ്നങ്ങൾ ചിന്നി ചിതറിപ്പോയി.....

ഒര്ര്ക്കാതിരികാന് ശ്രമിച്ചു ഞാനെപ്പോളും...

വീടുവിട്ടിറങ്ങുമ്പോൽ രക്ഷാകവചം തീർക്കാൻ

ചന്ദന കുറിയിടുവാൻ മുത്തശ്ശൻ പുലർകാലത്തു

ഇറയത്തു വയ്ക്കുന്ന ദേവ പ്രസാദമില്ല

നാലു ചുമരുകൾക്കുള്ളിൽ തളച്ചിടാൻ

വിധിക്കപ്പെട്ടാ കുടുംബ മഹാസംഭവം

ശാന്തിയില്ല,ചുമട് താങ്ങാൻ പൈതൃകങ്ങളുമില്ല

മുത്തശ്ശിയുടെ തലോടലില്ല!

മുത്തശ്ശന്റെ സാന്ത്വനങ്ങളുമില്ല

രോഗപീഡയിൽ മുങ്ങുന്ന ജനം മാത്രം ചുറ്റിലും

കേഴിടുന്നു എൻ മനം എന്തു വേണമെന്നറിയാതെ

പൈതൃകം ചൊല്ലിത്തരാൻ മുത്തശ്ശന്മാരില്ല

മുത്തശ്ശിമാരില്ല അച്ചടി നവ മാധ്യമങ്ങൾ മാത്രം

കിട്ടിയ താളിയോല ഗ്രന്ഥങ്ങളിലെ അറിവുകൾ

ആർക്കുമേ ചൊല്ലിക്കൊടുക്കാഞ്ഞ നശിപ്പിച്ചു ചില പഴയ

തലമുറകൾ കാലത്തിനനുസരിച്ചു മാറാതോതിടാതെ

ഇന്നീ താളിയോലക്കെട്ടു അഷ്ടമംഗല്യത്തിൽ മാത്രമായൊ

കാലത്തിന്റെ കാവ്യനീതി പോൽ ചിലതു ചിതലരിച്ചു നശിപ്പൂ

ഓർമ്മകൾ ചുരുളഴിയും നേരവും

ഇന്നുമെൻ മനമറിയാതെ മന്ത്രിച്ചു പോകുന്നു

പിന്നിട്ടുപോയോരാ നിമിഷങ്ങളെ

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...